
ഡൽഹി: കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല വന്നേക്കും. കെസി വേണുഗോപാലും വി.ഡി സതീശനും രമേശ് ചെന്നിത്തലയും ആണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി സജീവമായി രംഗത്തുള്ളത്. ഇതിൽ എംഎൽഎ ഭൂരിപക്ഷവും കെസി വേണുഗോപാലിന് ഒപ്പവും യുഡിഎഫ് ഘടകകക്ഷികളും പൊതു സമൂഹവും വി.ഡി സതീശന് ഒപ്പവും ആണ്. ചുരുക്കം ചിലർ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പവുമാണ്. ഹൈക്കമാൻഡ് പരിഗണിക്കുന്നത് എംഎൽഎ മാരുടെ പിന്തുണ ആണ്. അതിനാൽ കെസി വേണുഗോപാലിന് ആണ് അവിടെ മുൻഗണന. കേരളത്തിലെ പാർട്ടി പ്രവർത്തകരും ജനങ്ങളും വി.ഡി സതീശന് ഒപ്പവും ആണ്. ഈ തർക്കത്തിനിടയിൽ ആണ് രമേശ് ചെന്നിത്തല അവസരത്തിലേക്ക് അടുക്കുന്നത്.
കെസി വരിക ആണെങ്കിൽ പാർലമെൻ്റിലും നിയമസഭയിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും എന്ന കാരണം ആണ് കെസിക്ക് എതിരെ വി.ഡി പക്ഷം ഉയർത്തുന്നത്. ഈ കാരണം ആണ് ഹൈക്കമാൻഡ് ഇപ്പൊൾ ഗൗരവത്തിൽ എടുക്കുന്നത്. അത് വി.ഡി സതീശന് അനുകൂലമായി. അതോടെ കെസി പക്ഷം ഏത് വിധേയനെയും വി.ഡിയുടെ വരവ് തടയുവാൻ നീക്കം ആരംഭിച്ചു.
കെസി അല്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയെ പിന്തുണക്കുവാൻ ആണ് കെസി ഗ്രൂപ്പ് തീരുമാനം. ആദ്യ രണ്ടര വർഷം ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കും. രണ്ടര വർഷം പൂർത്തി ആകുമ്പോൾ ചെന്നിത്തല രാജിവെച്ച് പകരം കെസിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസരം നൽകും. ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവെച്ച് അവിടെ കെസിക്ക് മത്സരിക്കാൻ അവസരം നൽകും. പാർലമെൻ്റ് തെരഞ്ഞെടുപ്പ് അടുത്തതിനാൽ പാർലമെൻ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരില്ല. ഈ ഒത്തു തീർപ്പിലേക്ക് ആണ് കെസിയും ചെന്നിത്തല ഗ്രൂപ്പും എത്തുന്നത്.
