
തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മിലുണ്ടായ സംഘർഷത്തില്‍ പോലീസ് കേസെടുത്തു.മ്യൂസിയം പോലീസാണ് ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസെടുത്തത്.
എല്‍ഡിഎഫ് കൗണ്‍സിലറുടെ പരാതിയില്‍ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി കൗണ്‍സിലറുടെ പരാതിയില്‍ എസ്.പി ദീപക്, ശ്രീകുമാർ, വഞ്ചിയൂർ ബാബു എന്നിവരടക്കം അഞ്ച് പേർക്കെതിരെയും കേസെടുത്തു.
കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന കൗണ്‍സിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിവന്ന റിലേ സമരമാണ് കോർപ്പറേഷനിലെ സംഘർഷത്തിലേക്ക് നയിച്ചത്. ഏറ്റുമുട്ടലില്‍ മേയർക്കും നിരവധി കൗണ്‍സിലർമാർക്കും പരിക്കേറ്റിരുന്നു.
സംഘർഷത്തിനിടെ മേയർ വി.വി. രാജേഷ് ഉള്‍പ്പെടെയുള്ളവർ നിലത്തുവീണു. ഏറെ പണിപ്പെട്ടാണ് പോലീസിന് മേയറെ ഓഫീസിനുള്ളിലേക്ക് മാറ്റാനായത്. സംഘർഷത്തില്‍ വി.വി. രാജേഷിന്റെ
കാലില്‍ പ്ലാസ്റ്ററിട്ടു. സിപിഎം കാട്ടായിക്കോണം കൗണ്‍സിലർ സിന്ധു ശശിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു
