വെമ്ബായം വേറ്റിനാട് സ്വദേശി എം. അജിത് കുമാറിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.

വെമ്ബായം വേറ്റിനാട് സ്വദേശി എം. അജിത് കുമാറിന്റെ (53) ദുരൂഹമരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യ മത്സരിക്കുന്നതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് അജിത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിക്കും.

ഒക്ടോബർ 19-ന് രാവിലെയാണ് അജിത്തിനെ വീട്ടിലെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു മകൻ വിനായകിന്റെ ആദ്യ മൊഴി. എന്നാല്‍ 60 ദിവസത്തിന് ശേഷം ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ, അന്ന് അച്ഛനുമായി ഏറ്റുമുട്ടലുണ്ടായെന്നും വടികൊണ്ട് അടിച്ചെന്നും മകൻ പൊലീസിനോട് സമ്മതിച്ചു. വണ്ടിയുടെ താക്കോലിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് മകന്റെയും ഭാര്യ ബീനയുടെയും വാദം. മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിട്ടും വട്ടപ്പാറ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. മൃതദേഹം കിടന്ന മുറി സീല്‍ ചെയ്തില്ലെന്നും തെളിവ് നശിപ്പിക്കാൻ മുറി പെയിന്റ് ചെയ്തത് ഗൗരവമായി എടുത്തില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായ ബീന ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഭാര്യയ്ക്ക് സീറ്റ് നല്‍കിയാല്‍ താൻ എതിർക്കുമെന്ന് അജിത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മരണശേഷം മകൻ ഈ പോസ്റ്റ് നീക്കം ചെയ്തതും സംശയത്തിന് ഇടയാക്കി. മന്ത്രി ജി.ആർ. അനില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാൻ തീരുമാനിച്ചത്

Latest

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുല്‍ (24)...

ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം.

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. ചിറയിൻകീഴിലാണ് സംഭവം. ദിലീപ് -...

തൃശ്ശൂരില്‍ വെടിക്കെട്ട് ദുരന്തം: മരണം 13 ആയി; മൃതദേഹങ്ങള്‍ ചിതറിയ നിലയില്‍

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍...

ശ്രീകാര്യത്ത് സെക്യുരിറ്റി ജീവനക്കാരന്‍റെ മൃതദേഹം കിണറ്റിനുള്ളില്‍; മൂന്ന് ദിവസത്തെ പഴക്കം.

ശ്രീകാര്യം കരിയത്ത് നിർമാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കിണറ്റിനുള്ളില്‍ മരിച്ച...

പതിനഞ്ചുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

കാരേറ്റ് സ്വദേശി ബിജു (52) ആണ് പിടിയിലായത്. ​പെൺകുട്ടിയുടെ മാതാവുമായുള്ള സൗഹൃദം മുതലെടുത്താണ്...

ഗതാഗത നിയമ ലംഘനം: ഇളവോടെ പിഴയൊടുക്കാൻ ഈ മാസം 30 വരെ സമയം

 തിരുവനന്തപുരം:കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന...

പാറശാലയില്‍ കെഎസ്‌ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; കേസെടുത്ത് പോലീസ്.

പാറശാലയില്‍ കെഎസ്‌ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ കേസെടുത്ത്...

തിരുവനന്തപുരം പാപ്പനംകോട് CPIM ബ്രാഞ്ച് അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി.

തിരുവനന്തപുരം പാപ്പനംകോട് സിപിഐഎം ബ്രാഞ്ച് അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി.ബ്രാഞ്ച്...

നാവായിക്കുളത്ത് സ്കൂൾ ബസ്സ് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

നാവായിക്കുളത്ത് സ്കൂൾ ബസ്സ് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു....

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു സംഭവം.രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തില്‍...

ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം.

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. ചിറയിൻകീഴിലാണ് സംഭവം. ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. ഇന്ന് രാവിലെ നാലുമണിക്കാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ്...

തൃശ്ശൂരില്‍ വെടിക്കെട്ട് ദുരന്തം: മരണം 13 ആയി; മൃതദേഹങ്ങള്‍ ചിതറിയ നിലയില്‍

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ വൻ നാശനഷ്ടം.അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി തൃശ്ശൂർ ജില്ലാ കളക്ടർ അറിയിച്ചു മരണസംഖ്യ ഇനിയും ഉയരാൻ...

LEAVE A REPLY

Please enter your comment!
Please enter your name here