വെമ്ബായം വേറ്റിനാട് സ്വദേശി എം. അജിത് കുമാറിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.

വെമ്ബായം വേറ്റിനാട് സ്വദേശി എം. അജിത് കുമാറിന്റെ (53) ദുരൂഹമരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യ മത്സരിക്കുന്നതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് അജിത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിക്കും.

ഒക്ടോബർ 19-ന് രാവിലെയാണ് അജിത്തിനെ വീട്ടിലെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു മകൻ വിനായകിന്റെ ആദ്യ മൊഴി. എന്നാല്‍ 60 ദിവസത്തിന് ശേഷം ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ, അന്ന് അച്ഛനുമായി ഏറ്റുമുട്ടലുണ്ടായെന്നും വടികൊണ്ട് അടിച്ചെന്നും മകൻ പൊലീസിനോട് സമ്മതിച്ചു. വണ്ടിയുടെ താക്കോലിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് മകന്റെയും ഭാര്യ ബീനയുടെയും വാദം. മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിട്ടും വട്ടപ്പാറ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. മൃതദേഹം കിടന്ന മുറി സീല്‍ ചെയ്തില്ലെന്നും തെളിവ് നശിപ്പിക്കാൻ മുറി പെയിന്റ് ചെയ്തത് ഗൗരവമായി എടുത്തില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായ ബീന ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഭാര്യയ്ക്ക് സീറ്റ് നല്‍കിയാല്‍ താൻ എതിർക്കുമെന്ന് അജിത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മരണശേഷം മകൻ ഈ പോസ്റ്റ് നീക്കം ചെയ്തതും സംശയത്തിന് ഇടയാക്കി. മന്ത്രി ജി.ആർ. അനില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാൻ തീരുമാനിച്ചത്

Latest

കലാനികേതൻകലാകേന്ദ്രം സ്നേഹാദരവ് നൽകി.

k കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കലാപ്രതിഭകളെ ആദരിച്ചു.സംസ്ഥാന സ്കൂൾകലോൽസവത്തിലും മറ്റ് രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച...

മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

കടയ്ക്കാവൂർ: മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി...

ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കി.

ആറ്റിങ്ങല്‍ മുദാക്കല്‍ സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്.കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു....

ആറ്റിങ്ങൽ സ്വദേശിയായ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിൻ തട്ടി മരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ തച്ചൂർക്കുന്നു ഗീതഞ്‌ജലിയിൽ പ്രവീൺ (45) ആണ് മരിച്ചത്.ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ സേവനം...

സംസ്ഥാനസ്കൂൾ കലോൽസവത്തിൽ വരുംതലമുറകളുടെ എ.ഐ സാനിദ്ധ്യമായി അക്ഷിതിൻ്റെ പ്രകടനം

കലോൽസവങ്ങളിൽ മിന്നുന്ന പ്രകടനവുമായി അക്ഷിത് വീണ്ടും താരമായി. 64-ാമത് സംസ്ഥാന സ്കൂൾ...

നാവായിക്കുളത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു

നാവായിക്കുളത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു. കയ്‌പ്പോത്തുകോണം ലക്ഷ്മിനിവാസില്‍...

ജനുവരി 15ന് പ്രാദേശിക അവധി

തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് ആറ് ജില്ലകള്‍ക്ക് അവധി...

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു....

വിവാഹിതരായ യുവാവും യുവതിയും ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍

ലോഡ്ജില്‍ യുവതിയും യുവാവും തൂങ്ങിമരിച്ച നിലയില്‍ . വിതുരയിലാണ് സംഭവം നടന്നത്....

കലാനികേതൻകലാകേന്ദ്രം സ്നേഹാദരവ് നൽകി.

k കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കലാപ്രതിഭകളെ ആദരിച്ചു.സംസ്ഥാന സ്കൂൾകലോൽസവത്തിലും മറ്റ് രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് സ്നേഹാദരവ് നൽകിയത്.കലാനികേതൻ ചെയർമാൻഉദയൻ കലാനികേതൻആദരവ് സമർപ്പിച്ചു. അഭിജിത്ത് പ്രഭ അധ്യക്ഷനായി. നിതിൻ നാഗേഷ്, അക്ഷിത് തുടങ്ങിയവർ പങ്കെടുത്തു.

മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

കടയ്ക്കാവൂർ: മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുടവൂർക്കോണം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ നിതിനും ഗോകുലും ആണ് മരണപ്പെട്ടത്. സഹപാഠികളായ നാലുപേർ ചേർന്നാണ് ആറ്റിൽ...

അപമാന ഭാരം താങ്ങാൻ ആവുന്നില്ല ജീവനൊടുക്കുന്നു…കമലേശ്വരത്ത് 53കാരിയായ അമ്മയേയും 30 വയസുള്ള മകളേയും മരിച്ച നിലയില്‍ കണ്ടെത്തി.

കമലേശ്വരത്ത് 53കാരിയായ അമ്മയേയും 30 വയസുള്ള മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. അപമാനഭാരം താങ്ങാനാവുന്നില്ലെന്ന്ഫാമിലി ഗ്രൂപ്പിലെ സന്ദേശം കണ്ട് ബന്ധുക്കള്‍ അയല്‍വാസികള്‍ക്ക് നല്‍കിയ വിവരം അനുസരിച്ച്‌ പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് കമലേശ്വരം...

LEAVE A REPLY

Please enter your comment!
Please enter your name here