പിരപ്പമൺകാട് പാടശേഖരക്കരയിൽ വഴിവിളക്കുകൾ തെളിഞ്ഞു.

പിരപ്പമൺകാട് പാടശേഖരം കഴിഞ്ഞ മൂന്നുകൊല്ലക്കാലം കൊണ്ട് കാർഷിക മുന്നേറ്റത്താലും കാർഷികാനുബന്ധ സാംസ്കാരിക പ്രവർത്തനങ്ങളാലും ദൃശ്യഭംഗിയാലും ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഇടമായി മാറി. എന്നാൽ പാടശേഖരത്തിന് കുറുകെയുള്ള റോഡിൽ വഴിവിളക്കുകൾ ഇല്ല എന്നത് വലിയ പോരായ്മയായി നിലനിൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വയൽ കാഴ്ചകൾ കാണാൻ എത്തുന്നവർക്ക് സന്ധ്യ മയങ്ങുന്നതിനു മുൻപ് മടങ്ങി പോകേണ്ടി വരുമായിരുന്നു. മാത്രമല്ല രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യവും വർധിച്ചുവരുന്നുണ്ടായിരുന്നു . അനേക വർഷങ്ങളായി വഴിവിളക്ക് എന്ന ആവശ്യം തുടർച്ചയായി അവഗണിക്കപ്പെട്ട് വരികയായിരുന്നു.

പിരപ്പമൺകാട് പാടശേഖരസമിതിയും സൗഹൃദ സംഘവും ഈ വിഷയത്തിന്റെ ഗൗരവം വി ശശി എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തുകയും , അദ്ദേഹം ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുകയും ചെയ്തിരിക്കുന്നു . എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് , ഇവിടുത്തെ ടൂറിസം സാധ്യതകൾക്ക് ഇണങ്ങും വിധം, മണ്ണിനടിയിലൂടെയുള്ള കേബിൾ സംവിധാനത്തിൽ , മാനവീയം വീഥിയിലെ വിളക്കുകളുടെ മാതൃകയിലുള്ള വഴിവിളക്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് .

നാടിനാകെ ആവേശം പകർന്നുകൊണ്ട് ഈ വഴിവിളക്കുകളുടെ ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ഷൈനി സ്വാഗതം പറയുകയും , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുരാജ് ആശംസകൾ അർപ്പിക്കുകയും പാടശേഖരസമിതി സെക്രട്ടറി അൻഫർ നന്ദി പറയുകയും ചെയ്തു .

Latest

കലാനികേതൻകലാകേന്ദ്രം സ്നേഹാദരവ് നൽകി.

k കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കലാപ്രതിഭകളെ ആദരിച്ചു.സംസ്ഥാന സ്കൂൾകലോൽസവത്തിലും മറ്റ് രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച...

മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

കടയ്ക്കാവൂർ: മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി...

ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കി.

ആറ്റിങ്ങല്‍ മുദാക്കല്‍ സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്.കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു....

ആറ്റിങ്ങൽ സ്വദേശിയായ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിൻ തട്ടി മരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ തച്ചൂർക്കുന്നു ഗീതഞ്‌ജലിയിൽ പ്രവീൺ (45) ആണ് മരിച്ചത്.ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ സേവനം...

സംസ്ഥാനസ്കൂൾ കലോൽസവത്തിൽ വരുംതലമുറകളുടെ എ.ഐ സാനിദ്ധ്യമായി അക്ഷിതിൻ്റെ പ്രകടനം

കലോൽസവങ്ങളിൽ മിന്നുന്ന പ്രകടനവുമായി അക്ഷിത് വീണ്ടും താരമായി. 64-ാമത് സംസ്ഥാന സ്കൂൾ...

നാവായിക്കുളത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു

നാവായിക്കുളത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു. കയ്‌പ്പോത്തുകോണം ലക്ഷ്മിനിവാസില്‍...

ജനുവരി 15ന് പ്രാദേശിക അവധി

തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് ആറ് ജില്ലകള്‍ക്ക് അവധി...

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു....

വിവാഹിതരായ യുവാവും യുവതിയും ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍

ലോഡ്ജില്‍ യുവതിയും യുവാവും തൂങ്ങിമരിച്ച നിലയില്‍ . വിതുരയിലാണ് സംഭവം നടന്നത്....

കലാനികേതൻകലാകേന്ദ്രം സ്നേഹാദരവ് നൽകി.

k കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കലാപ്രതിഭകളെ ആദരിച്ചു.സംസ്ഥാന സ്കൂൾകലോൽസവത്തിലും മറ്റ് രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് സ്നേഹാദരവ് നൽകിയത്.കലാനികേതൻ ചെയർമാൻഉദയൻ കലാനികേതൻആദരവ് സമർപ്പിച്ചു. അഭിജിത്ത് പ്രഭ അധ്യക്ഷനായി. നിതിൻ നാഗേഷ്, അക്ഷിത് തുടങ്ങിയവർ പങ്കെടുത്തു.

മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

കടയ്ക്കാവൂർ: മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുടവൂർക്കോണം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ നിതിനും ഗോകുലും ആണ് മരണപ്പെട്ടത്. സഹപാഠികളായ നാലുപേർ ചേർന്നാണ് ആറ്റിൽ...

അപമാന ഭാരം താങ്ങാൻ ആവുന്നില്ല ജീവനൊടുക്കുന്നു…കമലേശ്വരത്ത് 53കാരിയായ അമ്മയേയും 30 വയസുള്ള മകളേയും മരിച്ച നിലയില്‍ കണ്ടെത്തി.

കമലേശ്വരത്ത് 53കാരിയായ അമ്മയേയും 30 വയസുള്ള മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. അപമാനഭാരം താങ്ങാനാവുന്നില്ലെന്ന്ഫാമിലി ഗ്രൂപ്പിലെ സന്ദേശം കണ്ട് ബന്ധുക്കള്‍ അയല്‍വാസികള്‍ക്ക് നല്‍കിയ വിവരം അനുസരിച്ച്‌ പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് കമലേശ്വരം...

LEAVE A REPLY

Please enter your comment!
Please enter your name here