ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം.

Oplus_16908288

വർക്കല: ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം. നിലവിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് വർക്കല. സിപിഎമ്മിലെ വി ജോയിയാണ് എംഎൽഎ. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന വർക്കല മണ്ഡലം യുഡിഎഫിലെ വർക്കല കഹാർ അട്ടിമറിയിലൂടെ പിടിച്ചെടുക്കുകയും നിലനിർത്തി പോരുകയും ചെയ്തിരുന്നു. എന്നാൽ ജോയ് സ്ഥാനാർത്ഥിയായി എത്തിയതോടെ വർക്കല കഹാർ വീണു. തുടർന്ന് അടുത്ത തെരഞ്ഞെടുപ്പിൽ ബി ആർ എം ഷെഫീറിനെ യുഡിഎഫ് രംഗത്തിറക്കി. എന്നിട്ടും ജോയിയെ കീഴടക്കാനായില്ല. ഇതാണ് വർക്കലയുടെ പിന്നിട്ട ചരിത്രം.

നിലവിൽ സിപിഎമ്മിലെ ജോയ് രണ്ട് ടേം പിന്നിട്ടുയെങ്കിലും ഭരണം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തി നീങ്ങുന്നതിനാൽ ജോയിക്ക് ഇളവ് ലഭിച്ചേക്കും. ജോയി തന്നെ വീണ്ടും സ്ഥാനാർത്ഥിയാകും എന്നാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ. കാരണം ജോയ് തന്നെ മത്സരിച്ചാൽ വിജയം ഉറപ്പാണ് എന്നാണ് പാർട്ടി നിഗമനം. അതേസമയം ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി മാറുകയാണെങ്കിൽ വർക്കലയിലും മാറ്റത്തിനു സാധ്യതയുണ്ട്. കാരണം ജില്ലയിൽ ഒരു സീറ്റിൽ വനിതയ്ക്ക് നൽകാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജോയി മാറേണ്ട വരികയാണെങ്കിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ, മുൻജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ, നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പ്രിയദർശനി തുടങ്ങിയവ പരിഗണിക്കപ്പെട്ടേക്കും. മറ്റൊരു മണ്ഡലത്തിൽ വനിതയ്ക്ക് സീറ്റ് നൽകാൻ കഴിയുകയും ജോയ് മാറുകയും ചെയ്യുകയാണെങ്കിൽ മുൻ എംപി സമ്പത്ത് വർക്കലയിൽ സ്ഥാനാർത്ഥിയാകും.

യുഡിഎഫിൽ കോൺഗ്രസ് ആണ് ഈ സീറ്റിൽ മത്സരിക്കുന്നത്. നിലവിൽ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് വർക്കല കഹാർ തന്നെയാണ്. പക്ഷേ കോൺഗ്രസ് പ്രവർത്തകർക്ക് കഹാറിനോട് താല്പര്യം ഇല്ല. നിലവിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിൽ കഹാറിന് ഒപ്പം നിൽക്കുന്ന പ്രാദേശിക നേതാക്കളും യുവ നേതാക്കളും ഉൾപ്പെടെ കഹാറിനെതിരെ നേതൃത്വത്തെ രഹസ്യമായി സമീപിച്ചിരിക്കുകയാണ്. കഹാർ ആണെങ്കിൽ വിജയസാധ്യത ഇല്ല എന്നാണ് ഇവരെല്ലാം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇത് നേതൃത്വം പരിഗണിക്കുകയാണെങ്കിൽ പുതുമുഖ സ്ഥാനാർത്ഥിക്കാണ് വർക്കലയിൽ സാധ്യത.

മുൻ ഇലകമൺ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഷാലി, നിലവിലെ നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.എം താഹ തുടങ്ങിയ പേരുകളും വർക്കല കഹാറിനൊപ്പം കോൺഗ്രസിന് വേണ്ടി പഠനം നടത്തുന്ന സ്വകാര്യ ഏജൻസികളുടെ ലിസ്റ്റിൽ ഉണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുതൽ നേതൃത്വ പദവി വഹിച്ചിട്ടുള്ള എം എം താഹ മുൻ ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിലവിൽ സഹകരണ മേഖല വ്യാപകമായി പ്രതിസന്ധികൾ നേരിടുമ്പോൾ എം എം താഹ നേതൃത്വം നൽകുന്ന നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് നബാർഡിൻ്റെ വൻ പദ്ധതികൾ വരെ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിധം വളർന്നു. നാവായിക്കുളം പഞ്ചായത്തിൽ സമീപകാലത്തുണ്ടായ ഭരണ അട്ടിമറി ഒത്തുതീർപ്പാക്കുന്നതിന് പാർട്ടിയുടെ ഉന്നത നേതാക്കൾ എം എം താഹക്ക് സീറ്റ് സംബന്ധമായ വാക്കും നൽകിയിട്ടുണ്ടെന്ന് ആണ് സൂചന.

മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഷാലി നിലവിൽ ഡിസിസി ഭാരവാഹിയാണ്. ജാതി സമവാക്യങ്ങൾ സംബന്ധമായ മാറ്റങ്ങൾ പരിഗണിച്ചാൽ ഷാലി സ്ഥാനാർത്ഥിയാകും.

എൻഡിഎയിൽ ബിഡിജെഎസ് ആണ് ഈ സീറ്റിൽ മത്സരിക്കുന്നത്. ഈ സീറ്റ് പിടിച്ചെടുക്കണമെന്ന് ബിജെപി പ്രാദേശിക നേതൃത്വം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇതിൽ തീരുമാനം ഉണ്ടായിട്ടില്ല. ബിഡിജെഎസ് തന്നെ മത്സരിക്കുകയാണെങ്കിൽ മുൻ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ അജി എസ് ആർ എം തന്നെ വീണ്ടും മത്സരിച്ചേക്കും. അദ്ദേഹത്തിന് താല്പര്യം ഇല്ലെങ്കിലും വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ ഒഴിഞ്ഞുമാറില്ല.

Latest

ഹർത്താലുമായി സഹകരിക്കില്ല, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

തിരുവനന്തപുരം : ബി ഡി എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന്...

നിധിന്‍ രാജിന്‍റെ മരണം; ചൊവ്വാഴ്ച ഹര്‍ത്താല്‍.

അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ ആക്ഷൻ...

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുല്‍ (24)...

ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം.

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. ചിറയിൻകീഴിലാണ് സംഭവം. ദിലീപ് -...

തൃശ്ശൂരില്‍ വെടിക്കെട്ട് ദുരന്തം: മരണം 13 ആയി; മൃതദേഹങ്ങള്‍ ചിതറിയ നിലയില്‍

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍...

ശ്രീകാര്യത്ത് സെക്യുരിറ്റി ജീവനക്കാരന്‍റെ മൃതദേഹം കിണറ്റിനുള്ളില്‍; മൂന്ന് ദിവസത്തെ പഴക്കം.

ശ്രീകാര്യം കരിയത്ത് നിർമാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കിണറ്റിനുള്ളില്‍ മരിച്ച...

പതിനഞ്ചുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

കാരേറ്റ് സ്വദേശി ബിജു (52) ആണ് പിടിയിലായത്. ​പെൺകുട്ടിയുടെ മാതാവുമായുള്ള സൗഹൃദം മുതലെടുത്താണ്...

ഗതാഗത നിയമ ലംഘനം: ഇളവോടെ പിഴയൊടുക്കാൻ ഈ മാസം 30 വരെ സമയം

 തിരുവനന്തപുരം:കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന...

പാറശാലയില്‍ കെഎസ്‌ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; കേസെടുത്ത് പോലീസ്.

പാറശാലയില്‍ കെഎസ്‌ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ കേസെടുത്ത്...

ഹർത്താലുമായി സഹകരിക്കില്ല, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

തിരുവനന്തപുരം : ബി ഡി എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള...

നിധിന്‍ രാജിന്‍റെ മരണം; ചൊവ്വാഴ്ച ഹര്‍ത്താല്‍.

അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ ആക്ഷൻ കൗണ്‍സില്‍ ചൊവ്വാഴ്ച ഹർത്താല്‍ ആചരിക്കും.രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹർത്താല്‍. അവശ്യ സർവീസുകളെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍...

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു സംഭവം.രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തില്‍...

LEAVE A REPLY

Please enter your comment!
Please enter your name here