ആറ്റുകാൽ പൊങ്കാല മഹോത്സവം,എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് നിർദ്ദേശം.

ആറ്റുകാൽ പൊങ്കാല മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി

എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് നിർദ്ദേശം

ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഹാളിൽ ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. പൊങ്കാലയോടനുബന്ധിച്ചുള്ള എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനമാണ് ഈ ഘട്ടത്തിൽ വേണ്ടത്. ഉത്സവമേഖലകളായി പ്രഖ്യാപിച്ച എല്ലാ വാർഡുകളിലേയും തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കണമെന്നും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

കഴിഞ്ഞ വർഷത്തെ പൊങ്കാലയിൽ നിന്ന് വ്യത്യസ്തമായി വാച്ച് ടവറുകളും മെഗാ ഫോണുകളും പോലീസ് സജ്ജമാക്കും. അഞ്ച് അഡീഷണൽ വാച്ച് ടവറുകളും എട്ട് സ്ഥലങ്ങളിൽ 13 മെഗാഫോണുകളുമാണ് ഏർപ്പെടുത്തുന്നത്. 76 സിസിടിവി ക്യാമറകൾ അധികമായി ക്രമീകരിക്കും. പൊങ്കാല ദിവസത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്ഷേത്രത്തിന് ചുറ്റുമുള്ള 14 സ്ഥലങ്ങളിൽ ബാരിക്കേഡുകൾ ക്രമീകരിക്കും.

ഫെബ്രുവരി 23 മുതൽ മാർച്ച് 3 വരെ രാവിലെ 7 മുതൽ 10 വരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീമിന്റെ സേവനം ക്ഷേത്രപരിസരത്ത് ഉണ്ടാകും. പൊങ്കാല ദിവസം ഒരു മെഡിക്കൽ ടീമിനെ കൂടി സജ്ജമാക്കും. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ശിശുരോഗവിദഗ്ധൻ ഉൾപ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കും. പൊങ്കാല ദിവസം തീപൊള്ളൽ ഏൽക്കുന്നതിന് സാധ്യതയുള്ളതിനാൽ സമീപത്തുള്ള സർക്കാർ- സ്വകാര്യ ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് നിർദ്ദേശം നൽകിയതായി ഡിഎംഒ അറിയിച്ചു.

ശുചീകരണപ്രവർത്തനങ്ങൾക്കും പൊങ്കാല കഴിഞ്ഞുള്ള ഇഷ്ടിക നീക്കം ചെയ്യുന്നതിനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതായി നഗരസഭ അധികൃതർ അറിയിച്ചു. കൂടുതൽ മൊബൈൽ ടോയ്ലറ്റുകൾ ക്രമീകരിക്കും. ഉത്സവവാർഡുകൾ ഉൾപ്പെടെയുള്ള വാർഡുകളിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൊങ്കാല ഉത്സവത്തിന് മുമ്പ് പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

മാർച്ച് 2,3,4 തീയതികളിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ അഞ്ച് സ്ഥലങ്ങളിൽ വായു ഗുണനിലവാര നിരീക്ഷണം നടത്തും. പൊങ്കാല സമയത്തെ ശബ്ദ നില നിരീക്ഷണത്തിനായി സ്ക്വാഡിനെ ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാല ദിവസം പൊടി പടരുന്നത് തടയുന്നതിന് കോർപ്പറേഷനുമായി യോജിച്ച് വാട്ടർ സ്പ്രേയിംഗ് നടത്തുമെന്നും അധികൃതർ അറിയിച്ചു.

പൊങ്കാലയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി 700 ബസ്സുകളും തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമായി 250 ബസ്സുകളും പ്രത്യേക സർവ്വീസ് നടത്തും. സിറ്റി ഷട്ടിൽ സർവ്വീസിനായി 25 ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ റോഡുകളുടെ ടാറിംഗ് ഫെബ്രുവരി 15ന് മുമ്പ് പൂർത്തിയാക്കും. ഫയർ ആന്റ് റസ്കൂവിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് പൊങ്കാലയോടനുബന്ധിച്ച് നടത്തുന്നത്. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 400 ഉദ്യോഗസ്ഥരെ നിയോഗിക്കും. പൊങ്കാല ദിവസം രണ്ട് ഫയർ എൻജിനുകൾ സജ്ജമാക്കും. ഫയർ ഓഡിറ്റ് നടത്തും.

എക്സൈസിന്റെ നേതൃത്വത്തിൽ വനിതാ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി കൺട്രോൾ റൂം സജ്ജീകരിക്കും. ലഹരി ഉപയോഗം തടയുന്നതിനായി പോലീസുമായി ചേർന്ന് ക്ഷേത്രത്തിന് സമീപത്തെ കടകളിലും പരിസരങ്ങളിലും പരിശോധന നടത്തും.

പൊങ്കാല ദിവസമായ മാർച്ച് 3ന് അവധി പ്രഖ്യാപിക്കും. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ദുരന്ത നിവാര വിഭാഗത്തിന്റെയും നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് കൺട്രോൾ റൂം സജ്ജമാക്കും.

കോർപ്പറേഷൻ മേയർ വി.വി രാജേഷ്, പൊങ്കാല നോഡൽ ഓഫീസർ സബ് കളക്ടർ ആൽഫ്രഡ് ഒ.വി, എഡിഎം വിനീത് ടി.കെ, സിറ്റി പോലീസ് കമ്മീഷണർ കെ.കാർത്തിക്, ഡിസിപി ദീപക് ധൻകർ, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ശോഭ വി, ചെയർമാൻ എസ്.വേണുഗോപാൽ, സെക്രട്ടറി കെ,ശരത് കുമാർ, ജോയിന്റ് ജനറൽ കൺവീനർ വി.എൽ വിനോദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Latest

നെയ്യാറ്റിൻകരയിൽ കെഎസ്‌ആര്‍ടിസി ബസ് കാറിലേക്ക് ഇടിച്ചുകയറി 26 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ദരുണ അപകടം.അപകടത്തില്‍ കാർ...

പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കം: കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ഇനി സ്ത്രീകള്‍ക്ക് യാത്ര സൗജന്യം.

സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി പദ്ധതിക്ക്...

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; ആറ്റിങ്ങൽ സ്വദേശി പിടിയിൽ.

ആറ്റിങ്ങൽ : മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും വധിക്കുമെന്ന് ഫോൺ മുഖേന ഭീഷണി മുഴക്കിയ...

തിരുവനന്തപുരത്ത് മൂന്നു കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് മൂന്നു കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. തോന്നക്കല്‍, ചാക്ക, പുത്തന്‍തോപ്പ് എന്നിവിടങ്ങളിലാണ്...

പ്ലസ്ടു വിജയികൾക്ക് അനുമോദനവും പരിസ്ഥിതി ദിനാചരണവും.

ആറ്റിങ്ങൽ: ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026 മാർച്ചിൽ നടന്ന പ്ലസ്...

തിരുവനന്തപുരത്ത് കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; മക്കളുടെ മുന്നില്‍ വച്ച്‌ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ഒളിവില്‍.

നാലാഞ്ചിറയില് കുടുംബവഴക്കിനെ തുടര്ന്ന് വീട്ടമ്മയെ ഭര്ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹസീന ബീവി...

കോഴിക്കോട് നടന്ന ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കെ. രാജേന്ദ്രന് പുരസ്ക്കാരം.

മലബാർ സൗഹൃദ വേദിയുടെ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച...

ഒന്നരവയസുകാരന്റെ മരണം ; കുഞ്ഞിനോട് കാണിച്ചത് കൊടും ക്രൂരത ; ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവ് ; കാലില്‍ പൊള്ളലേറ്റ പാടുകള്‍.

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കുഞ്ഞിനോട് കാണിച്ചത് കൊടുംക്രൂരത....

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്: ആറ്റിങ്ങൽ H.S.S പ്രിൻസിപ്പാളിന് സസ്പെൻഷൻ

ആറ്റിങ്ങൽ : മുഖ്യമന്ത്രി വി.ഡി. സതീശനെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും എഡിറ്റ് ചെയ്ത...

തിരുവനന്തപുരം ഹാപ്പിലാൻഡില്‍‌ റൈഡ‍് പൊട്ടിവീണ് അപകടം; കുട്ടികളടക്കം 5 പേര്‍ക്ക് പരിക്ക്.

വെമ്പായത്ത് ഹാപ്പി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം....

നെയ്യാറ്റിൻകരയിൽ കെഎസ്‌ആര്‍ടിസി ബസ് കാറിലേക്ക് ഇടിച്ചുകയറി 26 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ദരുണ അപകടം.അപകടത്തില്‍ കാർ യാത്രക്കാരനായ ചായ്‌ക്കോട്ടുകോണം സ്വദേശി അരുണ്‍ കൃഷ്ണൻ (26) മരണപ്പെട്ടു.ഇന്ന് രാവിലെ നിയന്ത്രണം വിട്ട ബസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം....

പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കം: കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ഇനി സ്ത്രീകള്‍ക്ക് യാത്ര സൗജന്യം.

സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി.പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂർ...

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; ആറ്റിങ്ങൽ സ്വദേശി പിടിയിൽ.

ആറ്റിങ്ങൽ : മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും വധിക്കുമെന്ന് ഫോൺ മുഖേന ഭീഷണി മുഴക്കിയ ആറ്റിങ്ങൽ സ്വദേശിയെ കൺടോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ വാളക്കാട് കോടാലികോണം ചരുവിള വീട്ടിൽ സോണി തോമസ് ആണ് പിടിയിലായത്. സിറ്റി...

LEAVE A REPLY

Please enter your comment!
Please enter your name here