
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനും ചേർന്ന് ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് (ബുധൻ) അർധരാത്രി മുതല്‍ ആരംഭിക്കും.വ്യാഴാഴ്ച അർധരാത്രി വരെ പണിമുടക്ക് തുടരും.
കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴില്‍നിയമ ഭേദഗതികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, വിലക്കയറ്റം, തൊഴില്‍ അവസരങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങളിലൂടെയാണ് സംഘടനകള്‍ പ്രതിഷേധം ഉയർത്തുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ശക്തിപ്പെടുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ സേവനങ്ങളില്‍ ഭാഗികമായോ പൂർണ്ണമായോ തടസ്സം ഉണ്ടാകാനിടയുണ്ട്. ഗതാഗതം, ബാങ്കിംഗ്, ഇൻഷുറൻസ്, തപാല്‍ സേവനം, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവർത്തനങ്ങള്‍ ബാധിക്കാമെന്ന് നേതാക്കള്‍ അറിയിച്ചു. അതേസമയം, അടിയന്തര സേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.
