
ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി റിപ്പോർട്ട് തേടി. കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശം നല്‍കി. ഹർജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും. അന്നേ ദിവസം വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്
ആദ്യ കേസിലാണ് അറസ്റ്റിന് വിലക്കുള്ളത്. അതേസമയം രണ്ടാമത്തെ യുവതി നല്‍കിയ കേസില്‍ അറസ്റ്റിന് വിലക്കില്ല. ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയില്‍ പ്രത്യേകമായി വാദം കേള്‍ക്കണമെന്ന് ഇന്ന് കോടതി തുടങ്ങിയപ്പോള്‍ രാഹുലിന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു
ഇതോടെ കോടതി ഹർജി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതിക്കാരി ഉന്നയിച്ച പല ആരോപണങ്ങളും രാഹുല്‍ സമ്മതിച്ചിട്ടുണ്ടല്ലോയെന്നും ചോദിച്ചു. ആരോപണവിധേയൻ എംഎല്‍എ അല്ലേ. അദ്ദേഹത്തിന്റെ ആരോപണങ്ങളും ഗൗരവതരമാണ്. ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. തുടർന്നാണ് കേസ് 15ലേക്ക് മാറ്റിയതും അന്നേ ദിവസം വരെ അറസ്റ്റ് തടഞ്ഞതും.
