അച്ചടി മാധ്യമ പ്രവര്‍ത്തകരുമായും മാധ്യമ സ്ഥാപന ഉടമകളുമായും പ്രധാനമന്ത്രി ആശയ വിനിമയം നടത്തി.

കോവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതില്‍ മാധ്യമങ്ങള്‍ നല്‍കുന്ന സംഭാവന ജനങ്ങളില്‍ അനിവാര്യമായ പോരാട്ട ഊര്‍ജ്ജമേകി എന്ന് അഭിനന്ദനം. വൈറസ് വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തണം: പ്രധാനമന്ത്രി

രാജ്യമെമ്പാടുമുള്ള ഇരുപതിലധികം അച്ചടി മാധ്യമപ്രവര്‍ത്തകരുമായും മാധ്യമ സ്ഥാപന ഉടമകളുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു വിഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തി. 11 വ്യത്യസ്ഥ ഭാഷകളിലെ ദേശീയ, പ്രാദേശിക മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ 14 സ്ഥലങ്ങളില്‍ നിന്നാണ് ഇതില്‍ പങ്കെടുത്തത്.

രാജ്യത്തിന്റെ മുക്കിലും മൂലയിലും വിവരങ്ങള്‍ എത്തിക്കുന്നതില്‍ അഭിനന്ദനാര്‍ഹമായ പങ്കാണു മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. മാധ്യമശൃംഖല രാജ്യമാകെയുണ്ട്, അത് നഗരങ്ങളിലും ഗ്രാമങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. മാധ്യമങ്ങള്‍ സൂക്ഷ്മതലത്തില്‍ ശരിയായ വാര്‍ത്ത എത്തിക്കുക എന്ന വെല്ലുവിളിക്ക് ഇതു പ്രാധാന്യം സൃഷ്ടിച്ചിരിക്കുന്നു.

അച്ചടിമാധ്യമങ്ങള്‍ക്കു വന്‍തോതിലുള്ള വിശ്വാസ്യതയാണ് ഉള്ളതെന്നും പത്രങ്ങളുടെ പ്രാദേശിക പേജുകള്‍ ആളുകള്‍ പരക്കെ വായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തേക്കുറിച്ച് പത്രങ്ങളിലെ ലേഖനങ്ങള്‍ മുഖേന ജനങ്ങളെ അറിയിക്കേണ്ടത് ഇത് അനിവാര്യമാക്കിയിരിക്കുന്നു. പരിശോധനാ കേന്ദ്രങ്ങള്‍ എവിടെയൊക്കെയാണ്, ആരാണ് നിര്‍ബന്ധമായും പരിശോധനാവിധേയരാകേണ്ടത്, ആരെയാണ് അതിനു ബന്ധപ്പെടേണ്ടത്, വീടുകളില്‍ ഐസൊലേഷനില്‍ കഴിയേണ്ടത് എങ്ങനെയാണ് എന്നുമൊക്കെ ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. ഇത് പത്രങ്ങള്‍ പങ്കുവയ്ക്കുകയും അവയുടെ വെബ് പോര്‍ട്ടലുകളിലും പ്രസിദ്ധീകരിക്കുകയും വേണം. ലോക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ കിട്ടുന്നത് എവിടെയൊക്കെയാണ് എന്ന വിവരം കൂടി പ്രാദേശിക പേജുകളില്‍ നല്‍കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ഇടയിലെ കണ്ണിയായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണം. പ്രാദേശികവും ദേശീയവുമായ സ്ഥിതിവിവരം ലഭ്യമാക്കുകയും ചെയ്യണം. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ട് ചൂണ്ടിക്കാട്ടി. അതിന്റെ പ്രാധാന്യത്തേക്കുറിച്ച് മാധ്യമങ്ങള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണം, സംസ്ഥാനങ്ങളിലെ ലോക്ഡൗണ്‍ വിവരങ്ങള്‍ അറിയിക്കണം, വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ അന്തര്‍ദേശീയ വിവരങ്ങളും മറ്റു രാജ്യങ്ങളിലെ കേസ് പഠന റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തി പ്രത്യേകം ചൂണ്ടിക്കാട്ടണം- പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങളില്‍ പോരാട്ടവീര്യം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അശുഭചിന്തകളും നിഷേധാത്മക പ്രചരണവും ഊഹാപോഹങ്ങളും തടയേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കോവിഡ് 19ന്റെ പ്രത്യാഘാതം നേരിടാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ് എന്ന ഉറപ്പ് ജനങ്ങള്‍ക്ക് ഉണ്ടായിരിക്കണം.

ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിലും മുന്നില്‍ നിന്ന് രാജ്യത്തെ നയിക്കുന്നതിലും പ്രധാനമന്ത്രി വഹിക്കുന്ന പങ്കിനെ അച്ചടിമാധ്യമങ്ങളിലെ മാധ്യമ പ്രവര്‍ത്തകരും സ്ഥാപന ഉടമകളും അഭിനന്ദിച്ചു. പ്രചോദനം നല്‍കുന്നതും പ്രസാദാത്മകവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമെന്ന് അവര്‍ പറഞ്ഞു. അച്ചടിമാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് ബലമേകിയതിനും അവര്‍ അദ്ദേഹത്തിനു നന്ദി അറിയിച്ചു; ഇപ്പോഴത്തെ ഗൗരവമേറിയ വെല്ലുവിളി കൂട്ടായി നേരിടുന്നതിന് മുന്നോട്ടുവരാന്‍ അദ്ദേഹത്തിന്റെ സന്ദേശം രാജ്യമൊന്നടങ്കം പിന്തുടരും.

സ്ഥിതിവിവരം നല്‍കിയതിന് ആശയവിനിമയത്തില്‍ പങ്കെടുത്തവരെ അദ്ദേഹം അഭിനന്ദിക്കുകയും താഴേക്കിടയിലുള്ളവരോടുള്ള സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് അവരെ ഓര്‍മിപ്പിക്കുകയും ചെയ്തു. ദേശീയ സുരക്ഷ കാക്കുന്നതിന് സാമൂഹികമായ അടുപ്പം മെച്ചപ്പെടുത്തുക പ്രധാനമാണ് എന്ന് അദ്ദേഹം പറഞ്ഞു.ഗവണ്‍മെന്റില്‍ നിന്നുള്ള ശരിയായ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ട്, പരിഭ്രാന്തി പടരുന്നത് തടഞ്ഞതിന് ആരോഗ്യ, കുടുംബക്ഷേമ സെക്രട്ടറി മാധ്യമപ്രവര്‍ത്തകര്‍ക്കു നന്ദി പറഞ്ഞു. പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതു തടയണമെന്ന് അവര്‍ അച്ചടി മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.കേന്ദ്ര വാര്‍ത്താ വിതരണ, സംപ്രേഷണ മന്ത്രി, വാര്‍ത്താ വിതരണ, സംപ്രേഷണ സെക്രട്ടറി എന്നിവരും ആശയവിനിമയത്തില്‍ പങ്കെടുത്തു.

Latest

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും.പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമതി സമഗ്രമായി അന്വേഷിക്കം. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍...

കാണാതായ കിളിമാനൂർ സ്വദേശിനിയെ തമ്പാനൂരിൽ നിന്ന് കണ്ടെത്തി.

കിളിമാനൂർ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതിയെ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശിനിയെ തമ്പാനൂർ റെയിൽവേ പൊലീസാണ് ആണ് കണ്ടെത്തിയത്. കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കഴിഞ്ഞ ദിവസം മുതലാണ് കിളിമാനൂർ,...

കിളിമാനൂരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി

കിളിമാനൂരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി. കിളിമാനൂരിൽ, കാട്ടുംപുറം പി ഓ,അരിവാഴക്കുഴി, ഷീബ സദനം വീട്ടിൽ പാർവതി (29)യെയാണ് കാണാതായത്. പാർവതി ഓൺലൈൻ തട്ടിപ്പിന് ഇരയായെന്നും 5 ലക്ഷം ...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!