കൊറോണ വൈറസ് മഹാവ്യാധിയെ കുറിച്ചു പ്രധാനമന്ത്രി വാരണാസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തു

സംയമനവും നിശ്ചയദാര്‍ഢ്യവും ബോധ്യവും വേണമെന്നു പ്രധാനമന്ത്രി
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി ഹെല്‍പ്‌ഡെസ്‌ക് നമ്പര്‍ പ്രഖ്യാപിച്ചു

ഇതുപോലൊരു അവസരത്തില്‍ എം.പിയെന്ന നിലയില്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവേണ്ടതാണെന്നും ഡെല്‍ഹിയില്‍ തിരക്കിട്ട കാര്യങ്ങള്‍ നടക്കുന്നതുകൊണ്ടാണ് ഇതു സാധ്യമാകാത്തതെന്നും വാരണാസിയിലെ ജനങ്ങളോടു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി. വിഡിയോ കോണ്‍ഫറന്‍സ് വഴി വാരണാസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തിരക്കിനിടയിലും വാരണാസിയിലെ കാര്യങ്ങള്‍ സഹപ്രവര്‍ത്തകരില്‍നിന്നു ചോദിച്ചറിയുന്നുണ്ടെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസിനെതിരെ പോരാടാന്‍ രാജ്യത്തിനു കരുത്തു പകരുന്നതിനായി ശൈലപുത്രി ദേവിയോടു പ്രാര്‍ഥിച്ചതിനു വാരണാസിയിലെ ജനങ്ങളോടു പ്രധാനമന്ത്രി നന്ദി അറിയിച്ചു. അദ്ദേഹം പറഞ്ഞു: ‘ചിലപ്പോള്‍ ജനങ്ങള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കില്ല. അതാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്.’ വസ്തുതകള്‍ മനസ്സിലാക്കണമെന്നും അതേസമയം, ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. കൊറോണ വൈറസിനു ധനികരെന്നും ദരിദ്രരെന്നുമുള്ള വേര്‍തിരിവില്ലെന്നും അത് ആരെയും ഒഴിച്ചുനിര്‍ത്തില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കാബൂളിലെ ഗുരുദ്വാരയില്‍ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

കൊറോണ വൈറസിനെ സംബന്ധിച്ച ശരിയായ വസ്തുതകള്‍ അറിയിക്കുന്നതിനായി വാട്‌സാപ്പുമായി ചേര്‍ന്നു ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇംഗ്ലീഷിലോ ഹിന്ദിയിലോ നമസ്‌തേ എന്ന സന്ദേശം 9013151515 എന്ന നമ്പറിലേക്ക് അയച്ചാല്‍ ഈ സേവനം ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാഭാരതയുദ്ധം ജയിച്ചത് 18 ദിവസംകൊണ്ടാണെന്നും കൊറോണ വൈറസിനെതിരായ യുദ്ധം ജയിക്കാന്‍ ഇന്ത്യക്ക് 21 ദിവസം വേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ വിദഗ്ധര്‍ എവിടെയെങ്കിലും മോശമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നതു കാണുന്നപക്ഷം അങ്ങനെ ചെയ്യുന്നവരോട് അവര്‍ ചെയ്യുന്നതു തെറ്റാണെന്നു പറഞ്ഞു മനസ്സിലാക്കിക്കാന്‍ മുന്‍കയ്യെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഈ പ്രതിസന്ധിഘട്ടത്തില്‍ സേവനം നല്‍കുന്ന ഡോക്ടര്‍മാരുമായും നഴ്‌സുമാരുമായും മറ്റു വിദഗ്ധരുമായും സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആഭ്യന്തര മന്ത്രാലയത്തോടും പൊലീസ് ഡയറക്ടര്‍ ജനറല്‍മാരോടും നിര്‍ദേശിച്ചതായി പ്രധാനമന്ത്രി വെളിപ്പെടുത്തി. ശരിയായ ചുവടു ശരിയായ സമയത്തു വെക്കണമെന്നാണ് ഈ രാജ്യത്തെ സാധാരണക്കാരന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനതാ കര്‍ഫ്യൂ പാലിക്കുന്നതിലും വൈകിട്ട് അഞ്ചിന് അവശ്യ സര്‍വീസ് രംഗത്തെ വിദഗ്ധരെ നന്ദി അറിയിക്കുന്നതിലും പൗരന്‍മാര്‍ എത്രത്തോളം പിന്‍തുണ നല്‍കി എന്ന് മാര്‍ച്ച് 22നു വെളിപ്പെട്ടതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ആശുപത്രികളില്‍ വെളുത്ത യൂണിഫോമുകളില്‍ ജോലി ചെയ്യുന്ന ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ നമുക്കിന്നു ദൈവത്തെ പോലെയാണെന്നും അവര്‍ നമ്മെ രോഗത്തില്‍നിന്നു രക്ഷിക്കുന്നു എന്നും അവര്‍ സ്വന്തം ജീവിതം അപകടത്തില്‍ പെടുത്താന്‍ തയ്യാറായാണു നമ്മെ രക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Latest

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും.പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമതി സമഗ്രമായി അന്വേഷിക്കം. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍...

കാണാതായ കിളിമാനൂർ സ്വദേശിനിയെ തമ്പാനൂരിൽ നിന്ന് കണ്ടെത്തി.

കിളിമാനൂർ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതിയെ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശിനിയെ തമ്പാനൂർ റെയിൽവേ പൊലീസാണ് ആണ് കണ്ടെത്തിയത്. കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കഴിഞ്ഞ ദിവസം മുതലാണ് കിളിമാനൂർ,...

കിളിമാനൂരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി

കിളിമാനൂരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി. കിളിമാനൂരിൽ, കാട്ടുംപുറം പി ഓ,അരിവാഴക്കുഴി, ഷീബ സദനം വീട്ടിൽ പാർവതി (29)യെയാണ് കാണാതായത്. പാർവതി ഓൺലൈൻ തട്ടിപ്പിന് ഇരയായെന്നും 5 ലക്ഷം ...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!