തിരുവനന്തപുരം: കോർപറേഷൻ വിവാദത്തിനും സിപിഎമ്മിനെ പ്രതിരോധത്തിലും ആക്കിയ കത്തുകളെ കുറിച്ച് സി.പി.എം അന്വേഷണം ആരംഭിച്ചു. കോർപറേഷനിലെ 295 നിയമനങ്ങളിൽ പാർട്ടിയുടെ പട്ടിക തേടി മേയറുടേതായി വന്ന കത്ത്, എസ്എടി ആശുപത്രിയിലെ നിയമനങ്ങളിൽ പട്ടിക ആവശ്യപ്പെട്ടുള്ള സിപിഎം പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിന്റെ കത്ത്, സിപിഎം നിയന്ത്രണത്തിലുള്ള ജില്ലാ മെർക്കന്റൈൽ സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ടു ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എഴുതിയ കത്ത് എന്നിവ സംബന്ധിച്ചാണു പാർട്ടി അന്വേഷണം. ഈ 3 കത്തും ഒരേ അന്വേഷണ സമിതിക്കു വിട്ടു. രണ്ടു പേരെ ചുമതലപ്പെടുത്തിയതായി ആനാവൂർ അറിയിച്ചെങ്കിലും അവർ ആരാണ് എന്നതു ജില്ലാ നേതൃത്വം രഹസ്യമായി വയ്ക്കുകയാണ്.
https://www.facebook.com/100063692000604/posts/pfbid07tDXf6tVJmhaPFnxXj4thfBpGrXfhnJJ2LdWkZKk9mMsYYbwX8xMkVgRMZ6TW6yXl/?app=fbl
പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ ഇവരുടെ പേര് റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം അന്വേഷണം സംബന്ധിച്ച തീരുമാനം ഈ സമിതികൾ എടുത്തിട്ടുണ്ട്. കമ്മിഷൻ അംഗങ്ങളെ പാർട്ടിക്കകത്തു പ്രഖ്യാപിക്കാതെ അതു ചെയ്യുന്ന രീതി സിപിഎമ്മിന് ഇല്ല.എന്നാൽ ക്രൈംബ്രാഞ്ച്, വിജിലൻസ് അന്വേഷണങ്ങൾ ഇതേക്കുറിച്ചു നടക്കുന്ന സാഹചര്യത്തിൽ പാർട്ടിയുടെ അന്വേഷണ കമ്മിഷന്റെ അംഗങ്ങളുടെ വിവരം പറയേണ്ടതില്ല എന്നാണു സിപിഎം നിലപാട്. പൊലീസിന്റെ അന്വേഷണം പിന്നീട് സമിതിയിലേക്കു കൂടി നീളാൻ അതു വഴി വയ്ക്കുമോ എന്ന ആശങ്ക ചിലർ പ്രകടിപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ‘ടേംസ് ഓഫ് റഫറൻസും’ സിപിഎം തീരുമാനിച്ചു.
https://www.facebook.com/100063692000604/posts/pfbid02Fvm7XgDXsGVhGeckJqfzwG3ffUFe2J4CSK9FMVi3dt8yqHgvJkp3xdcgQvPrmDEtl/?app=fbl
മേയർ എഴുതിയില്ല എന്നു പറയുകയും പാർട്ടി ജില്ലാ സെക്രട്ടറിക്കു ലഭിക്കാത്തതുമായ വൻ വിവാദം ഉണ്ടാക്കിയ കത്തിന്റെ ഉറവിടം, അത് എങ്ങനെ ആരെല്ലാം പ്രചരിപ്പിച്ചു, എസ്എടി ആശുപത്രിയിലെ നിയമനം സംബന്ധിച്ച് എഴുതിയ ശേഷം ഡി.ആർ.അനിൽ നശിപ്പിച്ചു കളഞ്ഞു എന്ന് അവകാശപ്പെട്ട കത്തിന്റെ നിജസ്ഥിതി, ആരാണ് അതും പ്രചരിപ്പിച്ചത്. ഒന്നര വർഷത്തിനു മുൻപ് മെർക്കന്റൈൽ സഹകരണ സംഘത്തിന് ആനാവൂർ നാഗപ്പൻ നൽകിയ മറുപടി എങ്ങനെ ഇപ്പോൾ പുറത്തു വന്നു എന്നിവയാണ് അന്വേഷിക്കുന്നത്. സിപിഎമ്മിലെ ആർക്കെല്ലാമാണ് ഇതിൽ പങ്ക് എന്നതു തന്നെയാണ് അന്വേഷണ വിഷയം.കഴിഞ്ഞ ദിവസം വിഷയം ചർച്ച ചെയ്ത സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിൽ, ഒരു ദാക്ഷിണ്യവും ഇല്ലാത്ത നടപടി ഉണ്ടാകുമെന്നു ജില്ലാ നേതൃത്വം വ്യക്തമാക്കി. ജില്ലയിലെ പാർട്ടിയെ വഴി വിട്ടു പോകാൻ അനുവദിക്കില്ലെന്നു കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുന്നറിയിപ്പു നൽകി. പാർട്ടി തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടി രണ്ടാഴ്ചയ്ക്കകം ഉണ്ടായേക്കും. എന്നൽ വിവാദം ഒഴിവാക്കുവാൻ പ്രത്യക്ഷ നടപടികൾ ഒഴിവാക്കുന്ന രീതിയും അവലംബിക്കാം.
കോർപറേഷൻ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവി കേസെടുത്ത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് ഉത്തരവിട്ടു. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവിയാകും തീരുമാനിക്കുക. സംഭവത്തിൽ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടത്.മേയർ ആര്യ രാജേന്ദ്രൻെറ പേരിൽ പ്രചരിക്കുന്ന കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താൻ കേസെടുത്ത് അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തത്. ഡിജിപി ഉത്തരവിട്ടത് ഈ സാഹചര്യത്തിലാണ്.