ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ പ്രത്യേക കോടതിയിൽ അടിയന്തര വിചാരണ

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്ന കേസുകൾ സമയബന്ധിതമായി വിചാരണ ചെയ്യാൻ ഓരോ ജില്ലയിലും ഒരു കോടതിക്ക് പ്രത്യേക ചുമതല. കേസന്വേഷണം 60 ദിവസത്തിനകം പൂർത്തിയാക്കണം. അതിന് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥൻ. ഇത്തരം വ്യവസ്ഥകൾ അടങ്ങിയ ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു വർഷം മുതൽ ഏഴു വർഷം വരെ തടവും ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ.വന്ദനാദാസ് കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. അത്യാഹിതവിഭാഗത്തിൽ അധികസുരക്ഷ ഉൾപ്പെടെ ഡോക്ടർമാരുടെ സംഘടനകൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ ചട്ടപ്രകാരം നിബന്ധനകൾ കൊണ്ടുവരും.

2012ലെ കേരള ആരോഗ്യ രക്ഷാ, സേവന പ്രവർത്തകരും ആരോഗ്യരക്ഷാ, സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമത്തിലെ രണ്ട്, നാല് വകുപ്പുകളിലെ വ്യവസ്ഥകളിലാണ് ഭേദഗതി. ആ നിയമത്തിൽ മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നഴ്സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ മാത്രമാണ് ആരോഗ്യ പ്രവർത്തകരായി അംഗീകരിച്ചിരുന്നത്. ഏത് കുറ്റത്തിനും മൂന്നു വർഷം വരെ തടവും 50,000 രൂപ വരെ പിഴയും വ്യവസ്ഥ ചെയ്തിരുന്നു. ആരോഗ്യ, ആഭ്യന്തര, നിയമ വകുപ്പുകളുടെയും ആരോഗ്യ, ശാസ്ത്ര സർവകലാശാലകളുടെയും പ്രതിനിധികൾ അടങ്ങിയ സമിതിയാണ് ഭേദഗതിയുടെ കരട് തയ്യാറാക്കിയത്.

# കടുത്ത ദേഹോപദ്രവം:

ഏഴുവർഷം തടവറ

1. ആരോഗ്യരക്ഷാ, സേവന പ്രവർത്തകരെ കഠിനമായി ദേഹോപദ്രവമേല്പിച്ചാൽ കുറഞ്ഞത് ഒരു വർഷം മുതൽ പരമാവധി 7 വർഷം വരെ തടവും ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.

2. ആക്രമിക്കുകയോ അക്രമത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്താൽ 6 മാസം മുതൽ 5 വർഷം വരെ തടവും 50,000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ പിഴയും ശിക്ഷ.

#നിയമസംരക്ഷണം കിട്ടുന്നവർ

നിലവിൽ

ആരോഗ്യ രക്ഷാസേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താത്കാലിക രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നഴ്സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ.

ഉൾപ്പെടുത്തിയത്

പാരാമെഡിക്കൽ വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ. അടിയന്തര സന്ദർഭങ്ങളിൽ സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ. “പൊതുസുരക്ഷയുമായും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുമായും ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകൾ ആവശ്യമെങ്കിൽ ചട്ടപ്രകാരം നിർണയിക്കുന്നതിനുള്ള ഉടമ്പടി ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ ഓർഡിനൻസിന്റെ പരിധിയിൽ സെക്യൂരിറ്റി, മാനേജീരിയൽ സ്റ്റാഫുകളെയടക്കം ഉൾപ്പെടുത്തിയതിൽ ആശങ്ക. തിരുവനന്തപുരം മെഡിക്കൽ കോളേജിലുൾപ്പെടെ രോഗികളുടെ ബന്ധുക്കളെ യാതൊരു പ്രകോപനവും ഇല്ലാതെ സെക്യൂരിറ്റി ജീവനക്കാർ കൈയേറ്റം ചെയ്ത സംഭവങ്ങൾ വിവാദമായിരുന്നു. ഇത്തരം സംഭവങ്ങളിൽ നിയമം ദുരുപയോഗം ചെയ്യാൻ സാദ്ധ്യത ഉള്ളതായി വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.

Latest

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി...

കോമെഡിക്കല്‍ കോളേജിന്റെ വാര്‍ഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം.ട്ടയം മെഡിക്കല്‍കോളേജിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു ; രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം

മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം.ഓര്‍ത്തോയുടെ വാര്‍ഡായ 14 ന്റെ ഒരു ഭാഗം പുറത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. വാര്‍ഡിനോട് ചേര്‍ന്നുള്ള ബാത്ത്‌റൂമിന്റെ ഭാഗമാണ് ഇടിഞ്ഞുവീണതെന്നും ഇവ ഇപ്പോള്‍ ഉപയോഗിച്ചിരുന്നില്ലാത്ത...

തെരുവുനായ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു,തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം.

തെരുവുനായ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. മൂന്ന് സ്ത്രീകളും ഒന്‍പത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം പേര്‍ക്ക് നായയുടെ കടിയേറ്റു. പോത്തന്‍കോട് ജങ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!