തേനീച്ച ആക്രമണത്തിൽ തൊഴിലുറപ്പു തൊഴിലാളികൾക്ക് പരുക്ക്. ഒൻപതുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. തിരുപുറം കോണത്തുവീട്ടിൽ ശ്രീജ, ലീല, മാന്തോട്ടത്തുവീട്ടിൽ സുനിജ, കോവിലുവിളയിൽ തങ്കാഭായി, പട്ടത്തുവിളാകം വീട്ടിൽ ദീമ, വത്സകുമാർ, ഗീത, സൗമ്യ, തിരുപുറം അമൃതഭവനിൽ അനിതകുമാരി എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒാടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് ഒരാൾക്ക് പരിക്കേറ്റു. സെലിനാണ് വീണ് പരിക്കേറ്റത്. രാവിലെ അരുമാനൂർക്കടയ്ക്ക് സമീപത്തുവച്ചാണ് സംഭവം.തിരുപുറം ഗ്രാമപ്പഞ്ചായത്തിനു കീഴിൽ സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം.തൊഴിലുറപ്പ് പണിക്കിടെ മരത്തിലുണ്ടായിരുന്ന കൂട് തകർന്നതിനെത്തുടർന്നാണ് തേനീച്ചകൾ കൂട്ടത്തോടെയെത്തിയത്.