ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം.

Oplus_16908288

വർക്കല: ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം. നിലവിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് വർക്കല. സിപിഎമ്മിലെ വി ജോയിയാണ് എംഎൽഎ. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന വർക്കല മണ്ഡലം യുഡിഎഫിലെ വർക്കല കഹാർ അട്ടിമറിയിലൂടെ പിടിച്ചെടുക്കുകയും നിലനിർത്തി പോരുകയും ചെയ്തിരുന്നു. എന്നാൽ ജോയ് സ്ഥാനാർത്ഥിയായി എത്തിയതോടെ വർക്കല കഹാർ വീണു. തുടർന്ന് അടുത്ത തെരഞ്ഞെടുപ്പിൽ ബി ആർ എം ഷെഫീറിനെ യുഡിഎഫ് രംഗത്തിറക്കി. എന്നിട്ടും ജോയിയെ കീഴടക്കാനായില്ല. ഇതാണ് വർക്കലയുടെ പിന്നിട്ട ചരിത്രം.

നിലവിൽ സിപിഎമ്മിലെ ജോയ് രണ്ട് ടേം പിന്നിട്ടുയെങ്കിലും ഭരണം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തി നീങ്ങുന്നതിനാൽ ജോയിക്ക് ഇളവ് ലഭിച്ചേക്കും. ജോയി തന്നെ വീണ്ടും സ്ഥാനാർത്ഥിയാകും എന്നാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ. കാരണം ജോയ് തന്നെ മത്സരിച്ചാൽ വിജയം ഉറപ്പാണ് എന്നാണ് പാർട്ടി നിഗമനം. അതേസമയം ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി മാറുകയാണെങ്കിൽ വർക്കലയിലും മാറ്റത്തിനു സാധ്യതയുണ്ട്. കാരണം ജില്ലയിൽ ഒരു സീറ്റിൽ വനിതയ്ക്ക് നൽകാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജോയി മാറേണ്ട വരികയാണെങ്കിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ, മുൻജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ, നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പ്രിയദർശനി തുടങ്ങിയവ പരിഗണിക്കപ്പെട്ടേക്കും. മറ്റൊരു മണ്ഡലത്തിൽ വനിതയ്ക്ക് സീറ്റ് നൽകാൻ കഴിയുകയും ജോയ് മാറുകയും ചെയ്യുകയാണെങ്കിൽ മുൻ എംപി സമ്പത്ത് വർക്കലയിൽ സ്ഥാനാർത്ഥിയാകും.

യുഡിഎഫിൽ കോൺഗ്രസ് ആണ് ഈ സീറ്റിൽ മത്സരിക്കുന്നത്. നിലവിൽ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് വർക്കല കഹാർ തന്നെയാണ്. പക്ഷേ കോൺഗ്രസ് പ്രവർത്തകർക്ക് കഹാറിനോട് താല്പര്യം ഇല്ല. നിലവിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിൽ കഹാറിന് ഒപ്പം നിൽക്കുന്ന പ്രാദേശിക നേതാക്കളും യുവ നേതാക്കളും ഉൾപ്പെടെ കഹാറിനെതിരെ നേതൃത്വത്തെ രഹസ്യമായി സമീപിച്ചിരിക്കുകയാണ്. കഹാർ ആണെങ്കിൽ വിജയസാധ്യത ഇല്ല എന്നാണ് ഇവരെല്ലാം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇത് നേതൃത്വം പരിഗണിക്കുകയാണെങ്കിൽ പുതുമുഖ സ്ഥാനാർത്ഥിക്കാണ് വർക്കലയിൽ സാധ്യത.

മുൻ ഇലകമൺ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഷാലി, നിലവിലെ നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.എം താഹ തുടങ്ങിയ പേരുകളും വർക്കല കഹാറിനൊപ്പം കോൺഗ്രസിന് വേണ്ടി പഠനം നടത്തുന്ന സ്വകാര്യ ഏജൻസികളുടെ ലിസ്റ്റിൽ ഉണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുതൽ നേതൃത്വ പദവി വഹിച്ചിട്ടുള്ള എം എം താഹ മുൻ ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിലവിൽ സഹകരണ മേഖല വ്യാപകമായി പ്രതിസന്ധികൾ നേരിടുമ്പോൾ എം എം താഹ നേതൃത്വം നൽകുന്ന നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് നബാർഡിൻ്റെ വൻ പദ്ധതികൾ വരെ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിധം വളർന്നു. നാവായിക്കുളം പഞ്ചായത്തിൽ സമീപകാലത്തുണ്ടായ ഭരണ അട്ടിമറി ഒത്തുതീർപ്പാക്കുന്നതിന് പാർട്ടിയുടെ ഉന്നത നേതാക്കൾ എം എം താഹക്ക് സീറ്റ് സംബന്ധമായ വാക്കും നൽകിയിട്ടുണ്ടെന്ന് ആണ് സൂചന.

മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഷാലി നിലവിൽ ഡിസിസി ഭാരവാഹിയാണ്. ജാതി സമവാക്യങ്ങൾ സംബന്ധമായ മാറ്റങ്ങൾ പരിഗണിച്ചാൽ ഷാലി സ്ഥാനാർത്ഥിയാകും.

എൻഡിഎയിൽ ബിഡിജെഎസ് ആണ് ഈ സീറ്റിൽ മത്സരിക്കുന്നത്. ഈ സീറ്റ് പിടിച്ചെടുക്കണമെന്ന് ബിജെപി പ്രാദേശിക നേതൃത്വം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇതിൽ തീരുമാനം ഉണ്ടായിട്ടില്ല. ബിഡിജെഎസ് തന്നെ മത്സരിക്കുകയാണെങ്കിൽ മുൻ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ അജി എസ് ആർ എം തന്നെ വീണ്ടും മത്സരിച്ചേക്കും. അദ്ദേഹത്തിന് താല്പര്യം ഇല്ലെങ്കിലും വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ ഒഴിഞ്ഞുമാറില്ല.

Latest

കവലയൂരിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടി യിടിച്ചു നിരവധി പേർക്ക് പരിക്ക്.

കവലയൂരിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.ആർ...

പന്ത്രണ്ടുകാരിയെ മിഠായി നല്‍കി പീഡിപ്പിച്ച 56കാരന് 43 വര്‍ഷം കഠിന തടവ്.

12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജന് (56)...

ചിറയിൻകീഴിൽ എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികൾ മാറും.

തിരുവനന്തപുരം: ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികൾ മാറും. എൻഡിഎയ്ക്ക്...

ആറ്റിങ്ങലില്‍ യുവ ദമ്പതികള്‍ക്ക് നേരെ ആക്രമണം, കേസെടുത്ത് പൊലീസ്.

തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവ ദമ്പതികള്‍ക്ക് നേരെ ആക്രമണം. മുരുക്കുംപുഴ സ്വദേശി അനീഷിനും...

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി.

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രൻ...

കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സ്കൂട്ടർ...

കിളിമാനൂരില്‍ വാഹന അപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി വിഷ്ണു പിടിയിലായി

കിളിമാനൂരില്‍ വാഹന അപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി വിഷ്ണു പിടിയിലായി....

കലാനികേതൻകലാകേന്ദ്രം സ്നേഹാദരവ് നൽകി.

k കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കലാപ്രതിഭകളെ ആദരിച്ചു.സംസ്ഥാന സ്കൂൾകലോൽസവത്തിലും മറ്റ് രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച...

മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

കടയ്ക്കാവൂർ: മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി...

കവലയൂരിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടി യിടിച്ചു നിരവധി പേർക്ക് പരിക്ക്.

കവലയൂരിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.ആർ കെ വി ബസ്സും ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. നിരവധി ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും ഗുരുതരമായ പരിക്ക്.ലോറി ഡ്രൈവർ അമിതവേഗതയിൽ...

പന്ത്രണ്ടുകാരിയെ മിഠായി നല്‍കി പീഡിപ്പിച്ച 56കാരന് 43 വര്‍ഷം കഠിന തടവ്.

12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജന് (56) 43 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച്‌ അതിവേഗ പ്രത്യേക കോടതി.പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം കൂടുതലായി ശിക്ഷ...

ചിറയിൻകീഴിൽ എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികൾ മാറും.

തിരുവനന്തപുരം: ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികൾ മാറും. എൻഡിഎയ്ക്ക് മുൻതരഞ്ഞെടുപ്പിലെ അതേ സ്ഥാനത്ത് തന്നെ വന്നേക്കും. നിലവിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ചിറയിൻകീഴ്....

LEAVE A REPLY

Please enter your comment!
Please enter your name here