ഒരു രാജ്യം മുഴുവൻ പകർച്ചവ്യാധി ബാധിക്കാതിരിക്കാൻ ഒരു ഗ്രാമം മുഴുവൻ ജീവൻ ബലികൊടുത്ത ചരിത്രം

ഒരു രാജ്യം മുഴുവൻ പകർച്ചവ്യാധി ബാധിക്കാതിരിക്കാൻ ഒരു ഗ്രാമം മുഴുവൻ ജീവൻ ബലികൊടുത്ത ഒരദ്ഭുതം ലോകചരിത്രത്തിലുണ്ട്. യു.കെ.യിലാണ് ആ ഗ്രാമം. ലണ്ടനിൽനിന്ന് 260 കിലോമീറ്റർ വടക്കോട്ടുപോകണം ഈയം വില്ലേജ് എന്നുപേരുള്ള ആ ഗ്രാമത്തിലെത്താൻ. ഷെഫീൽഡ് എന്ന നഗരത്തിൽനിന്ന് ഇരുപതു മൈൽ ദൂരം. ക്വാറൻന്റൈൻ എന്ന ഏകാന്തവാസം മുന്നൂറുവർഷംമുമ്പ് സ്വയം നടപ്പാക്കി മരണം കൈനീട്ടിവാങ്ങിയ ചരിത്രമുള്ളവരാണവിടത്തെ അന്തേവാസികൾ. മുന്നൂറു വർഷങ്ങൾക്കുമുമ്പുള്ള കദനകഥയാണത്. പ്ലേഗ് പടർന്നുപിടിച്ച് ആയിരങ്ങൾ മരിച്ചുകൊണ്ടിരുന്ന കാലം.

ലണ്ടനിലും ആയിരങ്ങൾ പ്ലേഗുമൂലം കൊല്ലപ്പെട്ടിരുന്നു. അക്കാലത്ത്, കൃത്യമായി പറഞ്ഞാൽ 1665-ൽ ലണ്ടനിൽനിന്ന് ഒരു കെട്ട് തുണി ഈയം വില്ലേജിലെത്തി. ആ തുണിക്കെട്ടിനുള്ളിൽ പ്ലേഗ് പരത്തുന്ന ഒരുതരം ചെള്ള് അബദ്ധത്തിൽ കടന്നുകൂടിയിരുന്നു. ഗ്രാമത്തിലെ ഒരു മതാഘോഷവുമായി ബന്ധപ്പെട്ട് തയ്യൽക്കാർക്ക് നല്ല തിരക്കുള്ള സമയമായിരുന്നു. ജോർജ് എന്ന തയ്യൽക്കാരനായിരുന്നു ആ തുണിക്കെട്ടഴിച്ച് ചെള്ളുകളെ സ്വതന്ത്രമാക്കിയത്. സ്വാഭാവികമായും ആ പാവം തന്നെ പ്ലേഗിന്റെ ആദ്യ ഇരയായിമാറി.
പ്ലേഗ് ബാധ എന്നാൽ, കറുത്ത മരണം എന്നാണ് അക്കാലത്ത് അർഥം. വാർത്ത പരന്നാൽ ആളുകൾ രക്ഷപ്പെടാനായി പരക്കംപായും. അവർ ചെല്ലുന്ന അടുത്തഗ്രാമങ്ങളിലും അവർ രോഗം വിതയ്ക്കും. ഇക്കാര്യം നന്നായി അറിയാവുന്ന ഇടവക വികാരിയായിരുന്നു വില്യം. അദ്ദേഹം ആ ഗ്രാമത്തിൽ താമസിച്ചിരുന്ന മുഴുവൻ ഇടവകക്കാരെയും വിളിച്ചുകൂട്ടി. അവരകപ്പെട്ട ദയനീയസ്ഥിതിയെപ്പറ്റി പരസ്പരം ചർച്ചചെയ്തു. ഓടിപ്പോയാലും മരിക്കും. ഗ്രാമത്തിൽ തുടർന്നാലും മരിക്കും. പിന്നെന്തിന് ഓടിപ്പോയി മറ്റു ഗ്രാമങ്ങളിലെ ജനങ്ങൾക്കുകൂടി രോഗം കൊടുക്കണം. ഈ ചോദ്യത്തിനുമുന്നിൽ ഇടവകാംഗങ്ങൾ നിശ്ശബ്ദരായി. ആ നിശ്ശബ്ദത ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരു തീരുമാനമെടുക്കാനാണ് അവരെ പ്രേരിപ്പിച്ചത്. വില്ലേജിന്റെ അതിർത്തി അവർ അടച്ചു. ആരും അകത്തേക്കില്ല. അകത്തുള്ളവർ പുറത്തേക്കുമില്ല. അവർ മരണത്തെ കാത്തിരുന്നു. മൂന്നുമാസംകൊണ്ടുതന്നെ 42 പേർ മരിച്ചു.

തോമസ് തോർപ്പിന്റെ ഒമ്പതുപേരടങ്ങുന്ന കുടുംബത്തെ മുഴുവനും പ്ലേഗെടുത്തു. വെറും എട്ടുദിവസത്തിനുള്ളിൽ ആറു കുട്ടികളെയും ഭർത്താവിനെയും നഷ്ടപ്പെട്ട എലിസബത്തിന്റെ കോട്ടേജ് ഇന്നും നമുക്കവിടെ കാണാം. മരിച്ച കുടുംബാംഗങ്ങളെ കുഴിച്ചിടാൻപോലും ആരെയും സഹായത്തിനു കിട്ടാതെ സ്വയമതു നിർവഹിക്കേണ്ടിവന്ന മാർഷൽ ആണ് രോഗത്തെ അതിജീവിച്ച മറ്റൊരാൾ. 1666 നവംബർ ഒന്നിന് അവസാനത്തെ രോഗിയും മരിക്കുമ്പോൾ മരണസംഖ്യ 260. ആ 260 പേർ മുഴുവൻ പ്ലേഗ് പിടിപെട്ട് മരിക്കേണ്ടവരായിരുന്നില്ല. പലർക്കും രോഗമില്ലായിരുന്നു. പലായനം ചെയ്യാതെ എല്ലാവരും അവിടെത്തന്നെ തുടർന്നതിനാലാകാം അവരിലേക്ക് രോഗം പകർന്നതും മരിക്കാനിടവന്നതും. അടുത്തടുത്ത ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിനു മനുഷ്യരെ രക്ഷിക്കാനായി ജീവത്യാഗംചെയ്ത 260 മനുഷ്യസ്നേഹികളായി അവരെ പ്രാദേശിക ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.

Latest

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും.പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമതി സമഗ്രമായി അന്വേഷിക്കം. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍...

കാണാതായ കിളിമാനൂർ സ്വദേശിനിയെ തമ്പാനൂരിൽ നിന്ന് കണ്ടെത്തി.

കിളിമാനൂർ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതിയെ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശിനിയെ തമ്പാനൂർ റെയിൽവേ പൊലീസാണ് ആണ് കണ്ടെത്തിയത്. കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കഴിഞ്ഞ ദിവസം മുതലാണ് കിളിമാനൂർ,...

കിളിമാനൂരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി

കിളിമാനൂരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി. കിളിമാനൂരിൽ, കാട്ടുംപുറം പി ഓ,അരിവാഴക്കുഴി, ഷീബ സദനം വീട്ടിൽ പാർവതി (29)യെയാണ് കാണാതായത്. പാർവതി ഓൺലൈൻ തട്ടിപ്പിന് ഇരയായെന്നും 5 ലക്ഷം ...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!