നേവല്‍ഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട്

ശംഖുമുഖത്ത് നാളെ (ഡിസംബർ 3 ബുധനാഴ്ച) ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവല്‍ഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം.നാളെ ഉച്ചയ്ക്ക് 12 മണി മുതലാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തുക. വൈകുന്നേരം 4:30 മുതലാണ് നേവല്‍ ഡേ ഡെമൊ സംഘടിപ്പിക്കുന്നത്.

ഡെമോ കാണുനായി 50000 ത്തിലധികം ജനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് അനുവദിച്ച പാർക്കിംഗ് സ്ഥലങ്ങളില്‍ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതാണ്. സിറ്റി പോലീസിൻ്റെ ഗതാഗത ക്രമീകരണങ്ങള്‍ അറിയാൻ 9497930055, 0471-255873 എ ന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

ചാക്ക, കല്ലുംമൂട്, സ്റ്റേഷൻകടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളില്‍ നിന്നും ശംഖുംമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ. വാഹനങ്ങളുടെ പാസ് പരിശോധിച്ച്‌ പാർക്കിങ് ലഭ്യത അനുസരിച്ച്‌ പ്രവേശനം അനുവദിക്കും.

പ്രത്യേക ക്ഷണിതാക്കളുടെയും മീഡിയയുടെയും വാഹനങ്ങള്‍ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്ബ് വരെ ചാക്ക-ആല്‍സെയിൻ്റ്സ് വഴി ശംഖുമുഖത്ത് എത്തി ആളുകളെ ഇറക്കിയതിന് ശേഷം പാസിലെ ക്യുആർ കോഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന പാർക്കിങ് സ്ഥലങ്ങളില്‍ പാർക്ക് ചെയ്യണം അതിനുശേഷം വരുന്ന വാഹനങ്ങള്‍ ഈഞ്ചക്കല്‍ – കല്ലുംമ്മൂട് – പൊന്നറപാലം – വലിയതുറ – ഡൊമസ്റ്റിക് എയർപോർട്ട് വഴി പോകണം.

പാസ് അനുവദിക്കപ്പെട്ട കാണികളുടെ വാഹനങ്ങള്‍ ചാക്ക-ആല്‍ സെയിന്റ്‌സ്-ബാലനഗർ റോഡ് വഴിയും ചാക്ക-ആല്‍സെയിന്റ്‌സ്-മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ്-വെട്ടുകാട് വഴിയും പാസില്‍ അനുവദിക്കപ്പെട്ട പാർക്കിങ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്ത് നേവി ഏർപ്പെടുത്തിയിട്ടുളള വാഹനങ്ങളില്‍ കണ്ണാന്തുറ എത്തി പരിപാടി കാണുകയും പരിപാടി കഴിഞ്ഞതിന് ശേഷം നേവി ഏർപ്പെടുത്തിയ വാഹനങ്ങളില്‍ പാർക്കിങ് സ്ഥലങ്ങളിലേക്ക് തിരികെ പോവുകയും വേണം.

പാസ്സില്ലാതെ പരിപാടി കാണാൻ വരുന്ന പൊതുജനങ്ങള്‍, വാഹനങ്ങള്‍ തിരുവനന്തപുരം സിറ്റി പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ ക്രമീകരിച്ചിട്ടുള്ള പാർക്കിങ് ഗ്രൗണ്ടുകളില്‍ പാർക്ക് ചെയ്യേണ്ടതും, പാർക്കിങ് ഗ്രൗണ്ടുകളില്‍ ഏർപ്പെടുത്തിയിരിക്കുന്ന കെഎസ്‌ആർടിസി ബസുകളില്‍ കയറി വെട്ടുകാട് ഇറങ്ങി പരിപാടി കണ്ടതിനുശേഷം വെട്ടുകാട് ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കെഎസ്‌ആർടിസി ബസുകളില്‍ കയറി അതാത് പാർക്കിങ് ഗ്രൗണ്ടുകളിലേക്ക് തിരികെ പോകേണ്ടതുമാണ്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ പാർക്കിങ് ഗ്രൗണ്ടുകളില്‍ നിന്നും കെഎസ്‌ആർടിസി ബസുകള്‍ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവീസ് നടത്തും.
പാർക്കിങ് ഗ്രൗണ്ടുകള്‍

കൊല്ലം, ആറ്റിങ്ങല്‍, പോത്തൻകോട്, ശ്രീകാര്യം ഭാഗങ്ങളില്‍ നിന്നും വരുന്നവർ ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം ഗ്രൗണ്ടിലും, കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് പാർക്കിങ് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ടതാണ്.

എംസി റോഡ് വഴി വരുന്നവർ വാഹനങ്ങള്‍ എംജി കോളേജ് ഗ്രൗണ്ടില്‍ പാർക്ക് ചെയ്യേണ്ടതാണ്. നെടുമങ്ങാട്, പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളില്‍ നിന്നും വരുന്നവർ കവടിയാറിലുള്ള സാല്‍വേഷൻ ആർമി ഗ്രൗണ്ടിലും, സംസ്‌കൃത കോളേജ് യൂണിവേഴ്‌സിറ്റി കോളേജ്, യൂണിവേഴ്‌സിറ്റി ക്യാമ്ബസ്, എല്‍എംഎസ് പാർക്കിങ് ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യണം.

കാട്ടാക്കട, തിരുമല ഭാഗങ്ങളില്‍ നിന്നും വരുന്നവർ വാഹനങ്ങള്‍ പൂജപ്പുര ഗ്രൗണ്ടിലും, വെള്ളയമ്ബലത്തുള്ള ജിമ്മി ജോർജ് ഗ്രൗണ്ടിലും, വാട്ടർ അതോറിറ്റി പാർക്കിങ് കോമ്ബൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.

പാറശ്ശാല, നെയ്യാറ്റിൻകര, പാപ്പനംകോട്, കരമന ഭാഗങ്ങളില്‍ നിന്നും വരുന്നവർ കിള്ളിപ്പാലം ബോയ്സ് ഹൈസ്‌കൂളിലും, ആറ്റുകാല്‍ പാർക്കിങ് ഗ്രൗണ്ടിലും ഐരാണിമുട്ടത്തുള്ള ഹോമിയോ കോളേജ് പാർക്കിങ് ഗ്രൗണ്ടുകളിലും, പുത്തരികണ്ടം മൈതാനത്തും വാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ടതാണ്.

കോവളം, പൂന്തുറ, തിരുവല്ലം, പേട്ട, ചാക്ക, ഈഞ്ചക്കല്‍ ഭാഗങ്ങളില്‍ നിന്നും വരുന്നവർ ലുലുമാള്‍, ആനയറ വേള്‍ഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം പാർക്കിങ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ടതാണ്.

വർക്കല, കടയ്കാവൂർ, പെരുമാതുറ ഭാഗങ്ങളില്‍ നിന്നും തീരദേശ റോഡ് വഴി വരുന്നവർ വാഹനങ്ങള്‍ പുത്തൻതോപ്പ് പള്ളി ഗ്രൗണ്ടിലും, സെന്റ് സേവ്യയേഴ്‌സ് കോളേജ് പാർക്കിങ് ഏരിയയിലും പാർക്ക് ചെയ്യേണ്ടതാണ്.

ഡൊമസ്റ്റിക് എയർപോർട്ടിലേക്കുള്ള യാത്രക്കാർ വെണ്‍പാലവട്ടം, ചാക്ക ഫ്‌ളൈ ഓവർ, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴി എയർപോർട്ടില്‍ എത്തിച്ചേരേണ്ടതും സുലൈമാൻ തെരുവ്, വള്ളക്കടവ്, ഈഞ്ചക്കല്‍ വഴി തിരികെ പോകേണ്ടതാണ്. ഇൻ്റർനാഷണല്‍ എയർപോർട്ടിലേയ്ക്ക് വരുന്ന വാഹനങ്ങള്‍ ചാക്ക അനന്തപുരി ഹോസ്പിറ്റല്‍- സർവീസ് റോഡ് വഴി പോകണം.

Latest

വക്കത്ത് യുവാവ് മരത്തിൽ നിന്നും വീണ് മരണപ്പെട്ടു.

വക്കം കൊല്ലിമുക്ക് പത്രതോപ്പ് വീട്ടിൽ ബിജു (47)ആണ് മരത്തിൽ നിന്ന് വീണ്...

പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.

ആറ്റിങ്ങൽ:പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ...

പിരപ്പമൺകാട് പാടശേഖരക്കരയിൽ വഴിവിളക്കുകൾ തെളിഞ്ഞു.

പിരപ്പമൺകാട് പാടശേഖരം കഴിഞ്ഞ മൂന്നുകൊല്ലക്കാലം കൊണ്ട് കാർഷിക മുന്നേറ്റത്താലും കാർഷികാനുബന്ധ...

ബൈക്ക് യാത്രികരായിരുന്ന യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ: ബൈക്ക് യാത്രികരായിരുന്ന യുവാക്കളെ റോഡ് അരികിൽ അപകടത്തിൽപ്പെട്ട മരിച്ച നിലയിൽ...

നടൻ ശ്രീനിവാസൻ അന്തരിച്ചു

വിടവാങ്ങിയത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ 200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾ...

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷയാണ് മാറ്റിവെച്ചത്.

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷയാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷ അടുത്ത മാസം...

ശിവഗിരി തീര്‍ത്ഥാടനം: പ്രാദേശിക അവധി

93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക...

വിവിധ ബ്ലോക്ക് പഞ്ചായത്തിലെ വിജയികൾ..

നേമം ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് - 9...

നാവായികുളത്ത് കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ മറ്റൊരു കോൺഗ്രസ് അംഗം എൽ. ഡി എഫ് പിന്തുണയിൽ പ്രസിഡന്റ് ആയി.

കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ മറ്റൊരു കോൺഗ്രസ് അംഗം എൽ. ഡി എഫ് പിന്തുണയിൽ പ്രസിഡന്റ് ആയി. ആസിഫാണ് പ്രസിഡൻ്റ്. യുഡിഎഫ് 12 എൽഡിഎഫ് 6 ബിജെപി 6...

വക്കത്ത് യുവാവ് മരത്തിൽ നിന്നും വീണ് മരണപ്പെട്ടു.

വക്കം കൊല്ലിമുക്ക് പത്രതോപ്പ് വീട്ടിൽ ബിജു (47)ആണ് മരത്തിൽ നിന്ന് വീണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ സമീപത്തെ വീട്ടിലെ പ്ലാവിൽ ചക്ക പറിച്ചതിന് ശേഷം തിരികെ ഇറങ്ങുന്നതിനിടെയാണ് കാൽ വഴുതി...

പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.

ആറ്റിങ്ങൽ:പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ നിയുക്ത ചെയർമാൻ എം പ്രദീപ് അനുസ്മരണ പ്രഭാഷണം നടത്തി സുഹൃത്ത്...

LEAVE A REPLY

Please enter your comment!
Please enter your name here