കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍.

കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍.
തെലങ്കാന സ്വദേശി വിജയകുമാർ നല്‍കിയ പരാതിയില്‍ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷിനെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. വിജയകുമാർ ഡയറക്ടറായ കമ്പനിയുടെ വാർഷികലാഭത്തിന്റെ 50 ശതമാനം റോഷ്‌നിയുടെ പേരിലേക്ക് ഭീഷണിപ്പെടുത്തി മാറ്റിയും വിവിധ സ്ഥലങ്ങളില്‍ ഫ്ളാറ്റ് ഉള്‍പ്പെടെ കൈക്കലാക്കിയുമായിരുന്നു തട്ടിപ്പ്.

സംഭവം ഹണിട്രാപ്പാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.വിദേശത്തേക്കുള്ള റിക്രൂട്ടിങ്, ഉപരിപഠനസഹായം എന്നിവ നല്‍കുന്ന കമ്പനി നടത്തുകയാണ് വിജയകുമാർ. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശാഖകളുണ്ട്. ഇവയുടെ മാനേജരായാണ് റോഷ്‌നി സ്ഥാപനത്തിലെത്തുന്നത്. ഇതിനിടെ വിജയകുമാറുമായി അടുത്തു. 2023 ജൂണില്‍ യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞ് വിജയകുമാറിന്റേതാണെന്നും ബന്ധം ഭാര്യയെയും ബന്ധുക്കളെയും അറിയിക്കാതിരിക്കാൻ കമ്പനിയുടെ 50 ശതമാനം ലാഭം തന്റെ പേരിലേക്ക് മാറ്റണമെന്നും യുവതി ആവശ്യപ്പെടുകയും ഇത് നടപ്പാക്കുകയും ചെയ്തു.

തുടർന്ന് വിജയകുമാറിന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും ഫോണിലേക്ക് സാമൂഹികമാധ്യമങ്ങള്‍ വഴി വീഡിയോ കോള്‍ വിളിച്ച പ്രതികള്‍ കുട്ടിയുടെ പിതൃത്വം പറഞ്ഞ് ഭീഷണി തുടരുകയും ഭാര്യയെയും കുഞ്ഞിനെയും തട്ടിയെടുത്ത് പെണ്‍വാണിഭസംഘത്തിന് വില്‍ക്കുമെന്ന് പറയുകയും ഇതൊഴിവാക്കാൻ കമ്പനിയുടെ ശേഷിക്കുന്ന ലാഭവിഹിതംകൂടി ആവശ്യപ്പെടുകയും ചെയ്തു.

ഭീഷണി തുടർന്നതോടെ വിജയകുമാർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് വഞ്ചിയൂർ പോലീസ് കേസെടുത്തത്. വിജയകുമാറുമായി എറണാകുളത്തെ ക്ഷേത്രത്തില്‍വെച്ച്‌ വിവാഹം നടന്നതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉള്ളതായി റോഷ്‌നി പോലീസിനെ അറിയിച്ചിട്ടുണ്ട്. റോഷ്‌നി നേരത്തേയും വിവാഹം കഴിച്ചിട്ടുള്ളതായി വിവരമുണ്ടെന്ന് പോലീസ് അറിയിച്ചു. വഞ്ചിയൂർ എസ്.എച്ച്‌.ഒ. പുഷ്പകുമാറാണ് അന്വേഷണോദ്യോഗസ്ഥൻ. മറ്റ് പ്രതികളും ഇവരുടെ കൂട്ടാളികളുമായ ജിബിൻ, ഉണ്ണിമോള്‍ ജിബിൻ, അഭിഷേക് എന്നിവർക്കായി അന്വേഷണം തുടരുകയാണ്.

Latest

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ.

കിളിമാനൂർ : അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി.

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം പ്രമാണിച്ചാണ്...

എം.ടി സ്‌മൃതി വനത്തിൽ കഥാകാരനെത്തേടി കഥാപാത്രങ്ങളെത്തി.

മലയാളികളുടെ പ്രിയകഥാകാരൻഎം ടി വാസുദേവൻ നായരുടെ ജന്മദിനത്തിൽ കിഴുവിലം, ജി.വി.ആർ....

മുന്‍ഗണനാ കാര്‍ഡ് : ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം.

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍ പി.എച്ച്.എച്ച്...

കണിയാപുരം-ചിറയിൻകീഴ് പൂർണ്ണ ഗതാഗത നിയന്ത്രണം

കണിയാപുരം-ചിറയിൻകീഴ് റോഡിൽ വരിക്കമുക്ക് ഭാഗത്ത് ഓട നിർമാണം നടക്കുന്നതിനാൽ ജൂലൈ 16...

മലരിക്കൽ – അരിക്കൽ വെള്ളച്ചാട്ടം ഏകദിന ടൂർ പാക്കേജ്.

ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി അവതരിപ്പിക്കുന്ന ആഡംബരവും ആനന്ദകരവുമായ ഒരു...

റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി; വാതകച്ചോര്‍ച്ച, ആളുകളെ ഒഴിപ്പിച്ചു.

റോഡ് നിർമാണ പ്രവർത്തനങ്ങള്‍ക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതകച്ചോർച്ച. കുമാരപുരം...

വർക്കല ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ; അഭിമുഖം 22 ന്

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് എച്ച്.എം.സി വഴി ദിവസവേതന അടിസ്ഥാനത്തിൽ...

സ്നേഹംകൊണ്ട് വീടൊരുക്കി സഹപാഠികൾ.

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് നേതൃത്വത്തിലാണ്...

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ.

കിളിമാനൂർ : അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. ആരോമൽ ,ലാൽ കൃഷ്ണ, അരുൺ എന്നിവരാണ് പിടിയിലായത്. ഇവർ ചിതറയിലെ ആളൊഴിഞ്ഞ ഒരു വീട്ടിൽ ഒളിവിൽ...

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി.

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം പ്രമാണിച്ചാണ് അവധി. ഇന്ന് അര്‍ധരാത്രിക്ക് ശേഷമാണ് മല്‍സരം.പുലര്‍ച്ചെ മൂന്ന് മണി വരെ മല്‍സരം നീളും. അത് കഴിഞ്ഞ് രാവിലെ സ്‌കൂളില്‍ വരുന്നതിന്...

എം.ടി സ്‌മൃതി വനത്തിൽ കഥാകാരനെത്തേടി കഥാപാത്രങ്ങളെത്തി.

മലയാളികളുടെ പ്രിയകഥാകാരൻഎം ടി വാസുദേവൻ നായരുടെ ജന്മദിനത്തിൽ കിഴുവിലം, ജി.വി.ആർ. എം യു .പി .എസ് വിദ്യാർഥികൾ സ്‌കൂൾ മുറ്റത്തെ എം.ടി സ്മൃതിവനത്തിൽ കഥാപാത്രങ്ങളായി വേഷമിട്ടു. ഒരു വർഷത്തിനുമുൻപ് സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിച്ച...

LEAVE A REPLY

Please enter your comment!
Please enter your name here