ഈ കേസിന് മാത്രം എന്താണ് ഇത്ര പ്രത്യേകത? അനന്തമായി ഈ കേസ് നീട്ടുന്നതെന്തിന്? ജനങ്ങളും കോടതിയും ഒരേ സ്വരത്തിൽ ചോദിക്കുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ നിലപാട് അറിയിച്ചു. തുടരന്വേഷണം വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് എന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. തുടരന്വേഷണം ത്വരിതഗതിയില്‍ മുന്നോട്ട പോകുകയാണെന്നും വൈകാതെ തീരുമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

അനന്തമായി അന്വേഷണം നീട്ടികൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാലചന്ദ്ര കുമാര്‍ നാല് വര്‍ഷം എവിടെയയായിരുന്നുവെന്നും കോടതി ചോദിച്ചു. മാര്‍ച്ച് 1ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൂടേ എന്ന് ചോദിച്ച കോടതി ഈ കേസിന് മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നും ആരാഞ്ഞു…

തുടരന്വേഷണവുമായി ബന്ധപ്പെട്ട ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. എന്തിനാണ് ദിലീപ് തുടരന്വേഷണത്തിന് തടസം നില്‍ക്കുന്നത് എന്നും കോടതി ചോദിച്ചിരുന്നു. തുടരന്വേഷണം റദ്ദാക്കരുതെന്ന് നടി ആവശ്യപ്പെട്ടു. കേസിലെ പരാതിക്കാരി ഞാനാണ്. എന്റെ വാദം കേട്ട ശേഷം മാത്രമേ ഹര്‍ജിയില്‍ വിധി പറയാവൂ എന്നായിരുന്നു നടിയുടെ അഭ്യര്‍ഥന.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷമാണ് തുടരന്വേഷണം വന്നത് എന്നാണ് ദിലീപിന്റെ ആക്ഷേപം. ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ സംഭവങ്ങളെല്ലാം ഉണ്ടായത്. അന്വേഷണ സംഘം ഇല്ലാക്കഥകള്‍ മെനയുകയാണ്. തുടരന്വേഷണം എന്ന പേരില്‍ പുനരന്വേഷണമാണ് നടക്കുന്നതെന്നും ദിലീപ് ചൂണ്ടിക്കാട്ടി. കാലതാമസം ഉള്ളതു കൊണ്ട് അന്വേഷണം നടത്താതിരിക്കാനാകില്ലല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു.

അതേസമയം, തുടരന്വേഷണം മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കിക്കൂടെ എന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്ര പ്രത്യേകത. ഇത്രമാത്രം അന്വേഷിക്കാന്‍ എന്താണുള്ളതെന്നും കോടതി ചോദിച്ചു. തുടരന്വേഷണം അന്തിമഘട്ടത്തിലാണ് എന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ വിശദീകരിച്ചു.
20 സാക്ഷികളുടെ മൊഴിയെടുത്തു കഴിഞ്ഞു. അന്വേഷണം അന്തിമഘട്ടത്തിലാണ്. ഇനി ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയും ചില പ്രതികളെ ചോദ്യം ചെയ്യലുമാണ് അവശേഷിക്കുന്നതെന്നും പ്രസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തുടരന്വേഷണം ഇപ്പോള്‍ തന്നെ രണ്ടുമാസമായി. ഇനി എത്ര സമയം വേണമെന്ന് കോടതി ചോദിച്ചു. അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഒരാളുടെ മൊഴി പരിശോധിക്കാന്‍ എന്തിനാണ് ഇത്രയും സമയം. ഈ കേസിന് മാത്രം എന്താണ് ഇത്ര പ്രത്യേകത. ബാലചന്ദ്രകുമാര്‍ നാല് വര്‍ഷം എവിടെയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നാല് തവണ സമയം നീട്ടി നല്‍കിയില്ലേയെന്നും കോടതി ചൂണ്ടിക്കാട്ടി. ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ നിന്ന് 81 പോയിന്റുകള്‍ ലഭിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലാണ് പുതിയ അന്വേഷത്തിലേക്ക് നയിച്ചത്. ദിലീപിന്റെ വീട്ടില്‍ വച്ച് പള്‍സര്‍ സുനിയെ കണ്ടു, ദിലീപ് വീട്ടില്‍ വച്ച് നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ടു, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നിവയാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍.

ഏതായാലും ഈ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിൽ അതൃപ്തി അറിയിച്ചിരിക്കുകയാണ് കോടതി. അനന്തമായി നീളുന്ന ഈ കേസ് എവിടെയെത്തി നിൽക്കും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങളും.

 

മറ്റൊരു ഇന്റീരിയർ വിസ്മയം തീർത്ത് വീണ്ടും KONCEPT DEKOR

https://www.facebook.com/varthatrivandrumonline/videos/655066392364969

 




Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!