മലയിൻകീഴ്: മാറനല്ലൂർ പൊലീസിന്റെ റെയ്‌ഡിൽ കണ്ടല പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തെ വാഴപ്പള്ളിക്കോണം സ്റ്റാൻലിയുടെ വീട്ടിൽ നിന്ന് 2.16 കിലോ കഞ്ചാവ്, ചില്ലറ വില്പന നടത്തി ലഭിച്ച 10,000 രൂപ, കഞ്ചാവ് തൂക്കാൻ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക്‌സ് ത്രാസ് എന്നിവ കണ്ടെടുത്തു. വീട്ടിൽ വൃദ്ധമാതാവ് ഒഴികെ മറ്റാരും ഉണ്ടായിരുന്നില്ല. പ്രതികൾ ഒളിവിലാണെന്നും ഉടൻ വലയിലാകുമെന്നും മാറനല്ലൂർ പൊലീസ് അറിയിച്ചു. മാറനല്ലൂർ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്ന് ഐ.ബി.സ തീഷ്.എം.എൽ.എയുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു. തിങ്കളാഴ്ച കണ്ടല, അഴകം, തൂങ്ങാംപാറ, കൊറ്റംമ്പള്ളി എന്നീ വാർഡുകളിൽ യുവാക്കളെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിൽ റൂറൽ എസ്.പി ബി. അശോകൻ, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഗോപകുമാർ എന്നിവർ പങ്കെടുത്തിരുന്നു. കഞ്ചാവ്, മയക്കുമരുന്ന് മാഫിയകൾക്കെതിരെ വ്യക്തമായ വിവരം ലഭിച്ചാൽ അറിയിക്കുന്നതിന് എസ്.ഐ മുതൽ റൂറൽ എസ്.പി വരെയുള്ളവരുടെ ഫോൺ നമ്പർ പൊതുജനങ്ങൾക്ക് നൽകിയിരുന്നു. ഒരു മണിക്കൂറിനുള്ളിൽ തന്നെ ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്ന് നൽകുന്ന മാഫിയ തലവന്റെ വിവരം പൊലീസിന് ലഭിച്ചിരുന്നു. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി