രാജ്യത്ത് ആദ്യമായി നൂതന പദ്ധതിക്ക് തുടക്കമിട്ട് കേരള പൊലീസ്.

വീട്, സ്ഥാപനം, ഒാഫീസ് എന്തായാലും
ആക്രമിക്കപ്പെട്ടാൽ ഉടൻ പൊലീസിന് കാണാം;
വെറും ഏഴ് സെക്കന്റിനുള്ളിൽ
രാജ്യത്ത് ആദ്യമായി നൂതന പദ്ധതിക്ക് തുടക്കമിട്ട് കേരള പൊലീസ്
സംരംഭത്തിന് കെൽട്രോണിന്റെ സാങ്കേതിക സഹകരണം

സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും വ്യാപകമായ നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ദൃക്സാക്ഷികളുടെയും സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളുടെയും സഹായത്താലാണ് ഇത്തരം സംഭവങ്ങൾ പൊലീസ് അന്വേഷിച്ചിരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള പുതിയൊരു പദ്ധതിക്കാണ് കേരള പൊലീസ് ഇപ്പോൾ തുടക്കം കുറിക്കുന്നത്. സെൻട്രൽ ഇന്റർഷൻ മോണിറ്ററിംഗ് സിസ്റ്റം (സി.എെ.എം.എസ്) പദ്ധതി കേരളം നടപ്പിലാക്കുകയാണ്. ഇന്ത്യയിൽ ആദ്യമായാണ് ഇൗ പദ്ധതി കേരള പൊലീസ് അവതരിപ്പിക്കുന്നത്.

സെൻട്രൽ ഇന്റർഷൻ മോണിറ്ററിംഗ് സിസ്റ്റത്തിന്റെ പ്രത്യേകതകളും പ്രവർത്തന രീതിയും തികച്ചും ഉപയോഗപ്രദമാണ്. നിങ്ങളുടെ സ്ഥാപനം ആരെങ്കിലും ആക്രമിച്ചാൽ മൂന്ന് മുതൽ ഏഴ് സെക്കന്റിനകം സി.എെ.എം.എസ് കൺട്രോൾ റൂമിൽ സംഭവത്തിന്റെ ദൃശ്യങ്ങളടക്കം കാണാൻ കഴിയും. ഉടൻതന്നെ സി.എെ.എം.എസ് കൺട്രോൾ റൂമിൽ നിന്ന് നിങ്ങളുടെ സ്ഥാപനത്തിന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഇൗ വിവരം റിപ്പോർട്ട് ചെയ്യപ്പെടും. പൊലീസ് സ്റ്റേഷനിൽ നിന്ന് നിങ്ങളുടെ സ്ഥാപനത്തിൽ എത്തിച്ചേരാനുള്ള ദൂരം, സമയം, ലൊക്കേഷൻ മാപ്പ് മുതലായ വിവരങ്ങൾ കൈമാറുകയും ചെയ്യും. തത്സമയം തന്നെ പൊലീസ് എത്തി എഫ്.എെ.ആർ റജിസ്റ്റിൽ ചെയ്യും.
സംസ്ഥാന സർക്കാരിന്റെ നിർദേശം പ്രകാരം കേരള പൊലീസ് തയാറാക്കിയ ഇൗ പദ്ധതി കെൽട്രോണിന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.എെ.എം.എസ് കൺട്രോൾ റൂം കേരള പൊലീസിന്റെയും കെൽട്രോണിന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാകും പ്രവർത്തിക്കുന്നത്.
സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ഫ്ളാറ്റുകൾ, ഒാഫീസുകൾ, ബാങ്കുകൾ, എ.ടി.എം കൗണ്ടറുകൾ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സി.എെ.എം.എസ് കൺട്രോൾ റൂമുമായി ബന്ധപ്പിക്കാവുന്നതാണ്. സ്ഥാപനം സി.എെ.എം.എസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചാൽ കൺട്രോൾ റൂമിലുള്ള പ്രത്യേകതരം ഹാർഡ് വെയറും വീഡിയോ മാനേജ്മെന്റ് സിസ്റ്റവും നിങ്ങളുടെ സ്ഥാപനത്തിൽ സ്ഥാപിക്കുന്ന ലോക നിലവാരമുള്ള സെൻസറുകളും ക്യാമറകളും ഇന്റർഫേസിങ് യൂണിറ്റുമായി ചേർന്ന് പ്രവർത്തിക്കും. ഇത്തരത്തിൽ കണക്ഷൻ നിലനിൽക്കുന്നതിനാൽ ഏത് സമയത്തും നിങ്ങളുടെ സ്ഥാപനം പൊലീസ് കൺട്രോൾ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും. പദ്ധതി നടപ്പിലാകുന്നതോടെ ഏറ്റവും ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കും സ്ഥാനം ലഭിക്കും
നിങ്ങളുടെ സ്ഥാപനം ഇകങട മായി കണക്ട് ചെയ്താൽ എല്ലാ മൂന്ന് മിനിട്ടിലും ഒരിക്കൽ നിങ്ങളുടെ സ്ഥാപനവും ഇകങട കണ്ട്രോൾറൂമുമായി സിസ്റ്റം ഹെൽത്ത് ചെക്ക്അപ് നടക്കുന്നതുകൊണ്ട് നിങ്ങളുടെ സ്ഥാപനത്തിൽ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും എക്യുപ്മെന്റ് പ്രവർത്തനരഹിതമായാൽ തൽക്ഷണം ആ വിവരം കണ്ട്രോൾ റൂമിൽ അറിയുകയും ഉടൻതന്നെ സർവീസ് എഞ്ചിനീയർ സ്ഥലത്തെത്തി അത് പരിഹരിക്കുകയും ഇൗ വിവരം സ്ഥാപനമുടമയ്ക്ക് എസ്.എം.എസ് ആയി അറിയിപ്പ് ലഭിക്കുന്നതുമാണ് .

എന്താണ് സെൻട്രൽ ഇന്റർഷൻ മോണിറ്ററിംഗ് സിസ്റ്റം (സി.എെ.എം.എസ്)
സെക്കന്റുകൾക്കുള്ളിൽ വിവരം എത്തിക്കാനും വിവിധ കേന്ദ്രങ്ങളിലേക്ക് നിർദേശം നൽകാനും സഹായിക്കുന്ന ആധുനിക സംവിധാനമാണിത്.
നിങ്ങളുടെ വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷ്ടാക്കൾ അതിക്രമിച്ചു കയറിയാൽ ഉടൻ പോലീസ് കൺട്രോൾ റൂമിൽ അറിയുന്ന സംവിധാനമാണിത്. ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. സി.എെ.എം.എസ് പരിരക്ഷയുള്ള സ്ഥലങ്ങളിൽ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ മൂന്നു മുതൽ ഏഴു സെക്കൻഡിനകം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള കൺട്രോൾ റൂമിൽ ജാഗ്രതാ നിർദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും.
ഇതോടൊപ്പം ലോക്കൽ കൺട്രോൾ റൂമിലേക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കും അനിഷ്ട സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറും. ഒരുപക്ഷേ അക്രമികൾ മടങ്ങും മുമ്പ് പോലീസിന് അവിടെ എത്തിച്ചേരാൻ സാധിക്കും. സെൻസർ, ക്യാമറ, കൺട്രോൾ പാനൽ എന്നിവയാണ് സി.എെ.എം.എസിന് ആവശ്യം. മൊബൈൽ ഫോണുകൾ പോലെ ജി.എസ്.എം സംവിധാനത്തിലാണ് വിവരങ്ങൾ കൈമാറുക. ആരെങ്കിലും അതിക്രമിച്ചുകടന്നാൽ ക്യാമറയും സെൻസറുകളും പ്രവർത്തനക്ഷമമാകുകയും ദൃശ്യങ്ങൾ കൺട്രോൾ റൂമിലേക്ക് തൽസമയം എത്തുകയും ചെയ്യും. ദൃശ്യങ്ങൾ കൺട്രോൾ റൂമിലുള്ളവർക്ക് കാണാമെന്നതിനാൽ തെറ്റായ സന്ദേശം വന്നാലും തിരിച്ചറിയാനാകും.
ദൃശ്യങ്ങൾ മൂന്നു മാസം വരെ സൂക്ഷിക്കാനാകും. പത്തുലക്ഷം ഉപഭോക്താക്കളെ വരെ ഉൾക്കൊള്ളാൻ ആദ്യഘട്ടത്തിൽ കഴിയും. രണ്ട് കമ്പനികളുടെ ഇന്റർനെറ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒാരോ ഉപഭോക്താവിന്റെയും ആവശ്യമനുസരിച്ച് സെൻസറുകളുടെയും ക്യാമറയുടെയും എണ്ണത്തിൽ വ്യത്യാസം വരും. കുറഞ്ഞത് 80,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. കൂടാതെ പ്രതിമാസം 500 രൂപ മുതൽ 1000 രൂപ വരെ ഫീസ് കെൽട്രോൺ ഇൗടാക്കും. വ്യാപാര സ്ഥാപനങ്ങളിലും എ.ടി.എമ്മുകളിലും ഇൗ സംവിധാനം ഏർപ്പെടുത്തുന്നതോടെ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറയും. കൊടും ക്രിമിനലുകളെ തിരിച്ചറിയുന്ന ഫേസ് റെക്കഗ്നിഷൻ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാൻ ആലോചനയുണ്ട്. അക്രമി സംഘത്തിൽ ഇങ്ങനെയൊരാൾ ഉണ്ടെങ്കിൽ പോലീസിന് പെട്ടെന്ന് തിരിച്ചറിയാനാകും.

Latest

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്.

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്. കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും തമ്മിലാണ് ഇടിച്ചത്.ഇന്ന് രാവിലെയായിരുന്നു...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!