ആറ്റിങ്ങൽ:യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച കേസിൽ 3പേർ അറസ്റ്റിലായി.അഴൂർ പെരുങ്കുഴി മുട്ടപലം ചിറ്റാരികോണം പുതുവൽവിള വീട്ടിൽ ബേബി രാജ് (22) അഴൂർ പെരുങ്കുഴി മുട്ടപലം ചിറ്റാരികോണം പുതുവൽവിള വീട്ടിൽ അരുൺ രാജ് ( 25 ) അഴൂർ പെരുങ്കുഴി മുട്ടപലം ചിറ്റാരികോണം ഗോകുലം വീട്ടിൽ വിശാഖ് ( 22 ) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലംകോട് മണ്ണൂർഭാഗം ദേവി ക്ഷേത്രത്തിനു സമീപം വിളയിൽ വീട്ടിൽ നന്ദു എന്നു വിളിക്കുന്ന അഭിജിത്തി (20) നെ 16 ന് വൈകുന്നേരം 4 മണിക്ക് വീടിന് സമീപത്തു നിന്നും ആളുമാറി തട്ടി കൊണ്ടു പോയി മുടപുരത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മാരാ കായുധങ്ങളും ഇരുമ്പ് പൈപ്പ് തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളാണിവർ. പ്രതികളിൽ ഒരാളുടെ കാമുകിയെ ശല്യപ്പെടുത്തുന്നത് അഭിജിത്താണ് എന്ന് തെറ്റദ്ധരിച്ചാണ് മൂവർ സംഘം ആക്രമണം നടത്തിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഗോപകുമാർ. ജി, എസ്.ഐ മാരായ ജിഷ്ണു എം.എസ്, ബിജു എ ഹക്ക്, എ.എസ്. ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, എസ്.സി. പി. ഒ മാരായ അനിൽകുമാർ, ശരത് കുമാർ, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.