കാലങ്ങൾ താണ്ടി നീങ്ങുന്ന “കാലം”

കാലങ്ങൾ താണ്ടി നീങ്ങുന്ന “കാലം”

“സ്വാർത്ഥമേ നിന്റെ പേരോ സേതു!” ഗേൾഫ്രണ്ട് കോളേജിലെത്തിയാൽ ആളുമാറിപ്പോകുമോ എന്ന പേടികൊണ്ട് അവൾ പാസ്സാകാതിരിക്കണമേ എന്ന് പ്രാർത്ഥിച്ച സേതുവിനെ നോക്കി സുഹൃത്ത് കൃഷ്ണൻ കുട്ടി കളിയാക്കി ഇപ്രകാരം പറഞ്ഞു.

സേതുവിന്റെയും സുമിത്രയുടെയും ജീവിതത്തെ വായനക്കാരന്റെ ഹൃദയത്തിലേക്ക് എത്തിച്ച എഴുത്തുകാരൻ എം. ടി. വാസുദേവൻനായർ. മുന്നൂറിലധികം പേജുകളിലായി എം. ടി കാലത്തെ കുറിച്ചിട്ടു. കാലത്തിന്റെ മറുകര തേടുന്ന മനുഷ്യനെ എം. ടി. ഈ നോവലിലൂടെ നമുക്ക് കാട്ടിത്തന്നു.

1969നാണ് എം. ടി യുടെ ആറാമത്തെ നോവലായ കാലം ജന്മം കൊള്ളുന്നത്. കഥാനായകനായ സേതുവിന്റെ പതിനഞ്ചു മുതൽ മുപ്പത് വയസ്സ് വരെയുള്ള കാലമാണ് എഴുത്തുകാരൻ ഈ നോവലിലൂടെ വരച്ചിട്ടത്.

മലയാളത്തിൽ മറ്റ് എഴുത്തുകാർക്ക് അധികമായി കൈവന്നിട്ടില്ലാത്ത ഒരു സിദ്ധി എം. ടി ക്ക് ഉണ്ട്. മറ്റൊന്നുമല്ല വായനക്കാരനെ തന്റെ വരികൾക്കൊപ്പം നടത്താനുള്ള കഴിവ്. ഒരൊറ്റ വാക്ക് കൊണ്ടോ സന്ദർഭം കൊണ്ടോ വായനക്കാരനെ തന്റെ ഒപ്പം എത്തിക്കാൻ എം. ടി ക്ക് സാധിക്കും. “കാല”വും വായിക്കപ്പെടുന്നത് അത്തരമൊരു അനുഭൂതിയിൽ നിന്നുകൊണ്ടാണ്.

കാൽപ്പനികതയുടെ അടിസ്ഥാനമായ തന്മയീഭാവം മലയാള സാഹിത്യം ഏറ്റവും കൂടുതൽ ഉൾക്കൊണ്ടത് എം. ടി യിലാണ്. ഒട്ടനവധി തലമുറകൾ കാലത്തിന്റെ നായകനായ സേതുവിൽ അവനവനെ തന്നെ കണ്ടെത്തി. സുമിത്രയെയും തങ്കമണിയേയും അറിയുകയും ആരാധിക്കുകയും ചെയ്തു. മിസ്സിസ് മേനോനെ നാം ഒരേ സന്ദർഭത്തിൽ സഹതാപത്തോടെയും അസൂയയോടെയും നോക്കി. അതുകൊണ്ട് തന്നെ കാലം എന്നും ഒരു പ്രഹേളികയാണ്. മനസിലാക്കാൻ ശ്രമിക്കുംതോറും വഴുതിപ്പോകുന്ന സങ്കൽപ്പവും.

കാലം ജന്മം കൊണ്ടിട്ട് അര നൂറ്റാണ്ട് പിന്നിടുമ്പോൾ മാറിയ കാലത്ത് സേതു ഇന്നും ജീവിക്കുന്നു. സേതുവിന്റെ വൃദ്ധിക്ഷയങ്ങൾ ഒരു പുഴയുടെ ഉയർച്ചതാഴ്ചകളിലൂടെ പകർത്താൻ എഴുത്തുകാരൻ ശ്രമിച്ചു.

കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവൽ. എല്ലാത്തിനും അവസാനം അയാൾക്ക് കൂട്ടായി സ്വന്തം നിഴൽ മാത്രം. ഈ നോവലിലൂടെ യുവാക്കളുടെ സ്വത്വ പ്രതിസന്ധി തന്നെയാണ് എം. ടി ചർച്ച ചെയ്യുന്നത്. സേതുവും സുമിത്രയും യുവാക്കളെ തെല്ലൊന്നുമല്ല ആകർഷിച്ചത്. യുവ മനസിന്റെ ആസക്തിയും ആഗ്രഹങ്ങളും പ്രതിഷേധവും ഇവിടെ മിന്നി മറയുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കാലം 52 വർഷങ്ങൾ പിന്നിടുമ്പോഴും വായനക്കാരന്റെ ഉള്ളിൽ അനവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. നാലുകെട്ടും അസുരവിത്തും കാലവും ഏതൊരു ഗ്രാമത്തിന്റെയും കഥയാണ് പറയുന്നത്.

നാലുകെട്ടിലെ അപ്പുണ്ണിയും അസുരവിത്തിലെ ഗോവിന്ദൻകുട്ടിയും കുഞ്ഞരയ്ക്കാരും കാലത്തിലെ സേതുവുമൊക്കെ നമുക്കിടയിൽ ഉള്ള നമ്മൾ തന്നെയാണ് എന്ന് എഴുത്തുകാരൻ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എം. ടി യുടെ ആ സർഗ്ഗവൈഭവമാണ് വായനക്കാരനെ അദ്ദേഹത്തോടടുപ്പിക്കുന്നതും.

പ്രണയത്തിന്റെ വർത്തമാന”കാലം” കടന്ന് ഭൂത”കാല”ത്തിലേക്ക് കഥാപാത്രങ്ങൾ എത്തി നിൽക്കുമ്പോൾ സേതു തന്റെ പ്രണയം വീണ്ടും സുമിത്രയോട് പറയുമ്പോൾ സുമിത്രയുടെ ആ മറുപടി ഒന്ന് മാത്രം മതി ;മനുഷ്യ മനസ്സിനെ ഇത്രമാത്രം അപഗ്രഥിക്കുന്ന സംഭാഷണം മലയാളത്തിൽ മറ്റൊന്നില്ല… “സേതൂന്ന് എന്നും ഒരാളോടെ ഇഷ്ട്ടമുണ്ടായിരുന്നുള്ളൂ, സേതൂനോട് മാത്രം”.

അതെ ‘കാല’ങ്ങൾക്കപ്പുറം അരനൂറ്റാണ്ട് പിന്നിടുമ്പോഴും എം. ടി ആ ‘കാല’ത്തിലൂടെ വീണ്ടും വായിക്കപ്പെടുന്നു… കാലത്തിന് അവസാനമില്ലല്ലോ…

സ്വന്തം ലേഖകൻ




കാഴ്ചകളുടെ വസന്തവും, ഐതീഹ്യങ്ങളും നിറഞ്ഞ മടവൂർ പാറ

[fb_plugin video href=”https://www.facebook.com/107537280788553/videos/222584112873193″ ]

Latest

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളില്‍ സീറ്റൊഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയ്‌നിംഗും സംയുക്തമായി വിവിധ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ ആരംഭിച്ച ഒരു...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും.പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമതി സമഗ്രമായി അന്വേഷിക്കം. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍...

കാണാതായ കിളിമാനൂർ സ്വദേശിനിയെ തമ്പാനൂരിൽ നിന്ന് കണ്ടെത്തി.

കിളിമാനൂർ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതിയെ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശിനിയെ തമ്പാനൂർ റെയിൽവേ പൊലീസാണ് ആണ് കണ്ടെത്തിയത്. കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കഴിഞ്ഞ ദിവസം മുതലാണ് കിളിമാനൂർ,...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!