ഇടുക്കി: തൊടുപുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ. തൊടുപുഴ ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജിനെയാണ് അറസ്റ്റ് ചെയ്തത്. വഴിത്തല സ്വദേശിയുടെ ഗർഭപാത്രം നീക്കുന്നതിനുള്ള ഓപ്പറേഷനും അനുബന്ധ ചികിത്സകൾക്കുമായാണ് ഡോക്ടർ മായ രാജ് കൈക്കൂലി വാങ്ങിയത്.
യുവതിയുടെ ഭർത്താവിൽനിന്ന് 3500 രൂപ വാങ്ങുന്നതിനിടെ ഇവരെ വിജിലൻസ് പിടികൂടുകയായിരുന്നു. ഡോക്ടറുടെ പാലക്കുഴയിലെ വീട്ടിലെത്തിയാണ് ഇവർ ആദ്യം ചികിത്സതേടിയത്. അന്ന് ശസ്ത്രക്രീയ ഫീസെന്ന പേരിൽ 500 രൂപ വാങ്ങി. തുടർന്ന് 19ന് ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കംചെയ്തു. എന്നാൽ, തുടർചികിത്സ നൽകണമെങ്കിൽ 5000 രൂപ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.
വ്യാഴാഴ്ച വൈകീട്ട് വിജിലൻസ് നൽകിയ 3500 രൂപ പരാതിക്കാരൻ ഡോക്ടറുടെ വീട്ടിലെത്തിച്ചുനൽകി. ഇത് വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ മായ രാജിനെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇവർ പലരിൽ നിന്നും മുമ്പ് ഇത്തരത്തിൽ കൈക്കൂലി വാങ്ങിയതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617