ഇന്ന് (17/01/21)പുലർച്ചെ 1:15 ഓട് കൂടി സുഹൃത്തുകളുമൊത്ത് കായലിൽ കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് വഴുതക്കാട് സ്വദേശി വിഘ്നേശ് (28) നെ കാണാതാകുകയായിരുന്നു. ഉടൻ തന്നെ ആറ്റിങ്ങൾ ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് രാവിലെ ആറ്റിങ്ങൾ അഗ്നി രക്ഷാ സേന നിലയത്തിലെ സ്കൂബാ ടീം നടത്തിയ തിരച്ചിലിൽ തെങ്ങിനടിയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം 10:30 ന് കണ്ടെത്തുകയായിരുന്നു.
ആറ്റിങ്ങൾ അഗ്നി രക്ഷാ നിലയത്തിൽ നിന്നും ASTOമനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ASTO ശശികുമാർ സേനാംഗങ്ങളായ ഷിജാം, ബിനു. കെ, രജീഷ്, വിനീത് എന്നിവരും സ്കൂബാ ടീം അംഗങ്ങളായ അനീഷ്, വിദ്യാരാജ്, ശ്രീരൂപ്, അഷ്റഫ്, ദിനേശ് എന്നിവരും ഹോം ഗാർഡ് സുരേഷ് കുമാർ ട്രെയിനി ഉജേഷ് എന്നിവരും ദൗത്യത്തിൽ പങ്കാളികളായി.
മുൻപും പലപ്പോഴും ഇതേ ഭാഗത്ത് ഇത്തരം അപകടങ്ങൾ നടന്നിട്ടുണ്ട്. വേലിയേറ്റം വേലിയിറക്കം സമയങ്ങളിൽ നടക്കുന്ന ശക്തമായ അടിയൊഴുക്കിന്റെ ഭാഗമായാണ് കൂടുതൽ പേരും അപകടങ്ങളിൽ പെടുന്നത്. കായലിൽ ഇറങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സ്റ്റേഷൻ ഓഫീസർ ശ്രീ. ജിഷാദ് അറിയിച്ചു. ചിറയിൻകീഴ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.