റാപ്പർ ഗായകൻ വേടന്റെ ബോള്‍ഗാട്ടി പാലസില്‍ നടക്കാനിരുന്ന ഓളം ലൈവ് സംഗീത പരിപാടി മാറ്റിവച്ചു.
ഈ ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരിപാടി, ലൈംഗിക പീഡനക്കേസില്‍ വേടൻ ഒളിവില്‍ പോയതിനെ തുടർന്നാണ് മാറ്റിവച്ചത്. പരിപാടിക്കെത്തിയാല്‍ വേടനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചിരുന്നതായി വിവരം. സംഘാടകർ പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് അറിയിച്ചു. പുതിയ തീയതി സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി.
ബലാത്സംഗ കേസില്‍ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്‌എച്ച്‌ഒയ്ക്കാണ് നിലവിലെ ചുമതല. വേടനുമായി സാമ്ബത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന പരാതിക്കാരിയുടെ ആരോപണങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരി മരുന്ന് ഉപയോഗിച്ച ശേഷം വേടൻ പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.