സുധാകരൻ്റെ വിവാദ പരാമർശങ്ങൾ ഏറ്റെടുത്ത് രാഷ്ട്രീയ കേരളം, പരാമർശം പിൻവലിച്ചു ക്ഷമ ചോദിച്ചു സുധാകരൻ

തിരുവനന്തപുരം: തെക്കൻ ജില്ലക്കാരെയും തരൂരിനെയും അധിക്ഷേപിച്ചും ബി.ജെ.പി അനുകൂല പ്രസ്താവനയെ ന്യായീകരിച്ചും സുധാകരൻ നടത്തിയ അഭിമുഖത്തിലെ പ്രസ്താവനകൾ ഏറ്റെടുത്ത് രാഷ്ട്രീയ കേരളം. സി.പി.എമ്മും ബി.ജി.പിയും ശക്തമായി പ്രതിഷേധിച്ചു രംഗത്ത് വന്നു.

ശശി തരൂർ കോൺഗ്രസിൽ ഇപ്പോഴും “ട്രെയിനി’ മാത്രമാണെന്ന്‌ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംഘടനയെ നയിക്കാനുള്ള കഴിവ്‌ തരൂരിനില്ല. തനിക്ക്‌ തോന്നിയാൽ ബിജെപിയിലേക്ക്‌ പോകുമെന്ന്‌ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ലീഗ്‌ പോയാൽ യുഡിഎഫിലേക്ക്‌ വരാൻ വേറെ പാർട്ടികളുണ്ടെന്നും സുധാകരൻ തുറന്നടിച്ചു. “ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസി’ ന്‌ നൽകിയ അഭിമുഖത്തിലാണ്‌ സുധാകരന്റെ പ്രതികരണം.

തെക്കൻ കേരളത്തിലുള്ളവരെ അപമാനിക്കുന്ന പ്രതികരണങ്ങളും സുധാകരൻ അഭിമുഖത്തിൽ നടത്തിയിട്ടുണ്ട്‌. വടക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കന്മാരെല്ലാം നേരായ വഴിയിലൂടെ ചിന്തിക്കുന്നവരാണ്‌. എന്നാൽ തെക്കൻ കേരളത്തിൽ അങ്ങനെയല്ല. ഇതിന്‌ ചരിത്രപരമായ കാരണങ്ങളുണ്ടെന്നും സുധാകരൻ പറയുന്നു.

മുസ്ലിം ലീഗ്‌ യുഡിഎഫ്‌ വിട്ടാൽ മുന്നണിയിലേക്ക്‌ വരാൻ വേറെ പാർട്ടികളുണ്ട്‌. ലീഗ്‌ ഇല്ലെങ്കിൽ കോൺഗ്രസും യുഡിഎഫും ഇല്ലെന്ന്‌ പറയുന്നതിൽ കാര്യമില്ല. സിപിഐ മാത്രമല്ല, കേരള കോൺഗ്രസും എൽഡിഎഫിൽ തൃപ്‌തരല്ല. കോൺഗ്രസിലെ ഒരു നേതാവാണ്‌ കേരള കോൺഗ്രസ്‌ മുന്നണി വിടാൻ പ്രധാന കാരണക്കാരൻ. അദ്ദേഹത്തിന്റെ ചില പ്രസ്‌താവനകൾ അവരെ പ്രകോപിപ്പിച്ചു.

കേരളത്തിലെ നേതാക്കൾക്ക്‌ തരൂർ നേതൃത്വത്തിലേക്ക്‌ ഉയരുമോ എന്ന ആശങ്കയില്ല. നയിക്കാനുള്ള കഴിവ്‌ മാത്രമാണാവശ്യം. തരൂരിന്‌ സംഘടനയെ നയിച്ചുള്ള പാരമ്പര്യമില്ല. ഒരുപാട്‌ പദവികൾ വഹിച്ചശേഷമാണ്‌ താൻ കെപിസിസി അധ്യക്ഷനാകുന്നത്‌. എന്നാൽ തരൂരിന്‌ രാഷ്‌ട്രീയത്തിൽ അതുപോലുള്ള പരിചയമില്ല. മല്ലികാർജുൻ ഗാർഖെ 80 വയസ്സുകാരനാണെങ്കിലും രാഷ്‌ട്രീയത്തിൽ നല്ല പരിചയമുള്ളയാളാണ്‌.

തരൂരിന്‌ പാർട്ടിയെ നയിക്കാനാവില്ലെന്ന്‌ നേരിട്ട്‌ ഞാൻ പറഞ്ഞിട്ടുള്ളതാണ്‌. തരൂർ പ്രസിഡന്റായാൽ ഒരു “ട്രെയിനി’ ഫാക്‌ടറി നിയന്ത്രിക്കുന്നതിന്‌ തുല്യമായിരിക്കും. ഒരു ബൂത്ത്‌ പ്രസിഡന്റ്‌ പദവിപോലും വഹിക്കാത്തയാളാണ്‌ തരൂർ. തരൂർ സ്വന്തം വ്യക്തിത്വം കൊണ്ടാണ്‌ തിരുവനന്തപുരത്ത്‌ ജയിക്കുന്നതെന്ന്‌ പറയുന്നത്‌ ശരിയല്ല. കോൺഗ്രസ്‌ ഇല്ലെങ്കിൽ അദ്ദേഹത്തിന്‌ ജയിക്കാനാവില്ല.

പാർട്ടി മോശം അവസ്ഥയിലാണെങ്കിൽ നേതാക്കൾ ബിജെപിയിലേക്ക്‌ പോകുന്ന സ്ഥിതി ഉണ്ടാകുന്നതിൽ അത്‌ഭുതമില്ല. അധികാരം ഇല്ലെങ്കിൽ നിരാശരാകുന്ന നേതാക്കളുണ്ട്‌. തോന്നിയാൽ ബിജെപിയിൽ പോകുമെന്ന്‌ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ കോൺഗ്രസ്‌ വിടുന്നതിനെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നതേയില്ല – സുധാകരൻ പറഞ്ഞു.

വടക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കന്മാരെല്ലാം നേരായ വഴിയിലൂടെ ചിന്തിക്കുന്നവരാണ്‌. എന്നാൽ തെക്കൻ കേരളത്തിൽ അങ്ങനെയല്ല. അതിന്‌ ചരിത്രപരമായ ചില കാരണങ്ങളുണ്ട്‌ – സുധാകരൻ പറഞ്ഞു.

സി.പി.എം
………………..

തെക്കൻ കേരളീയരെ അധിക്ഷേപിച്ചുള്ള കെ സുധാകരൻ്റെ പ്രസ്‍താവയ്ക്ക് എതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആളുകളെ വിലയിരുത്തേണ്ടത് പ്രദേശത്തെ നോക്കിയല്ലെന്നും അവർ സ്വീകരിക്കുന്ന നിലപാടുകൾ നോക്കിയാവണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കെന്നും വടക്കെന്നും വിഭജിക്കരുതെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കെ സുധാകരൻ്റെ വിവാദ പരാമർശം. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നൽകിയ മറുപടിയാണ് വിവാദമായത്. സുധാകരൻ നൽകിയ മറുപടി ഇങ്ങനെ – ‘അതെ, അതിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവൻ ലങ്കയിൽ നിന്ന് ലക്ഷ്‌മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തിൽ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ തൻ്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാൻ ലക്ഷ്‌മണൻ ആലോചിച്ചു. എന്നാൽ തൃശ്ശൂരിലെത്തിയപ്പോൾ ലക്ഷ്‌മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാൽ രാമൻ അദ്ദേഹത്തിൻ്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ഞാൻ നിൻ്റെ മനസ് വായിച്ചു. അത് നിൻ്റെ തെറ്റല്ല. നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണ്’.

സുധാകരൻ്റെ പ്രസ്താവനക്കെതിരെ സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ രംഗത്ത് വന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ സുധാകരനെതിരെ ട്രോളുകളും പ്രചരിക്കുന്നുണ്ട്. ശ്രീമാൻ കെ സുധാകരൻ, തെക്കും വടക്കുമല്ല പ്രശ്നം, മനുഷ്യ ഗുണമാണ് വേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. കോൺഗ്രസെന്ന പുഷ്പക വിമാനത്തിലെ ആരൊക്കെയാണ് ഉദ്ദേശിച്ചതെന്ന് സുധാകരൻ തന്നെ വ്യക്തമാക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടിരുന്നു.

 

ബി.ജെ.പി
………………..

രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കൻ കേരളത്തെ കുറ്റപ്പെടുത്തിയ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമ‍ർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സുധാകരന്‍റെ പ്രസ്താവന അങ്ങേയറ്റം അപമാനകരമെന്നും അറിയാത്ത കാര്യങ്ങൾ അനാവശ്യമായി പറഞ്ഞ് കേരളത്തിലെ തെക്ക് ഭാഗത്ത് ഉള്ളവരെ അപമാനിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു. സുധാകരന്‍റെ വാക്കുകൾ കേരളത്തിലെ ജനങ്ങളെ മൊത്തം അപമാനിക്കുന്നതാണെന്നും ചരിത്രബോധം സുധാകരന് നഷ്ടപ്പെട്ടെന്നും ബി ജെ പി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ഐക്യ കേരള രൂപീകരണത്തിന് അഭിമാനമായ ഒട്ടേറെ പേർക്ക് ജൻമം നൽകിയ സ്ഥലമാണ് തെക്കൻ കേരളമെന്നും സുരേന്ദ്രൻ ഓ‍ർമ്മപ്പെടുത്തി. കെ സുധാകരനെ കെ പി സി സി പ്രസിഡന്‍റ് സ്ഥാനത്ത് തുടരാൻ രാഹുൽ ഗാന്ധി അനുവദിക്കരുതെന്നും പാലക്കാട് ജനിച്ച് തിരുവന്തപുരത്ത് പോയി എം പിയായ ശശി തരൂർ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇക്കാര്യത്തിൽ മറുപടി പറയണം.

 

 

സംഭവം വിവാദമായതോടെ പരാമർശങ്ങൾ പിൻവലിക്കുന്നതായി സുധാകരൻ പറഞ്ഞു. ക്ഷമയും ചൊതിച്ചു

Latest

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളില്‍ സീറ്റൊഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയ്‌നിംഗും സംയുക്തമായി വിവിധ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ ആരംഭിച്ച ഒരു...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും.പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമതി സമഗ്രമായി അന്വേഷിക്കം. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍...

കാണാതായ കിളിമാനൂർ സ്വദേശിനിയെ തമ്പാനൂരിൽ നിന്ന് കണ്ടെത്തി.

കിളിമാനൂർ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതിയെ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശിനിയെ തമ്പാനൂർ റെയിൽവേ പൊലീസാണ് ആണ് കണ്ടെത്തിയത്. കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കഴിഞ്ഞ ദിവസം മുതലാണ് കിളിമാനൂർ,...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!