മനുഷ്യത്വം മരിക്കാത്ത മനസുമായി ആ ദൈവം ഇവിടെയുണ്ട്

കരയുന്നവന്റെ കണ്ണീര് അകറ്റുന്നവനാണ് ദൈവം. സകലതും നഷ്ടപ്പെട്ട ആർത്തലച്ച് കരയുന്ന ഒരാളെ ലാഭേച്ഛയില്ലാതെ സഹായിക്കുക എന്നത് ദൈവതുല്യമായ ഒന്നാണ്. ഇനി കാര്യത്തിലേക്ക് വരാം. പട്ടാഴി ക്ഷേത്രത്തില്‍ തൊഴുന്നതിനിടയില്‍ താലിമാല നഷ്ടമായ ഒരു സ്ത്രീ വാവിട്ട് നിലവിളിക്കുകയായിരുന്നു. ഇതിനിടയിൽ മറ്റൊരു സ്ത്രീ എത്തി തന്റെകൈയിലുള്ള വളകൾ ഊരി കരയുന്നവർക്ക് നൽകുന്നു. എന്നിട്ട് അവിടെ നിന്ന് മറയുന്നു.
കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട് വീട്ടീല്‍ സുഭദ്ര(67)യുടെ മാലയാണ് മോഷണം പോയത്.

കശുവണ്ടി തൊഴിലാളിയാണ് സുഭദ്ര. ക്ഷേത്ര സന്നിധിയില്‍ തൊഴുത് നില്‍ക്കവേയാണ് രണ്ടു പവന്റെ മാല മോഷണം പോയത്. കരഞ്ഞുനിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ കയ്യില്‍ കിടന്ന രണ്ടു വളകള്‍ ഊരി നല്‍കുകയായിരുന്നു. ഒറ്റകളര്‍ സാരി ധരിച്ച കണ്ണട വച്ച സ്ത്രീയെ പിന്നെ കണ്ടെത്താനായില്ലെന്ന് ദൃസാക്ഷികൾ പറഞ്ഞു. ‘അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിക്കണം’ വള ഊരി നല്‍കിയ ശേഷം സുഭദ്രയോട് ആ സ്ത്രീ പറഞ്ഞ വാക്കുകളാണിത്. രണ്ടു പവനോളം വരുന്ന വളയാണ് അവർ നല്‍കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്ക് സ്ത്രീയെ കണ്ടെത്തനായില്ല.

പിന്നീട് ഈ സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. അജ്ഞാതയായ ആ സ്ത്രീയെ അന്വേഷിച്ച് സമൂഹമാധ്യമം അലഞ്ഞു. ഒളിച്ചിരിക്കുന്നവരെ കണ്ടെത്താൻ മലയാളിക്ക് പ്രത്യേകമായ എന്തോ കഴിവുണ്ട്… അതുകൊണ്ടുതന്നെ ഒരു ദിവസത്തിനപ്പുറം അജ്ഞാതയായി ഇരിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല.

നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ചേര്‍ത്തല മരുത്തോര്‍വട്ടത്തുള്ള ശ്രീലത എന്ന വീട്ടമ്മയാണ് സുഭദ്രയ്ക്ക് വളയൂരി നല്‍കിയ വീട്ടമ്മ എന്ന് തിരിച്ചറിഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വരാന്‍ വിസമ്മതിച്ച ശ്രീലത ഏറെ നിര്‍ബന്ധിച്ചതിനു ശേഷമാണ് അല്‍പമെങ്കിലും സംസാരിക്കാന്‍ തയാറായത്.

കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് സുഭദ്രയക്ക് വള ഊരി നല്‍കിയത്.
കേരളത്തിൽ വിവാദമായ ചില ചർച്ചകളിലൂടെ പ്രശസ്തനായ മോഹനൻ വൈദ്യരുടെ ഭാര്യ കൂടിയാണ് ശ്രീലത.

കണ്ണിന് ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള ശ്രീലത ബന്ധു വീട്ടിൽ പോയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തിലേക്ക് പോയത്. ശ്രീലത പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ക്ഷേത്രത്തിൽ നിന്നും ഒരാൾ നിലവിളിച്ചു കരയുന്നത് കേട്ടത്.കാര്യമന്വേഷിച്ചപ്പോൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ മാല പോയതാണെന്ന് സുഭദ്രാമ്മ കരഞ്ഞുകൊണ്ടു പറഞ്ഞു. ഇതു കേട്ടതോടെ ആയിരുന്നു ശ്രീലത കൈയിലെ വളയൂരി സുഭദ്രയ്ക്ക് നൽകിയത്. ശ്രീലത പറഞ്ഞത് പ്രകാരം വളകൾ വിറ്റു വാങ്ങിയ രണ്ടു പവൻ വരുന്ന സ്വർണമാല ക്ഷേത്രസന്നിധിയിൽ വീണ്ടുമെത്തി പ്രാർത്ഥിച്ചതിനു ശേഷമായിരുന്നു സുഭദ്ര കഴുത്തിലണിഞ്ഞ്. ഒപ്പം ദേവിക്കൊരു സ്വർണ്ണ കുമിളയും വിളക്കും കാഴ്ചവെച്ചു.

വളകൾ നൽകിയത് ശ്രീലതയാണെന്ന് ചിലർക്ക് മനസ്സിലായതിനെ തുടർന്ന് ശ്രീലത കൊട്ടാരക്കരയിൽ നിന്ന് ചേർത്തലയിലേക്ക് മടങ്ങുകയായിരുന്നു. താൻ ചെയ്തത് വലിയ വില കാര്യമായിട്ട് കരുതാത്ത ശ്രീലത ക്യാമറയ്ക്കു മുന്നിൽ വരാനും ആദ്യം വിസമ്മതിച്ചു. മറ്റുള്ളവരുടെ വിഷമം കണ്ട് നിസ്വാർത്ഥമായി അവരെ സഹായിക്കാൻ ഒരു അജ്ഞാത കാണിച്ച ആ മനസ്സ് ഒരുപാട് പേർക്ക് നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള പ്രചോദനമാണ്.
അതേ ദൈവം ഉണ്ട്. ആർത്തലച്ച് കരഞ്ഞ സുഭദ്ര എന്ന സ്ത്രീക്ക് മറ്റൊന്നും ആലോചിക്കാതെ അൽപ്പം പോലും സങ്കോചപെടാതെ അപ്പോൾ തന്നെ അവിടെ വെച്ചുതന്നെ വളകൾ ഊരി നൽകിയ ആ മനസ് അതാണ് ദൈവം.

കൊള്ളയുടെയും ചതിയുടെയും പിടിച്ചുപറിയുടെയും കൊലപാതകങ്ങളുടെയും വാർത്തകൾക്കിടയിൽ ഇത്തരം വാർത്തകൾ കേൾക്കുന്നത് ഒരു സുഖമുള്ള കാര്യം തന്നെയാണ്. മനുഷ്യത്വം മരിക്കാത്ത ഇത്തരം പ്രവർത്തികൾ ഇനിയുമുണ്ടാകട്ടെ… അങ്ങനെ എല്ലായിപ്പോഴും നാമെല്ലാം പറയുന്നതുപോലെ കേരളം ദൈവത്തിന്റെ സ്വന്തം നാടായി തീരട്ടെ…

 

ഒള്ളത് പറഞ്ഞാൽ || ഒരു സമ്പൂർണ്ണ പരാജയ വോട്ട് കഥ

https://www.facebook.com/varthatrivandrumonline/videos/940029926657645

 




Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!