കാമ്പസുകളിലും യൂണിവേഴ്സിറ്റികളിലും പുറത്തുനിന്നുള്ള പരിപാടികൾ വിലക്കിയ പഴയ ഉത്തരവ് വീണ്ടും കർശനമാക്കി

പാലക്കാട്: കുസാറ്റ് ദുരന്തപശ്ചാത്തലത്തിൽ കോളേജ് കാമ്പസുകളിലും യൂണിവേഴ്സിറ്റികളിലും പുറത്തുനിന്നുള്ള പരിപാടികൾ വിലക്കിയ പഴയ ഉത്തരവ് വീണ്ടും കർശനമാക്കാൻ നിർദേശിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. തിരുവനന്തപുരം സി.ഇ.ടി കോളജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിപ്പിച്ച് വിദ്യാർഥിനി മരിച്ച പശ്ചാത്തലത്തിൽ 2015 ഒക്ടോബർ 12ന് കാമ്പസുകളിലെ ആഘോഷപരിപാടികൾ നിയന്ത്രിച്ച് മാർഗരേഖ ഇറക്കിയിരുന്നു. ഇതും 2016 ജൂൺ ആറിലെ ഭേദഗതി നിർദേശവും കർശനമാക്കാനാവശ്യപ്പെട്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവാണ് കഴിഞ്ഞദിവസം കോളജുകളിൽ എത്തിയത്. പുറത്തുനിന്നുള്ള ഏജൻസികൾ വഴിയുള്ള പരിപാടികളോ, ഡിജെ -മ്യൂസിക് പോലെ പണം ചെലവാക്കിയുള്ള പരിപാടികളോ കാമ്പസിനകത്തോ പുറത്തോ നടത്താൻ അനുവാദം നൽകേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് കർശന നിർദേശം നൽകിയത്. 2015ലെ മാർഗരേഖയിൽ ടെക് ഫെസ്റ്റുകൾ പോലുള്ളവ നിയന്ത്രിതമായി, സാങ്കേതിക കാര്യങ്ങളിലൊതുങ്ങി നടത്താമെന്നുണ്ടായിരുന്നെങ്കിലും 2016ൽ മാർഗരേഖ പുതുക്കിയപ്പോൾ പല ഇളവുകളും ഒഴിവാക്കി. ‘കോളേജ് ഡേ’കൾ അതിരുവിടുന്നെന്ന ആശങ്കയെത്തുടർന്നാണ് 2016ൽ മാർഗരേഖയിൽ തിരുത്തൽ വരുത്തിയത്. മാർഗരേഖയിലെ മുഖ്യ നിർദേശങ്ങൾ-കോളേജ് മേധാവിയിൽനിന്ന് അനുവാദം വാങ്ങണം. അഞ്ചുദിവസം മുമ്പ് സ്റ്റാഫ് അഡ്വൈസർ മുഖേന പരിപാടികളുടെ വിശദാംശം യൂനിയൻ നേതൃത്വം അറിയിക്കണം. ആഘോഷങ്ങൾക്ക് കോളജിലെ അച്ചടക്കസമിതി മേൽനോട്ടം വഹിക്കണം. -അച്ചടക്കസമിതി സ്റ്റാഫ് അഡ്വൈസർ കൺവീനറായും സ്ഥാപനമേധാവി അധ്യക്ഷനായും വകുപ്പ് തലവന്മാരും അച്ചടക്കസമിതി അംഗങ്ങളുമടങ്ങുന്ന സമിതി മേൽനോട്ടം വഹിക്കണം. ഐ.ഡി കാർഡ് ധരിച്ചവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. വിദ്യാർഥികളിൽനിന്ന് ഒരാവശ്യത്തിനും പണപ്പിരിവ് നടത്താൻ അനുവദിക്കില്ല. -കോളജ് യൂനിയൻ ഓഫിസ് കോളജ് ദിനങ്ങളിൽ രാവിലെ എട്ടുമുതൽ ആറുവരെ മാത്രമേ തുറക്കേണ്ടതുള്ളൂ. പരിപാടികളോടടുത്ത ദിവസങ്ങളിൽ ഒമ്പതു വരെ സ്ഥാപന മേധാവിക്ക് ദീർഘിപ്പിക്കാം. സ്ഥാപന മേധാവി നിശ്ചിത ഇടവേളകളിൽ യൂനിയൻ ഓഫിസ് സന്ദർശിക്കണം. വേനലവധിയിൽ ഓഫിസ് താക്കോൽ സ്ഥാപനമേധാവി സൂക്ഷിക്കണം. -കോളജ് കാമ്പസ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ ആഘോഷ വേളകളിൽ വാഹനങ്ങൾ പാർക്കിങ് ഏരിയയിൽ മാത്രം കയറ്റാം. ഹോസ്റ്റലുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ കോളജ് കൗൺസിൽ, പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും പ്രത്യേക സമിതികൾ രൂപവത്കരിക്കണം. -ഹോസ്റ്റൽ അന്തേവാസികളിൽ ആരെങ്കിലും പരാതിപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കണം. ആയുധം സൂക്ഷിക്കൽ, മദ്യം- മയക്കുമരുന്ന് എന്നിവക്കെതിരെ ശക്തമായ നടപടി വേണം. കോളജ്, ഹോസ്റ്റൽ എന്നിവയുടെ പ്രവേശന കവാടങ്ങളിൽ സി.സി.ടി.വി വേണം. യുക്തിസഹ കാരണങ്ങളുണ്ടെങ്കിൽ മാത്രം പൂർവവിദ്യാർഥികൾ ഉൾപ്പെടെ പുറത്തുനിന്നുള്ളവരെ കാമ്പസിൽ പ്രവേശിപ്പിക്കാം. ഹോസ്റ്റലിൽ പുറമെനിന്നുള്ളവരെ പ്രവേശിപ്പിക്കുന്നത് തടയണം. കാമ്പസിനകത്തെ പരിപാടികൾ രാത്രി ഒമ്പതിനു ശേഷം പാടില്ല. പരാതി പരിഹാരമാർഗങ്ങൾക്ക് കംപ്ലയിന്റ് ബോക്സ് സ്ഥാപിക്കുകയും ആവശ്യമുള്ളത് പൊലീസിന് കൈമാറുകയും വേണം.

Latest

എന്നും ചിരിക്കാം കണ്ണീർ നനവില്ലാതെ..

എല്ലുപൊടിയുന്ന അപൂർവ്വ രോ​ഗം ബാധിച്ച റയാൻ പ്രവേശനോത്സവത്തിൽ താരം ഒരിക്കല്‍ കണ്ടവര്‍ മുഹമ്മദ്...

നെടുമങ്ങാട് മകൻ അമ്മയെ മർദ്ദിച്ച്‌ കൊലപ്പെടുത്തി.

നെടുമങ്ങാട് മകൻ അമ്മയെ മർദ്ദിച്ച്‌ കൊലപ്പെടുത്തി. തേക്കട കുളത്തിൻകരയ്ക്ക് സമീപമാണ് സംഭവം....

ഉമേഷ്അനുഗ്രഹ കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായി സാംസ്ക്കാരിക പ്രവർത്തകനും...

ദളിത് സ്ത്രീയെ സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്‌ഐക്ക് സസ്പെൻഷൻ

ദളിത് സ്ത്രീയെ സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്‌ഐക്ക് സസ്പെൻഷൻ. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ...

ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍.

ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. മലയിൻകീഴ് സ്വദേശി ബാബുരാജ് (46)...

കിളിമാനൂരിൽ വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം..എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

കിളിമാനൂർ : കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ്...

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച്‌ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥൻ മരിച്ചു.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച്‌ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥൻ...

വർക്കല ഇലകമണ്ണിൽ ഇടിമിന്നലേറ്റ് യുവാവ് മരണപ്പെട്ടു.

വർക്കല ഇലകമണിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ യുവാവ് മരിച്ചു....

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീപര്യന്തം തടവ്.

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീപര്യന്തം തടവ്. പ്രതികളായ സുധീഷ്...

സ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി; വിഷയത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി; മുകേഷ് എം.നായര്‍ എത്തിയത് അപ്രതീക്ഷിതമായെന്ന് വിശദീകരണം.

ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി വിശിഷ്ടാതിഥി ആയി പങ്കെടുത്തത് വിവാദത്തില്‍. പോക്സോ കേസില്‍ പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം.നായരാണ് തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. വിഷയ്തില്‍ ഇടപെട്ട വിദ്യാഭ്യാസമന്ത്രി...

നഗരൂർ വെള്ളല്ലൂർ ഗവ എൽപിഎസ്സിൻ്റെ സ്കൂൾ ബസ് കുട്ടികളുമായി വയലിലേക്ക് മറിഞ്ഞു

നഗരൂർ വെള്ളല്ലൂർ ഗവ എൽപിഎസ്സിൻ്റെ സ്കൂൾ ബസ് കുട്ടികളുമായി വയലിലേക്ക് മറിഞ്ഞു. കുട്ടികളെ കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.വെള്ളല്ലൂർ ഊന്നുകല്ലിൻമൂട്ടിൽ ആയിരുന്നു അപകടം. 18 ഓളം കുട്ടികൾ കേശവപുരം ഹെൽത്ത്...

എന്നും ചിരിക്കാം കണ്ണീർ നനവില്ലാതെ..

എല്ലുപൊടിയുന്ന അപൂർവ്വ രോ​ഗം ബാധിച്ച റയാൻ പ്രവേശനോത്സവത്തിൽ താരം ഒരിക്കല്‍ കണ്ടവര്‍ മുഹമ്മദ് റയാന്റെ തെളിച്ചമുള്ള കുഞ്ഞുചിരി ഒരിക്കലും മറക്കില്ല. ജീവിതദുരിതങ്ങളെ കാല്‍ചുവട്ടിലാക്കിയാണ് റയാന്‍ ആറ്റിങ്ങല്‍ കവലയൂര്‍ സ്‌കൂളില്‍ നടന്ന തിരുവനന്തപുരം ജില്ലാതല പ്രവേശനോത്സവത്തിന്...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!