സംഘം തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് എതിരെ സി.പി.ഐ ക്ക് ഉജ്ജ്വല വിജയം

കൊല്ലം ശൂരനാട്ട് മുന്നണി ബന്ധങ്ങൾ മുറിഞ്ഞ് സി.പി.എമ്മും സി.പി.ഐയും രണ്ട് വഴിക്ക്. ഇതിനെതുടർന്ന് പാതിരിക്കൽ ക്ഷീരസംഘം തെരഞ്ഞെടുപ്പിൽ സി.പി.ഐ ഒറ്റക്ക് മത്സരിച്ച് വിജയിച്ചു. സി.പി.ഐ പാനലിൽ മത്സരിച്ച ഒമ്പതുപേരിൽ അഞ്ചുപേരും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സി. രാജേഷ് കുമാർ, ആർ. ബിന്ദു, കെ. ദിവ്യ, ഒ. ഷീജ, വി. പൊന്നപ്പൻ എന്നിവരാണ് സി.പി.ഐ പാനലിൽ വിജയിച്ചത്. ഈ പാനലിനെതിരെ സി.പി.എം-കോൺഗ്രസ്- ബി.ജെ.പി നേതൃത്വത്തിൽ കർഷകമുന്നണിയുണ്ടാക്കി മത്സരിച്ചിരുന്നു. ആ പാനലിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥികളായ ശശിധരൻ നായർ, ജയപ്രഭ എന്നിവരും ബി.ജെ.പി സ്ഥാനാർഥി പത്മനാഭക്കുറുപ്പ്, സി.പി.എം പ്രതിനിധി കെ. അനിൽകുമാർ എന്നിവരാണ് വിജയിച്ചത്.തെരഞ്ഞെടുപ്പിൽ സി.പി.ഐക്കെതിരെ സി.പി.എം-കോൺഗ്രസ്-ബി.ജെ.പി സഖ്യം മത്സരത്തിനിറങ്ങിയതോടെ സി.പി.എം അണികളിൽ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞതവണ ഈ ക്ഷീരസംഘത്തിന്റെ ഭരണം ഇടതുമുന്നണിയുടെ നേതൃത്വത്തിലായിരുന്നു. സി.പി.ഐ-അഞ്ച്, സി.പി.എം-നാല് എന്നതായിരുന്നു കക്ഷിനില. തങ്ങൾക്ക് ഭൂരിപക്ഷം ഉണ്ടായിട്ടും പ്രസിഡന്റ് പദം രണ്ടരവർഷം വീതം പങ്കിടാൻ സി.പി.ഐ നേതൃത്വം തയാറായതോടെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ തർക്കങ്ങൾ ഇല്ലാതെ മുന്നോട്ടുപോകുകയായിരുന്നു.എന്നാൽ, ഭരണസമിതിയുടെ അവസാന നാളുകളിൽ ഭൂരിപക്ഷമുള്ള ഭരണസമിതിയെ സി.പി.എം പ്രസിഡന്റ് ഏകപക്ഷീയമായി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ നിയമിക്കുകയായിരുന്നുവെന്ന് സി.പി.ഐ ആരോപിക്കുന്നു. ഇതിനെതിരെ ക്ഷീരകർഷകരും ബോർഡ് മെംബർമാരും ഹൈകോടതിയെ സമീപിക്കുകയും പിരിച്ചുവിട്ട നടപടി സ്റ്റേ ചെയ്യുകയും ചെയ്തു. തുടർന്ന് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് എൽ.ഡി.എഫ് യോഗം ചേർന്നപ്പോൾതന്നെ മൂന്ന് സീറ്റ് മാത്രമേ സി.പി.ഐക്ക് നൽകാനാകൂവെന്ന് സി.പി.എം നിലപാട് സ്വീകരിച്ചതോടെ ഇടതുമുന്നണി സംവിധാനം തകർന്നു. സി.പി.ഐ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ സി.പി.എം കോൺഗ്രസിനോടും ബി.ജെ.പിയോടും കൂട്ടുകൂടി.കോൺഗ്രസ്-നാല്, സി.പി.എം -മൂന്ന്, ബി.ജെ.പി -രണ്ട് എന്നിങ്ങനെ ധാരണയായി മത്സരിക്കുകയായിരുന്നു. സി.പി.എം അണികളിൽ പ്രതിഷേധം ശക്തമായതോടെ ഏരിയ നേതൃത്വം ഇടപെട്ട് വിഷയം ചർച്ച ചെയ്യുകയും രണ്ട് സ്ഥാനാർഥികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.നടപടി സ്വീകരിച്ചിട്ടും വിജയിക്കാനുള്ള പരിശ്രമങ്ങൾ നടത്തിയിട്ടും രക്ഷയുണ്ടായില്ല. ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ആനയടി ക്ഷേത്രം, വീട്ടിനാൽ ക്ഷേത്രം എന്നിവിടങ്ങളിലെ ഭരണസമിതി തെരഞ്ഞെടുപ്പിലും സി.പി.ഐയെ ഒഴിവാക്കാൻ ബി.ജെ.പി, കോൺഗ്രസ് കക്ഷികളെ കൂട്ടുപിടിച്ച് സി.പി.എം മത്സരിച്ചിരുന്നു.

Latest

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി.

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്ബ എന്നാണ് കുഞ്ഞിന്...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...

ചിറയിൻകീഴിൽ ബിരുധ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചിറയിൻകീഴ് പൊടിയന്റെ മുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്...
error: Content is protected !!