കാണാതായ 15വയസുകാരി പെൺകുട്ടി വീട്ടിൽ മടങ്ങിയെത്തി. പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നു. ആഗ്രക്ക് സമീപമാണ് സംഭവം. വ്യാഴാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് ഗ്രാമത്തിൽ ഹോളി ആഘോഷം നടക്കുന്നതിനിടെ പെൺകുട്ടിയെ കാണാതാകുന്നത്. വീട്ടുകാർ രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വെള്ളിയാഴ്‌ച രാവിലെ ഒരു പാല് വ്യാപാരിയാണ് പെൺകുട്ടിയെ കാട്ടിൽ നിന്ന് റോഡിലൂടെ പെൺകുട്ടി പ്രയാസപ്പെട്ട് നടന്നുവരുന്നത് കണ്ടത്. ഇയാൾ പെൺകുട്ടിയെ തിരിച്ചറിയുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു. “അജ്ഞാതരായ ചിലർ അവളെ ഒരു വാഹനത്തിൽ കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി ഞങ്ങൾ സംശയിക്കുന്നു. അവളെ ക്രൂരമായി ആക്രമിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. മരിച്ചെന്ന് കരുതി അക്രമികൾ അവളെ ഉപേക്ഷിച്ചു” -പെൺകുട്ടിയുടെ പിതാവ് അവകാശപ്പെട്ടു.