കൊല്ലപ്പെട്ട യുവതിയെ കണ്ടെത്തി, കൊലയാളി ജയിലിൽ. ഏഴ് വർഷം മുമ്പ് കൊല്ലപ്പെട്ട യുവതി മരിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തൽ. യു.പിയിലെ ഹാഥ്റസിൽ വിവാഹ ജീവിതം നയിക്കുന്നയാളും ഏഴ് വർഷം മുമ്പ് കൊല്ലപ്പെട്ടുവെന്ന പറയുന്ന സ്ത്രീയും ഒരേയാളാണെന്ന് പൊലീസ് കണ്ടെത്തിയത്. പങ്കാളിയെ വിവാഹം ചെയ്ത് ഇവർ ഗ്രാമം വിടുകയും ഹാഥ്റസിലേക്ക് താമസം മാറുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ കഴിഞ്ഞ ഏഴ് വർഷമായി വിഷ്ണുവെന്ന യുവാവ് ജയിലിലാണ്. കൊല്ലപ്പെട്ട പെൺകുട്ടി ഹാഥ്റസിൽ വിവാഹജീവിതം നയിക്കുന്നവെന്ന വിവരം കേസിലെ പ്രതിയായ വിഷ്ണുവിന്റെ അമ്മയാണ് ആദ്യം പൊലീസിനെ അറിയിച്ചത്. പിന്നീട് നടത്തിയ വിശദ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. യുവതിയുടെ ഡി.എൻ.എ പരിശോധന നടത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ഏഴ് വർഷം മുമ്പ് കണ്ടെത്തിയ അജ്ഞാത മൃതദേഹം യുവതിയുടേതാണെന്ന് പെൺകുട്ടിയുടെ അച്ഛൻ തിരിച്ചറിയുകയായിരുന്നു.
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347