സമ്പൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടപ്പാക്കുന്നതിനുള്ള നടപടികളുമായി നഗരസഭ.

ആറ്റുകാല്‍ പൊങ്കാല സമ്പൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടപ്പാക്കുന്നതിനുള്ള നടപടികളുമായി നഗരസഭ. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ പൊങ്കാല ഉത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയതിന്റെ ഭാഗമായി മാലിന്യത്തിന്റെ അളവ് 350 ടണ്ണില്‍ നിന്ന് 67 ടണ്ണായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. നഗരസഭയും ഹരിതകേരളമിഷനും ശുചിത്വമിഷനും സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. നഗരസഭയുടെ ഗ്രീന്‍ ആര്‍മിയാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.ക്ഷേത്ര പരിസരത്തുള്ള വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊങ്കാലയോടനുബന്ധിച്ച് അന്നദാനം, കുടിവെള്ളവിതരണം നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരെ നേരിട്ട് കണ്ട് ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകര്‍ ഹരിത പൊങ്കാലയുടെ സന്ദേശം കൈമാറി ബോധവത്ക്കരണം നടത്തും.

പൊങ്കാലയ്ക്കായി വരുന്ന ഭക്തജനങ്ങള്‍ ഭക്ഷണം കഴിക്കുന്നതിലേയ്ക്കായി സ്റ്റീല്‍ പാത്രവും ഗ്ലാസ്സും ഒപ്പം കരുതേണ്ടതാണെന്ന് നഗരസഭ അറിയിച്ചു.അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്നവര്‍ ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍മാത്രം അവ വിതരണം ചെയ്യേണ്ടതാണ്.

അവശ്യസാഹചര്യങ്ങളില്‍ഉപയോഗിക്കുന്നതിനായി സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും അന്നദാനം, കുടിവെള്ളവിതരണം നടത്തുന്നവര്‍ കരുതിവയ്‌ക്കേണ്ടതാണ്. നഗരസഭാ ശുചിത്വ പരിപാലന സമിതി മുഖേന പതിനായിരം സ്റ്റീല്‍ഗ്ലാസുകളും 2500 സ്റ്റീല്‍ പാത്രങ്ങളും കുറഞ്ഞ നിരക്കില്‍വാടകയ്ക്ക് നല്‍കുന്നതിനായി ക്രമീകരിച്ചിട്ടുണ്ട്. ഏറ്റവും മികച്ച രീതിയില്‍ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് അന്നദാനം, കുടിവെള്ളവിതരണം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നഗരസഭ അറിയിച്ചു.

ഹരിത പൊങ്കാലയില്‍ നിന്ന് ഹരിത ഭവനങ്ങള്‍ എന്ന സന്ദേശം നല്‍കി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ ശേഖരിച്ച് നഗരസഭ, സര്‍ക്കാര്‍ ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇത്തവണയും പൊങ്കാലയ്ക്ക് ശേഷം ഇഷ്ടികകള്‍ ശേഖരിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇഷ്ടികകള്‍ ആവശ്യമുള്ള ഭവനപദ്ധതി ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട വാര്‍ഡ് കൗണ്‍സിലറുടെ ശുപാര്‍ശയോടെ മേയറുടെ ഓഫീസില്‍അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ശേഖരിക്കപ്പെടുന്ന ഇഷ്ടികകളില്‍ നിന്ന് അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ഇഷ്ടികകള്‍ അനുവദിക്കുന്നതാണെന്നും നഗരസഭ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, കുടിവെള്ളവിതരണം നടത്തുന്ന വ്യക്തികളും സംഘടനകളും നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. പൊങ്കാല ഉത്സവമേഖലയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം, കുടിവെള്ളം തയ്യാറാക്കി നഗരസഭാ പരിധിയ്ക്കുള്ളിലേയ്ക്ക് വാഹനത്തില്‍ കൊണ്ടുവന്ന് വിതരണം ചെയ്യുന്നവരും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മേഖലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മേയര്‍ അറിയിച്ചു.

ഡിസ്‌പോസിബിളുകളുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പില്‍സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആറ്റുകാല്‍ പൊങ്കാല ഗ്രീന്‍ പ്രോട്ടോക്കോള്‍, ഇഷ്ടികശേഖരണം എന്നീ പ്രവൃത്തികളില്‍ നഗരസഭാ ഗ്രീന്‍ ആര്‍മിയോടൊപ്പം ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് താല്പര്യമുള്ള വോളന്റിയര്‍മാര്‍ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും മേയര്‍ അറിയിച്ചു

Latest

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും.പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമതി സമഗ്രമായി അന്വേഷിക്കം. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍...

കാണാതായ കിളിമാനൂർ സ്വദേശിനിയെ തമ്പാനൂരിൽ നിന്ന് കണ്ടെത്തി.

കിളിമാനൂർ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതിയെ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശിനിയെ തമ്പാനൂർ റെയിൽവേ പൊലീസാണ് ആണ് കണ്ടെത്തിയത്. കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കഴിഞ്ഞ ദിവസം മുതലാണ് കിളിമാനൂർ,...

കിളിമാനൂരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി

കിളിമാനൂരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി. കിളിമാനൂരിൽ, കാട്ടുംപുറം പി ഓ,അരിവാഴക്കുഴി, ഷീബ സദനം വീട്ടിൽ പാർവതി (29)യെയാണ് കാണാതായത്. പാർവതി ഓൺലൈൻ തട്ടിപ്പിന് ഇരയായെന്നും 5 ലക്ഷം ...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!