നെയ്യാറ്റിൻക മോഷണത്തിനിടെ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. അതിയന്നൂർ വെൺപകൽ മഞ്ഞക്കോട് മേലെ പുത്തൻവീട്ടിൽ റോസമ്മ ടീച്ചറെ(70) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മഞ്ഞക്കോട് പുളിച്ചിമാവുനിന്ന വീട്ടിൽ ബിജു എന്ന ബിജുകുമാറിനാണ്(36) നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എസ്.സുബാഷ് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചത്. കേസിലെ രണ്ടാം പ്രതി പ്രമോദിനെ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് പിടികൂടാനായിട്ടില്ല.
2005 ഏപ്രിൽ രണ്ടിന് രാത്രിയാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. റോസമ്മ ടീച്ചർ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. റോസമ്മ ടീച്ചറുടെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു ഒന്നാം പ്രതി ബിജു. സാധാരണ റോസമ്മയ്ക്ക് സഹോദരിയുടെ മകൾ മേരിയാണ് രാത്രിയിൽ കൂട്ടുകിടക്കുന്നത്. സംഭവദിവസം മേരി കൂട്ടുകിടക്കാൻ പോയില്ലെന്നറിഞ്ഞ് ബിജുവും പ്രമോദും ചേർന്ന് മോഷണം നടത്തുന്നതിനിടെയാണ് റോസമ്മ ടീച്ചറെ കൊലപ്പെടുത്തിയത്.
മോഷണശ്രമത്തിനിടെ പ്രതികൾ തുണികൊണ്ട് വായിലും മൂക്കിലും അമർത്തി ശ്വാസംമുട്ടിപ്പിച്ചാണ് റോസമ്മ ടീച്ചറെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം വീട്ടിലെ അലമാരയിലുണ്ടായിരുന്ന അൻപതിനായിരം രൂപയും മുപ്പത്തയ്യായിരം രൂപ വിലയുള്ള സ്വർണാഭരണങ്ങളും കവരുകയായിരുന്നു. തുടർന്ന് മുൻവശത്തെ ഗ്രില്ലിന്റെ പൂട്ടു പൊളിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
നെയ്യാറ്റിൻകര സി.ഐ.മാരായ സി.ജി.സുരേഷ്‌കുമാർ, എം.അനിൽകുമാർ എന്നിവർ അന്വേഷണം നടത്തിയാണ് കുറ്റപത്രം നൽകിയത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ, എസ്.എസ്.സജുമോൻ, ബി.ബനഡിക്ട് എന്നിവർ ഹാജരായി.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
ഇന്നലെ പെയ്ത മഴയിലും കിള്ളിയാർ കരകവിഞ്ഞില്ല
https://www.facebook.com/varthatrivandrumonline/videos/2603124413262327/