തിരുവനന്തപുരം: ലോക്‌ഡൗണിനെ തുടര്‍ന്ന് ബാറുകളും ബിവറേജസ്മ ഔട്ട്ലെറ്റുകളും അടച്ചതോടെ മദ്യം ലഭിക്കാതെ അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ക്ക് മദ്യം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ഡോക്ടറുടെ കുറിപ്പ് എക്‌സൈസ് ഓഫിസില്‍ ഹാജരാക്കി നിശ്ചിത ഫോമില്‍ അപേക്ഷിച്ചാല്‍ മദ്യം ലഭിക്കും. ഡോക്ടര്‍ നല്‍കുന്ന രേഖയ്‌ക്കൊപ്പം തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം.
ഒരാള്‍ക്ക് ഒന്നിലധികം പാസ് നല്‍കില്ല. മദ്യവിതരണത്തിനായി ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഡോക്ടര്‍മാരുടെ സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്നാണു സര്‍ക്കാരിന്റെ ഉത്തരവ്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇ..എസ്..ഐ അടക്കമുള്ള പി..എച്ച്..സി-എഫ് എച്ച്..സി, ബ്ലോക്ക് പി..എച്ച്..സി-സി..എച്ച്..സി, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ആല്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങളുള്ളവര്‍ ബന്ധപ്പെട്ട ആശുപത്രികളില്‍നിന്നും ഒ.പി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം.
പരിശോധിക്കുന്ന ഡോക്ടര്‍ പ്രസ്തുത വ്യക്തി ആള്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നല്‍കിയാല്‍ അയാള്‍ക്ക് നിശ്ചിത അളവില്‍ മദ്യം നല്‍കാം. ഡോക്ടര്‍ നല്‍കുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്‌സൈസ് റേഞ്ച് ഓഫിസ്–സര്‍ക്കിള്‍ ഓഫിസ് എന്നിവിടങ്ങളില്‍ ഹാജരാക്കണം. ഈ രേഖയോടൊപ്പം ആധാര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡ്, െ്രെഡവിങ് ലൈസന്‍സ് ഇവയിലേതെങ്കിലും ഹാജരാക്കണം. നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം എക്‌സൈസ് ഓഫിസില്‍നിന്ന് മദ്യം അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഒരാള്‍ക്ക് ഒന്നിലധികം പാസ് നല്‍കരുത്. പാസിന്റെ വിവരം ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡിയെ അറിയിക്കണം. മദ്യം നല്‍കുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി നടപടി സ്വീകരിക്കണം. ഇതിനായി ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കരുത്. പാസിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് അതത് ദിവസം എക്‌സൈസ് വകുപ്പിനെ അറിയിക്കണം. എക്‌സൈസ് ഐ.ടി സെല്‍ വിതരണം ചെയ്യുന്ന പാസില്‍ ക്രമക്കേടോ, ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്നു പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു