സഹപാഠി നൽകിയ പാനീയം കുടിച്ച 11കാരൻ മരിച്ചു

0
52

നാഗർകോവിൽ: ഓണാഘോഷത്തിനിടെ സഹപാഠികൾ നൽകിയ പാനീയം കുടിച്ച ആറാംക്ലാസുകാരൻ വൃക്കകളും ആന്തരികാവയവങ്ങളും തകർന്ന് മരിച്ചു. കളിയിക്കാവിള കൊല്ലങ്കോടിനു സമീപം അതംകോട് മായാകൃഷ്ണസ്വാമി സ്കൂൾ വിദ്യാർഥി കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകൻ അശ്വിൻ (11) ആണ് ദാരുണമായി മരിച്ചത്.

സെപ്തംബർ 24ന് ആണ് അശ്വിന് സഹപാഠി പാനീയം നൽകിയത്. പരീക്ഷ എഴുതിയ ശേഷം ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ ഒരു വിദ്യാർഥി തനിക്കു ശീതളപാനീയം നൽകിയെന്നാണു കുട്ടി വീട്ടിൽ അറിയിച്ചത്. രുചി വ്യത്യാസം തോന്നിയതിനാൽ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും പറഞ്ഞിരുന്നു. പിറ്റേന്നു പനി ബാധിച്ചതിനെ തുടർന്ന് മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രണ്ടുദിവസം കഴിഞ്ഞപ്പോൾ കടുത്ത വയറുവേദന, ഛർദി, ശ്വാസംമുട്ടൽ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റതായി കണ്ടെത്തി.