തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഗ്രീഷ്മയുടെ മാതാവും അമ്മാവനും റിമാൻഡിൽ. തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരെയാണ് തെളിവെടുപ്പിനുശേഷം നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. കഷായത്തിൽ വിഷം കലർത്തി ഷാരോണിന് നൽകാൻ ഗ്രീഷ്മക്ക് മാതാവിന്‍റെ സഹായം ലഭിച്ചോയെന്ന് പൊലീസ് സംശയിക്കുന്നു. ഗ്രീഷ്മയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. മുഖ്യപ്രതി ഗ്രീഷ്മ മെഡിക്കൽ കോളജ് ഐ.സി.യുവിൽ ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിലിരിക്കെ കീടനാശിനി കുടിച്ചതിനെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
https://www.facebook.com/varthatrivandrumonline/videos/1729683127411988
ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ബുധനാഴ്ചയും വിലയിരുത്തി. വ്യാഴാഴ്ച ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഗ്രീഷ്മയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
https://www.facebook.com/varthatrivandrumonline/videos/860029471679263
ഇത് ജൂനിയർ ജോളിയോ? ഷാരോണിന്റെ ജീവനെടുത്ത് ഗ്രീഷ്മ, ജീവൻ കൊടുത്ത പ്രണയമല്ല ജീവനെടുത്ത പ്രണയം
https://www.facebook.com/varthatrivandrumonline/videos/1729683127411988