ആർ.എസ്.എസ് തീവ്രവാദ സംഘടനയായി മാറി: ഐ.ബി.സതീഷ് എം.എൽ.എ

0
154

കാട്ടാക്കട: തീവ്രവാദ സംഘടനകൾ നടപ്പിലാക്കും വിധമുള്ള ആക്രമണങ്ങളും കലാപങ്ങളുമാണ് ആർ.എസ്.എസ് കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ. സിപിഐ എം നെയ്യാർഡാം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗവുമായ സഖാവ് കെ സുനിൽ കുമാറിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആർഎസ്എസ് ആക്രമണത്തെ പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് വിളപ്പിൽശാലയിലെ കുന്നുംപുറത്ത് വച്ച് സഖാവ് സുനിൽ കുമാറിനെ മൃഗീയമായി ആർഎസ്എസ് ഗുണ്ടകൾ ആക്രമിച്ചത്.

ബൈക്കിൽ യാത്ര ചെയ്തിരുന്ന സഖാവിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെ ബൈക്ക് ചവിട്ടി തള്ളിയിട്ട് കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കും കൈകാലുകൾക്കും മാരകമായി അടിക്കുകയാണുണ്ടായത്. ഹെൽമെറ്റ് ഉണ്ടായിരുന്നത് കൊണ്ട് ജീവൻ നഷ്ട്ടപെട്ടില്ല. കൈയിലും കാലിലും ഒടിവുകളുണ്ട്. ഒരു ബൈക്കിൽ എത്തിയ മൂന്ന് ആർഎസ്എസ് ഗുണ്ടകളാണ് ആക്രമണം നടത്തിയത്. കാട്ടാക്കട പ്രദേശത്ത് നിരന്തരമായി ആർഎസ്എസ് ആക്രമണങ്ങൾ അഴിച്ച് വിടുകയാണ്. പാർട്ടി ഏര്യാ സെക്രട്ടറി സഖാവ് ഗിരിയുടെ വീട് അടിച്ചു തകർത്തു. പ്രദേശത്തെ പാർട്ടി പതാകകളും കൊടിമരങ്ങളും തകർത്തു. പാർട്ടി ഏര്യാ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി. കാട്ടാക്കട കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ചു. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് സുനിലിന് നേരെയുണ്ടായ ആക്രമണം.

കള്ളിക്കാട് സ്വദേശിയായ സഖാവ് സുനിൽകുമാർ ആക്രമിക്കപ്പെട്ടത് 15 കി.മി അകലെയുള്ള വിളപ്പിൽശാലയിൽ വച്ചാണ്. ഇതിൽ നിന്ന് തന്നെ ആർ.എസ്.എസ് ഉന്നത നേതാകളുടെ ഗൂഡാലോചന വ്യക്തമാണ്. ജില്ലയിലുടനീളം ആക്രമണം നടത്താൻ കള്ളും മയക്ക് മരുന്നും നൽകി ശാഖകളിൽ വളർത്തിയെടുത്തിട്ടുള്ള ഗുണ്ടകളെയാണ് ഇത്തരം ഗുണ്ടാ പ്രവർത്തനങ്ങൾക്ക് ആർ.എസ്.എസ് നിയോഗിക്കുന്നത്. ആർഎസ്എസ് തീവ്രവാദ സംഘടനയായി മാറിയിരിക്കുന്നു. ഇവർ നമ്മുടെ നാടിന്റെ സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയാണ്. നമ്മുടെ നാട്ടിൽ കലാപത്തിലൂടെ സമാധാനം തകർത്ത് ഭീതി വിതയ്ക്കാനും വർഗ്ഗീയ ചേരിത്തിരിവ് സൃഷ്ടിക്കാനുമാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്.

കേരളത്തിലെ അവരുടെ ആ ലക്ഷ്യത്തിന് എപ്പോഴും വിഖാതമാകുന്നത് കമ്മ്യൂണിസ്റ്റുകളും കമ്മ്യൂണിസ്റ്റ് സർക്കാരുകളുമാണ്. അതിനാൽ ആദ്യം കമ്മ്യൂണിസ്റ്റുകളെ ആക്രമിക്കുക, ഉന്മൂലനം ചെയ്യുക എന്നതാണ് ആർ.എസ്.എസും അവർക്ക് പിന്നിൽ പ്രവർത്തിക്കുന്ന ബി.ജെ.പിയും സ്വീകരിച്ചിരിക്കുന്ന നയമെന്നതാണ് ഈ ആക്രമണങ്ങൾ വെളിവാക്കുന്നത്. എന്നാലവർ മറന്നു പോയ ചിലതുണ്ട്. ഇത്തരം നിരവധി ആക്രമണങ്ങളെയും കലാപ ശ്രമങ്ങളെയും പ്രതിരോധിച്ചും അതിജീവിച്ചും വന്നവരാണ് കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റ് പാർട്ടിയും നമ്മുടെ കേരളവും. അതിനാൽ തന്നെ ഈ വക ഭീഷണിയും കലാപ ശ്രമവുമൊന്നും ഇവിടെ നടക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ നാട് ശക്തമായി തന്നെ ഇത്തരം ആക്രമണങ്ങൾക്കെതിരെ പ്രതിരോധിക്കുമെന്നും പ്രതികരിക്കുമെന്നും, ഈ ആക്രമണങ്ങൾക്കെതിരെ പൊതു ജനങ്ങൾ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.

 

മോൺസ്റ്ററായി മോഹൻലാൽ || MONSTERS MOVIE REVIEW

https://www.facebook.com/varthatrivandrumonline/videos/430567859236651