ആറ്റിങ്ങൽ: നഗരസഭ വാർഡ് 23 ൽ കൊല്ലമ്പുഴയിലെ മൂർത്തിനട ക്ഷേത്രത്തിലെ 45 കാരനായ പൂജാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് കെ.റ്റി.സി.റ്റി ആശുപത്രിയിൽ പരിശോധിക്കുകയും കൊവിഡ് സ്ഥിതീകരിക്കുകയും ആയിരുന്നു. ഇയാളെ 13-ാം വാർഡിൽ അവനവഞ്ചേരിയിലെ വീട്ടിൽ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നഗരസഭ വാർഡ് 8 ൽ പോയിന്റുമുക്ക് സ്വദേശികളായ 47 കാരിക്കും, ഒരു മാസം ഗർഭിണിയായ 23 കാരിക്കും, 28 കാരനും, 26 കാരനും രോഗം സ്ഥിരീകരിച്ചു. രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് പുല്ലമ്പാറ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ പരിശോധിക്കുകയും 4 പേർക്കും വൈറസ് ബാധ സ്ഥിരീകരിക്കുകയും ആയിരുന്നു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നഗരസഭ വാർഡ് 1 ൽ ആലംകോട് മസ്ജിദ് ലൈനിൽ 78 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാൾ ഹൃദയ സംബന്ധമായ രോഗത്തിന് അടിമയാണ്. ചികിൽസയുടെ ഭാഗമായി കെ.റ്റി.സി.റ്റി യിൽ എത്തിയ ഇയാളെ കൊവിഡ് ടെസ്റ്റിസ് വിധേയനാക്കുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ആദ്യം ഇയാളെ വർക്കല അകത്തുമുറി എസ്.ആർ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഹൃദ്രോഗം ഉള്ളതിനാൽ ഇയാൾ അടിയന്തിര ചികിൽസാ സാധ്യത പരിഗണിച്ച് പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്നും നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിലെ ഒരു ക്ഷേത്രവും, ആർ.റ്റി.ഒ ഓഫീസും കെ.എസ്.ആർ.റ്റി.സി ഡിപ്പോയും നഗരസഭാ അണുനശീകരണം നടത്തി
ആറ്റിങ്ങൽ കൊല്ലമ്പുഴ മൂർത്തിനട ക്ഷേത്രത്തിലെ പൂജാരിക്ക് രോഗം സ്ഥിരീകരിച്ചതിനാൽ നഗരസഭ ആരോഗ്യ വിഭാഗം അമ്പലവും പരസരവും അണുനശീകരണം നടത്തി താൽക്കാലികമായി അടച്ചു. 45 കാരനായ പൂജാരിയെ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തേക്ക് അമ്പലത്തിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടാവില്ല. അടുത്ത ദിവസങ്ങളിലായി ക്ഷേത്ര ദർശനത്തിന് എത്തിയവർ ജാഗ്രത പാലിക്കണം. ആരോഗ്യ പരമായ എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും അടുത്തുള്ള സർക്കാർ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
മാമം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആർ.റ്റി.ഒ ഓഫീസിലെ 47കാരിയായ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസ് അണുവിമുക്തമാക്കി 3 ദിവസത്തേക്ക് അടച്ചിട്ടു. ചിറയിൻകീഴ് സ്വദേശിയായ ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വിഭാഗം നിർദേശിച്ചു. നിരീക്ഷണത്തിൽ പോയവർക്ക് പകരം മറ്റ് ജീവനക്കാരെ വച്ചായിരിക്കും ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളിൽ ഇവിടം സന്ദർശിച്ചവർ കനത്ത ജാഗ്രത പുലർത്തണം എന്ന് ചെയർമാൻ പറഞ്ഞു.
രോഗബാധിതനായ ചെമ്പകംഗലം സ്വദേശി 73 കാരൻ പരവൂരിൽ നിന്ന് ചെമ്പകംഗലത്തേക്ക് ഉള്ള യാത്രാമധ്യേ ആറ്റിങ്ങലിൽ വച്ച് നഗരസഭ ആരോഗ്യ വിഭാഗം ഇയാളെ കണ്ടെത്തി സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ബസും പരിസരവും നഗരസഭയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ബസിലെ മുഴുവൻ യാത്രക്കാരെയും, ജീവനക്കാരെയും സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചതായും ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ അറിയിച്ചു.
അടുത്ത ദിവസങ്ങളിലായി സമ്പർക്ക വ്യാപനത്തോടൊപ്പം ചിലരുടെ അശ്രദ്ധയും വർദ്ധിച്ചതായി മനസിലാക്കാൻ കഴിഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളോടുള്ള സഹകരണവും, ജാഗ്രതയും കൈവിടുന്നത് ഏറെ ഗുരുതരമായ വീഴ്ചയാണ്. പട്ടണത്തിൽ രോഗികളുടെ വർദ്ധനവ് നിയന്ത്രിച്ചാൽ മാത്രമേ നമുക്ക് ഈ മഹാമാരി കവർന്നെടുക്കുന്ന ജീവനുകളുടെ എണ്ണവും നീയന്ത്രിക്കാനാവു. അതുകൊണ്ട് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരോഗ്യ മേഖലയിലെ ഈ പ്രതിസന്ധി ഒരുമിച്ച് മറികടക്കാൻ ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും ചെയർമാൻ എം.പ്രദീപ് പറഞ്ഞു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
VT CRIME SCENE | കഴിഞ്ഞ ആഴ്ചയിലെ പ്രധാന കുറ്റകൃത്യങ്ങൾ
https://www.facebook.com/varthatrivandrumonline/videos/680820475899127/