കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് മേയ് ആറിലേക്ക് മാറ്റി.പൂവച്ചല്‍ സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ പ്രിയരഞ്ജൻ ആണ് കേസിലെ പ്രതി. 2023 ഓഗസ്റ്റ് 30നായിരുന്നു ക്രൂര കൊലപാതകം. പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പിന്നാലെ കാറില്‍ എത്തിയ പ്രതി ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് നിർണായക തെളിവായി ഹാജരാക്കിയത്. ആദിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എസ്‌യുവി ഇലക്‌ട്രിക് കാറും ആദിയുടെ സൈക്കിളും സാക്ഷികള്‍ തിരിച്ചറിഞ്ഞു.