കുവൈത്ത് തൊഴിലാളി ക്യാമ്പിലെതീപിടിത്തത്തിൽ മരിച്ച ഏഴ് മലയാളികളെ തിരിച്ചറിഞ്ഞു.

0
618

കുവൈത്ത് തൊഴിലാളി ക്യാമ്പിലെതീപിടിത്തത്തിൽ മരിച്ച ഏഴ് മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ശൂരനാട് വടക്ക് ആനയടി തുണ്ടുവിള വീട്ടിൽ ഉമറുദ്ദീന്റെയും ശോഭി തയുടെയും മകൻ ഷെമീർ (33), കോട്ടയം പാമ്പാടി വിശ്വഭാരതി കോളജിന് സമീപം വാടകക്ക് താമസിക്കുന്ന പാമ്പാടി ഇടിമാരിയിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ എബ്രഹാം സാബു (29), കാസർകോട്ചെങ്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34),
ചെറുവത്തൂർ പിലിക്കോട് എരവിൽ സ്വദേശി തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ താമസിക്കുന്ന പി.കുഞ്ഞിക്കേളു (58), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായശശിധരന്റെ മകൻ ആകാശ് (32), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ നായർ (60), കോന്നി അട്ടച്ചാക്കൽ കൈതക്കുന്ന് ചെന്നശ്ശേരിൽ സജു വർഗീസ് (56) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഷെമീർ അഞ്ചുവർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി
ചെയ്യുകയായിരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലെയും ജീവനക്കാരാണ്ദു രന്തത്തിൽപെട്ടത്. മലയാളികളടക്കം 49 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക് . നിരവധി പേർക്ക് സാരമായ പരിക്കേറ്റു. ഇവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച പുലർച്ച നാലുമണിക്കാണ് മൻഗഫ് ബ്ലോക്ക് നാലിലെ ആറുനില കെട്ടിടത്തിൽ തീപടർന്നത്. കെട്ടിടത്തിൽ 196 പേരായിരുന്നു താമസിച്ചിരുന്നത്. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല.