വ്യാജ മരുന്നു നിർമ്മാണ സംഘം പിടിയിൽ.

0
59

വ്യാജ മരുന്നു നിർമ്മാണ സംഘം പിടിയിൽ. കാൻസറിനുള്ള രാജ്യാന്തര ബ്രാൻഡ് മരുന്നുകളുടെ വ്യാജൻ നിർമിച്ചതിനു പിടിയിലായ ഡൽഹി സംഘം ഇന്ത്യയ്ക്കു പുറമേ, ചൈന, ബംഗ്ലദേശ്, നേപ്പാൾ എന്നിവിടങ്ങളിലേക്ക് വലിയ തോതിൽ വ്യാജമരുന്ന് കയറ്റുമതി ചെയ്തെന്നു കണ്ടെത്തി. ഡോക്ടറും 2 എൻജിനീയർമാരും ഒരു എംബിഎക്കാരനും സംഘത്തിൽ പെടുന്നു.

ഹരിയാനയിലെ സോനിപ്പത്തിലെ ഫാക്ടറിയിലായിരുന്നു നിർമാണം. ഗാസിയാബാദിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 8 കോടിയോളം വിലയുള്ള 20 രാജ്യാന്തര ബ്രാൻഡുകളുടെ ‘വ്യാജശേഖരം’, മരുന്നു നിർമാണ ഘടകങ്ങൾ, നി‍ർമാണ സാമഗ്രികൾ, പാക്കേജിങ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.

ഡോ. പി.എൻ.പ്രധാൻ (34) ആണ് പ്രധാന സൂത്രധാരൻ. ബംഗ്ലദേശിൽ നിന്നുള്ള ഡോ. മുഹമ്മദ് റസൽ, ബിഹാറിലെ ഡോ. അനിൽ ജയ്സ്വാൾ എന്നീ ഡോക്ടർമാരുടെ സഹായത്തോടെയായിരുന്നു വ്യാജമരുന്നു നിർമാണം. 10നു വ്യാജമരുന്നുമായി ഒരാൾ പിടിയിലായപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും സംഘം മരുന്നെത്തിച്ചിരുന്നു. ‘വീ ഫാസ്റ്റ്’ എന്ന കുറിയർ സ്ഥാപനം വഴിയായിരുന്നു വിതരണം.

 

ചുവടുമാറ്റി വാട്സ്ആപ്; കിടിലൻ അപ്ഡേറ്റുകൾ എത്തിപ്പോയി

https://www.facebook.com/varthatrivandrumonline/videos/864057701704243