എൽദോസിനൊപ്പം അഭിഭാഷകരടക്കം നാലു പേരെയും പ്രതിയാക്കി

0
44

തിരുവനന്തപുരം: പെരുമ്പാവൂർ എം.എൽ.എ എൽദോസ് പരാതിക്കാരിയെ ആക്രമിച്ചെന്ന കേസില്‍ അഭിഭാഷകർ ഉൾപ്പെടെ നാലുപേരെക്കൂടി പൊലീസ് പ്രതിചേര്‍ത്തു. മൂന്ന് അഭിഭാഷകരെയും ഓൺലൈൻ മാധ്യമ പ്രവർത്തകനെയുമാണ് പ്രതി ചേര്‍ത്തതെന്ന് അന്വേഷണസംഘം തിരുവനന്തപുരം ഏഴാം അഡീ. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അഭിഭാഷകരായ അലക്സ്, സുധീർ, ജോസ്, ഓൺലൈൻ മാധ്യമ പ്രവർത്തകൻ രാഗം രാധാകൃഷ്ണന്‍ എന്നിവരാണിവർ.

വഞ്ചിയൂരിലെ അഭിഭാഷകരുടെ ഓഫിസിൽ വെച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്നും തന്നെ മർദിച്ചെന്നുമുള്ള പരാതിക്കാരിയുടെ മൊഴിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽനിന്ന് പിന്മാറാനായി കൃത്രിമരേഖ ചമയ്ക്കൽ, മർദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എൽദോസിനെതിരെ വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസിലാണ് നാലുപേരെക്കൂടി പ്രതി ചേര്‍ത്തത്. കേസിൽ എൽദോസ് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പറയുന്നത് കോടതി 31ലേക്ക് മാറ്റി.

വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട്‌ സമർപ്പിക്കാത്തത് കോടതിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. പിന്നീടാണ് രൈകംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.

അതേസമയം, ഇത് കള്ളക്കേസാണെന്ന് പ്രതി ചേർക്കപ്പെട്ട അഭിഭാഷകൻ സുധീർ ആരോപിച്ചു. ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച ശേഷമാണ് എൽദോസിനെതിരെ മറ്റൊരു കേസെടുത്തത്. പരാതിക്കാരി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും അഭിഭാഷകർക്കെതിരെ പരാതിയില്ല. എൽദോസിന്‍റെ വക്കാലത്തുള്ളതിനാലാണ് സ്ത്രീയുമായി സംസാരിച്ചതെന്നും സുധീർ പറയുന്നു.

 

തലസ്ഥാന നഗരം നീലച്ചിത്ര നിർമ്മാണത്തിലേക്ക് വഴിമാറുന്നോ? “Yesssma” വെബ്സീരിസിനെതിരെ ഉയരുന്ന ആരോപണൾക്ക് പിന്നിലെ സത്യമെന്ത്?

https://www.facebook.com/varthatrivandrumonline/videos/5479479532101570