ജഡ്ജിമാർക്ക് വിദേശത്ത് പോകാൻ അനുമതി വേണ്ട

0
73


സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാർക്ക് സ്വകാര്യ ആവശ്യങ്ങൾക്ക് വിദേശത്തു പോകാൻ വിദേശ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്ന കേന്ദ്രസർക്കാർ നിർദേശം റദ്ദാക്കി ഡൽഹി ഹൈക്കോടതി. ജഡ്ജിമാർ വിദേശയാത്രകൾ നടത്തുന്നതിനു മുമ്പ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും പൊളിറ്റിക്കൽ ക്ലിയറൻസ് തേടണമെന്ന് ആയിരുന്നു 2021 ജൂലൈയിൽ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശം. വ്യക്തിപരമായ ആവശ്യങ്ങൾക്കായുള്ള സന്ദർശനങ്ങൾക്ക് പോലും അനുമതി നിർബന്ധമാണ് എന്നായിരുന്നു വ്യവസ്ഥ. ഉന്നതപദവി കൈയാളുന്ന ജഡ്ജിമാരെ അവിശ്വസിക്കുന്ന തുല്യമായ നിർദ്ദേശം ആണിത് എന്ന് ചൂണ്ടിക്കാട്ടി അമൻ വച്ചർ എന്ന വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സർക്കാർ നിർദേശം ജഡ്ജിമാരെ അവഹേളിക്കലാണ് എന്നും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ജഡ്ജിമാർ വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന അവസരങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ പ്രസിദ്ധ നിർദേശം സഹായകമാകുമെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹത അവകാശപ്പെട്ടു. ജഡ്ജിമാർ വിദേശ യാത്രകൾക്ക് തയ്യാറെടുക്കുന്ന അവസരത്തിൽ തന്നെ പാസ്പോർട്ട്,വിസ വിഭാഗം മുഖേന സർക്കാരിന് അറിയിപ്പ് ലഭിക്കുന്നുണ്ട് എന്ന് ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. വിദേശരാജ്യങ്ങളിൽ ജഡ്ജിമാർക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടായാൽ സഹായം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും ഉണ്ട് എന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു.
 

ഒള്ളത് പറഞ്ഞാൽ || ഒരു സമ്പൂർണ്ണ പരാജയ വോട്ട് കഥ

https://www.facebook.com/varthatrivandrumonline/videos/940029926657645