ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം ആകാൻ ഒരുങ്ങി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം

ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം ആകാൻ ഒരുങ്ങി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ആന പുനരധിവാസ കേന്ദ്രത്തിലെ ഒന്നാംഘട്ടം 2021 ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും. തുടർന്ന് കോട്ടൂരിൽ നിലവിലുള്ള 16 ആനകളെ ഇവിടേക്ക് മാറ്റും. 50 ആനകളെ പാർപ്പിക്കാനുള്ള സംവിധാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കിഫ്‌ബിയിൽ ഉൾപ്പെടുത്തി 108 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും സർക്കാർ പ്രത്യേക പരിഗണന നൽകുന്നതിനെ ഭാഗമായാണ് കോട്ടൂരിൽ നിലവിലുള്ള ആന പുനരധിവാസ കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്.

[fb_plugin video href=”https://www.facebook.com/107537280788553/videos/386902239198047″ ]

 

വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം റെസ്പോൺസിബിൾ ടൂറിസം തുടങ്ങിയവയെല്ലാം പരിഗണിച്ച് രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2019 ലാണ് ആരംഭിച്ചത് 71.9 കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. കോട്ടൂർ വനമേഖലയിലെ 176 ഹെക്ടർ വനഭൂമിയിൽ ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പോലെ പാർപ്പിക്കാനുള്ള തരത്തിൽ പ്രത്യേകമായി വലയം ചെയ്ത ആവാസകേന്ദ്രങ്ങളടക്കം വിശാലമായ സൗകര്യങ്ങളോടെ ആണ് ആന പുനരധിവാസ കേന്ദ്രം നവീകരിക്കുക. ഇതിൽ 35 എണ്ണം ഒന്നാംഘട്ടത്തിലും ശേഷിക്കുന്നവ രണ്ടാം ഘട്ടത്തിലും പൂർത്തിയാക്കും.

നെയ്യാർഡാമിൽ ചെക്ക് ഡാമുകൾ നിർമ്മിക്കുന്നത് അടക്കം വിവിധ ജലാശയങ്ങൾ, കുട്ടിയാന കളെ പരിപാലിക്കുന്നതിനായി പ്രത്യേകം സങ്കേതങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി. ഭവനനിർമാണ ബോർഡിനാണു നിർമ്മാണ ചുമതല. പുനരധിവാസകേന്ദ്രത്തിലെ എത്തുന്ന ആനകൾക്ക് കാട്ടിൽ ഉള്ളതുപോലെ തന്നെ സ്വാഭാവിക ജീവിതം നൽകുകയാണ് പുതിയ കേന്ദ്രത്തിലെ ലക്ഷ്യം.. ആനമ്യൂസിയം, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടി വെറ്റിനറി ആശുപത്രികൾ, പ്രകൃതിസ്നേഹികൾക്കും വിദ്യാർഥികൾക്കും ആയി പഠന ഗവേഷണകേന്ദ്രം, പാപ്പാന്മാർക്ക് ഉള്ള പരിശീലനകേന്ദ്രം, എൻട്രൻസ് പ്ലാസ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സന്ദർശകർക്കായി പാർക്കിംഗ് സൗകര്യം, കഫറ്റീറിയു കോട്ടേജുകൾ, ടോയ്ലറ്റ് ബ്ലോക്ക്, ആനകളെ വീക്ഷിക്കുവാൻ ഉള്ള പ്രത്യേക സൗകര്യം എന്നിവയും ഇവിടെ ഉണ്ടാകും.

[fb_plugin video href=”https://www.facebook.com/107537280788553/videos/357652765556936″ ]

 

നാട്ടാനകളുടെതടക്കം ജഡങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. ആനകൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കളയും ഭക്ഷണം നൽകുന്നതിനുള്ള വിശാലമായ പ്രത്യേക ഉറവിടവും, പൊതുജനങ്ങൾക്ക് സുരക്ഷിതമായി അകലങ്ങളിൽ ആനയെ വീക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളും സജ്ജീകരിക്കും. വിശാലമായ കൺവെൻഷൻ സെന്ററും, ആംഫി തിയറ്ററും ഇതിന്റെ ഭാഗമാണ്.

ആനകളുടെ തീറ്റ വസ്തുക്കളിൽ നിന്നുണ്ടാകുന്നതുൾപ്പടെ ഖരമാലിന്യങ്ങളും, മൂന്ന് ടണ്ണോളം ആന പിണ്ഡവും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനവും കോട്ടൂരിൽ ഉണ്ടാകും ആനപ്പിണ്ടത്തിൽ നിന്നും പേപ്പർ നിർമ്മിക്കുന്ന യൂണിറ്റും മാലിന്യങ്ങളിൽ നിന്നും ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഏർപ്പെടുത്തും.

സംസ്കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് പുനരു ഉപയോഗത്തിനായി അയക്കാൻ ഉള്ള സൗകര്യവും പ്രത്യേകമായി ഏർപ്പെടുത്തും. ദ്രവ മാലിന്യ സംസ്കരണത്തിനുള്ള പ്ലാന്റ് പദ്ധതിയുടെ ഭാഗമാണ്. നിർമാണം പൂർത്തിയാകുന്നതോടെ പ്രതിദിനം 250 ലേറെ പേർക്ക് തൊഴിൽ ലഭിക്കും. ഇതിൽ 100 പേർ ആനപാപ്പാന്മാർ ആരായിരിക്കും. ഇവരിൽ 40 പേർക്ക് കുടുംബസമേതം താമസിക്കാനുള്ള സൗകര്യവും, 40 പേർക്ക് ഡോർമെറ്ററി സൗകര്യവും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും.

തദ്ദേശവാസികൾക്കും തൊഴിൽ അവസരങ്ങൾ ലഭിക്കും.സമീപ വനമേഖലയിൽ താമസിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് ഈ കേന്ദ്രങ്ങളിൽ തൊഴിലവസരങ്ങളിൽ മുൻഗണന ഉണ്ടായിരിക്കും.

ടൂറിസത്തിനൊരു പൊൻതൂവലായി വെമ്പായം തമ്പുരാൻ പാറ

[fb_plugin video href=”https://www.facebook.com/107537280788553/videos/402605840930473″ ]



Latest

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ലഭിക്കും....

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. ചെറ്റച്ചലിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് നിർമ്മിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ ജൂണ്‍ 19ന് വൈകീട്ട് 4ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ...

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള ടി.സി 20/1724 കേശവഭവനില്‍ സർക്കാർ കോണ്‍ട്രാക്ടർ കെ.സതീശൻ (57) ഭാര്യ വി. ബിന്ദു (49) എന്നിവരാണ് മരിച്ചത്. സാമ്ബത്തിക ബാദ്ധ്യതയാണ്...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!